സ്വതന്ത്രഇന്ത്യ പരമാധികാര രാഷ്ട്രമായി സ്വന്തമായൊരു ഭരണഘടനയുമായി സ്വത്വം കൈവരിച്ച അഭിമാനകരമായ ഓർമകളാണ് ഓരോ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യക്കാരനായ ഏതൊരാളിലും തെളിഞ്ഞു വരുന്നത്.
കേവലം ജൈവശാസ്ത്രപരമായ പ്രകൃതിനിർധാരണ സിദ്ധാന്തത്തെ സമൂഹവത്കരിക്കുകയായിരുന്നു ഹെർബർട്ട് സ്പെൻസറിന്റെ സോഷ്യൽ ഡാർവിനിസം. വംശീയതയെയും വർണവെറിയെയും അത് വെളുപ്പിച്ചെടുത്തു.
പ്യൂരിറ്റാനിസത്തിന്റെ ഇസ്ലാമിക് വേർഷനായാണ് വഹാബിസത്തെ പാശ്ചാത്യൻ ശക്തികൾ അവതരിപ്പിച്ചത്. പ്രൊട്ടസ്റ്റന്റിസം ക്രൈസ്തവ ലോകത്തെ രണ്ടായി പകുത്തപോലെ മുസ്ലിംലോകത്തെയും വിഘടിപ്പിക്കാലായിരുന്നു ലക്ഷ്യം.
ഐക്യസംഘത്തിന് മുജാഹിദ് പ്രസ്ഥാനവുമായും, മുജാഹിദ് പ്രസ്ഥാനത്തിന് അഗോള സലഫിസവുമായും സലഫിസത്തിന് സാമ്രാജ്യത്വവുമായുമുള്ള അടുപ്പം വ്യക്തമാണ്. തൊള്ളായിരത്തി ഇരുപതുകളിലെ കേരള മുസ്ലിം സമുദായത്തോട് മുജാഹിദ് പ്രസ്ഥാനം ചെയ്തതെന്തായിരുന്നു?
മുസ്ലിംവിരുദ്ധ വാർത്തകൾക്ക് നല്ല വിറ്റുവരവുള്ള ഇടമാണിന്ന് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങൾ. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ചൂതുകളി ഇതിൽ അവസാനത്തേതാണ്.
പതിനഞ്ചുവർഷത്തെ വൈജ്ഞാനിക- ആത്മീയ സപര്യക്ക് ശേഷം ദോഫാര് പ്രവിശ്യയിൽ ഗവർണറാവുന്നു. ഒട്ടോമൻ ഖിലാഫത്തിലെ ഉന്നതമന്ത്രി സ്ഥാനം, സാമ്രാജ്യത്തിൻ്റെ ഭരണ പരിഷ്കാരങ്ങളിൽ നിർണായക സാന്നിധ്യം, മലബാറിൽ നിന്നും നാടുകടത്തപ്പെട്ട ഫള്ൽ തങ്ങളുടെ ധൈഷണിക ഭൂപടം വിശാലമായിരുന്നു.
അതികൃത്യമായ വൃത്താകൃതിയിലുള്ളതോ നീണ്ടതോ ആയിരുന്നില്ല പ്രവാചകരുടെ വദനരൂപം. അത് ചെറിയ രൂപത്തിൽ മുകളിലേക്ക് നീണ്ട വൃത്താകൃതിയുള്ളതായിരുന്നു. ചുവപ്പു കലർന്ന അവിടുത്തെ വദന വർണത്തിന്റെ സ്ഥായിഭാവം പ്രകാശമയമാണ്.
ക്രിസ്തീയ പൗരോഹിത്യത്തിന്റെ അധികാരപ്രമത്തതയിൽ വീർപ്പുമുട്ടിയ യൂറോപ്യൻ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിൽ നിന്നാണ് നവോത്ഥാനത്തിനുള്ള നാമ്പുകൾ പിറവിയെടുക്കുന്നത്. ഓരോ വ്യക്തിയുടെയും ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും സഭ നിർണയിച്ച അതിർവരമ്പുകൾ തന്മൂലം ലംഘിക്കപ്പെട്ടു.
ലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ മൊബൈൽ ഹോസ്പിറ്റലടക്കം ഫ്ളോറൻസ് നൈറ്റിംഗേളിന്റെയും 1200 സംവത്സരങ്ങൾക്കു മുമ്പ് നഴ്സിംഗിന്റെ പ്രായോഗിക രീതികൾ ലോകത്തിന് പരിചയപ്പെടുത്തിയവരാണ് മുസ്ലിം വനിതകൾ.
ലോകത്തെ പ്രഥമ സർവകലാശാല, അൽ ഖൈറാവിയ്യീൻ സ്ഥാപിച്ചത് ഫാത്വിമ അൽ ഫിഹ്-രിയെന്ന മുസ്ലിം വനിതയാണ്. ചരിത്രത്തിലാദ്യം ബിരുദവിദ്യാഭാസം തുടങ്ങിയതും ഇബ്നുഅറബി, ഇബ്നുഖൽദൂൻ, മുഹമ്മദുൽ ഇദ്രീസി തുടങ്ങിയ വിശ്വോത്തരജ്ഞാനികൾ ഉപരിപഠനം നടത്തിയതും ഇവിടെ നിന്നത്രെ.
തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം.