അക്ഷാംശം 8018 നും 12048 നും മിടയ്ക്ക് തെക്കും വടക്കുമായി 576 കി.മി.ല്‍ കേരളം ഒരു ഗോവണി പോലെ സ്ഥിതി ചെയ്യുന്നു. രേഖാംശം 74054 നും 77024 നും ഇടക്ക് 112 കി.മി. വീതിയില്‍ കൂടുതലില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെയും പാതയില്‍ കിടക്കുന്ന കേരളത്തിന്റെ ശരാശരി വര്‍ഷപാതം 96 ഇഞ്ചാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പദ്‌സമൃദിയും കണ്ട് അറബികള്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്ന അര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നു. കേരളീയരുടെ പൊതു വ്യവഹാര ഭാഷ ദ്രാവിഡ ഭാഷ ഗ്രോത്രത്തില്‍ പെട്ട മലയാളമാണ്. അറബിയും മലയാളവും ചേര്‍ന്ന സങ്കരഭാഷയാണ് അറബിമലയാളം
ഇസ്‌ലാമികമായി കേരളം എന്നും മുന്‍പന്തിയിലാണ്. കാരണം ഇവിടെ ഇസ്‌ലാമിന് അതിശക്തമായ അടിവേരുകളുണ്ട്. ഉത്തരേന്ത്യയിലെ ഇസ്‌ലാമികാഗമനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിലേത്. ഉത്തരേന്ത്യന്‍ പ്രവിശ്യകളില്‍ ഇസ്‌ലാം പ്രവേശിച്ചത് നീണ്ടുവളഞ്ഞ വഴികളിലൂടെയാണ്. സൗദി അറേബ്യയില്‍ നിന്ന് പേര്‍ഷ്യയിലേക്കും അവിടെ നിന്ന് അഫ്ഗാനിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും ഇസ്‌ലാം എത്തി. ഇപ്രകാരമായത് കൊണ്ട് തന്നെ കേരളത്തിലെ ഇസ്‌ലാമില്‍ നിന് ഉപരിപ്ലവമായ മാറ്റം ഉത്തരേന്ത്യന്‍ ഇസ്‌ലാമിനുണ്ട്. നബി(സ)യില്‍ നിന്ന് നേരിട്ട് ഇസ്‌ലാം സ്വീകരിച്ച സഹാബത്തിലൂടെ കേരളത്തില്‍ ഇസ്‌ലാം വന്നെത്തി. ഇസ്‌ലാമിന്റെ ഹൃദയഹാരിയായ അമുല്യപാഠങ്ങള്‍ കേരളീയര്‍ക്ക് പുണ്യസ്വഹാബത്ത് നുകര്‍ന്ന് നല്‍കി
മതം, തത്വശാസ്ത്രം, ജീവിതക്രമം, പ്രത്യയശാസ്ത്രം, ആത്മിയധാര എന്നീ നിലകളിലെല്ലാം ഇസ്‌ലാമിന്റെ ആദര്‍ശപരമായ ഉള്‍ക്കരുത്ത് അനേകരെ ഇസ്‌ലാമിലേക്ക് ആകര്‍ശിച്ചു.
* * * *
ഇസ്‌ലാം കേരളത്തില്‍
കേരളത്തിന് വളരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിദേശ ബണ്ഡത്തിന്റെ കഥ പറയാനുണ്ട്. സഹസികരായ റോമക്കാരും സോമാലികളും ക്രിസ്തുവിന് മുമ്പ്തന്നെ കേരളത്തിലെ കച്ചവടക്കാരായിരുന്നു, മൂസാ നബിയുടെ കാലത്ത് ലോകവ്യാപാരത്തില്‍ കേരളത്തിലെ വന്യമൃഗങ്ങളും വനോല്‍പ്പന്നങ്ങളും ഒന്നാം സ്ഥാനം നേടിയിരുന്നു. അക്കാലത്ത് കേരളത്തിലെ ഏലം, കുരുമുളക്, കറുവ പട്ട, ആനകൊമ്പ്, മയില്‍ പീലി, തുണിത്തരങ്ങള്‍ മുതലായവ ഇവിടെനിന്ന് മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്ക് പ്രവഹിച്ചിരുന്നു. സുലൈമാന്‍ നബിയുടെ കാലത്ത് കൊല്ലംതോറും സ്വര്‍ണ്ണം, വെള്ളി, ആനകൊബ്, കുരങ്ങ്, തുടങ്ങിയവയുമായി കപ്പല്‍ സേന പോകുമായിരുന്നു. കുരുമുളകിന് വേണ്ടിയുള്ള അന്വേഷണങ്ങളിലൂടെയാണ് വൈദേശികര്‍ കേരളത്തെ കണ്ടെത്തിയത്. മലബാര്‍ തീരവുമായുള്ള വ്യപാരത്തെകുറിച്ച് പ്രാചീന ലിഖിതങ്ങളില്‍ സമൃദ്ധമായ രേഖകളുണ്ട്. കേരള വ്യാപാരത്തില്‍ കൂടുതല്‍ സ്വധീനം ചെലുത്തിയത് റോമക്കാരും അറബികളുമാണ്. ഏതാനും നൂറ്റാണ്ടുകളില്‍ അറബികള്‍ക്ക് മാത്രം അറിവുള്ളതായിരുന്നു കടലിലൂടെയും യാത്രാമാര്‍ഗം. ഈ കച്ചവടക്കാരിലൂടെയാണ് പ്രധാനമായും കേരളത്തിലേക്ക് ഇസ്‌ലാമെത്തിയത്
ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാം കേരളക്കരയില്‍ സമാധാനത്തോടെ പ്രചരിച്ചു തുടങ്ങി. ഒരാള്‍ സമീചീനമായി പ്രാചീന രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം ആരംഭിച്ചുവെന്ന് മനസ്സിലാക്കാം. കേരളത്തിലെ ഇസ്‌ലാമിക ഗമനം ഒമ്പതാം നൂറ്റാണ്ടിലാണെന്നും, ഇബ്‌നു ഖാസിമിന്റെ സിന്ധാക്രമണത്തോടെയാണെന്നും പടച്ചുവിടുന്ന ചരിത്രകാരന്മാരുടെ ഉദ്ദേശ്യം അവ്യക്തമാണ്. ക്രിസ്തുവര്‍ഷം 851ല്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി സുലൈമാന്‍ താജിറിന്റെ ‘സില്‍സിലതുത്തവാരീഖ്’ എന്ന യാത്രാവിവരണത്തിലെ ‘അറബി സംസാരിക്കുന്നവരോ ഇസ്‌ലാം മതം സ്വീകരിച്ചവരോ ആയ ചൈനക്കാരെയോ ഇന്ത്യക്കാരെയോ താന്‍ കണ്ടില്ല എന്ന് ഉറപ്പിച്ച് ക്രിസ്തുവര്‍ഷം 851 ന് ശേഷമാണ് ഇസ്‌ലാം വന്നത് എന്ന് കരുതുന്ന ഇളംകുളം കുഞ്ഞന്‍പിള്ള മുതല്‍ എം.ജി.എസ് വരെയുള്ള പ്രശസ്ത ചരിത്രകാരന്മാര്‍ ഈ നിഗമനത്തിലാണ്.
ഈ വാദം ഉന്നയിക്കുന്നവരില്‍ ഒരാള്‍ക്ക് പോലും അറബി അറിയില്ല. ഇവര്‍ മൂലഗ്രന്ഥം പോലും കണ്ടിട്ടില്ല. ഈ വിവാദ പരാമാര്‍ശം ഫ്രഞ്ചിലേക്കും ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലീഷിലേക്കും തര്‍ജ്ജമയുടെ തര്‍ജ്ജമായി വന്നപ്പോള്‍ അറബി സംസാരിക്കുന്നവരോ മുസ്‌ലിംകളോ ആയ ആരെയും കണ്ടില്ല. സത്യത്തില്‍ ഈ പരാമര്‍ശം ഇപ്രകാരമാണ്. അവിടെയുള്ളവര്‍ക്ക് അറബികളുടെ ഭാഷ അറിയുകയില്ല കച്ചവടക്കാരായ ആരുടെയും ഭാഷ അറിയില്ല എന്നതാണ് യഥാര്‍ത്ഥ പരാമര്‍ശം. സരന്‍ ദ്വീപില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രാമദ്ധ്യേ ലഞ്ച്‌യാലൂസ് എന്ന സ്ഥലത്തെ കുറിച്ചാണ് സുലൈമാന്‍ പരാമര്‍ശിക്കുന്നത്. ഇവിടെ പരാമര്‍ശിക്കപ്പെട്ട ലഞ്ച്‌യാലുസ്‌നി കോബാര്‍ ദ്വീപ് സമൂഹത്തിന് അറബികള്‍ പറയുന്നതാണ്. അവിടെ മുസ്‌ലിംകളില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇവിടെ ഇത്രയും വ്യക്തമായിട്ടും അക്കാദമി ലോകത്ത് മൗനം തുടരുകയാണ്. ചേര ചക്രവര്‍ത്തിയായിരുന്ന സ്ഥാണു രവി പെരുമാളിന്റെ സമാന്തനായ വേണാട് ഭരിച്ചിരുന്ന അയ്യനടികള്‍ തിരുവടികള്‍, പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ മര്‍വ്വാന്‍സ്പീര്‍ ഈശ്വയുടെ പേരില്‍ തരിസാപള്ളിക്ക് അനുവദിച്ചുകൊണ്ടുള്ള തരിസാപ്പള്ളി ശാസനത്തില്‍ പതിനൊന്ന് മുസ്‌ലിം പ്രമുഖര്‍ സാക്ഷിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
1 മയ്മൂന്‍ ബ്‌നു ഇബ്രാഹീം
2 മുഹമ്മദ് ബ്‌നു മാഹി
3 സ്വാലിഹ് ബ്‌നു അലി
4 ഉസ്മാന്‍ ബ്‌നു അല്‍ മര്‍സിബാന്‍
5 മുഹമ്മദ് ബ്‌നു യഹ്‌യ
6 അംറ്ബ്‌നു ഇബ്രഹീം
7 ഇബ്രാഹീം ബ്‌നു അല്‍ത്തായി
8 ബക്കര്‍ ബ്‌നു മന്‍സൂര്‍
9 അല്‍ഖാസിം ബ്‌നു ഹമീദ്
10 മന്‍സൂര്‍ ബ്‌നു ഈസാ
11 ഇസ്മായീല്‍ ബ്‌നു യഅ്ഖൂബ്
ക്രിസ്തുവര്‍ഷം 851 ന് ശേഷമാണ് ഇസ്‌ലാമികാഗമനമെന്ന് വാദിക്കുന്ന എല്ലാവരും ക്രിസ്തുവര്‍ഷം 848 ലെ തരിസാപള്ളി ശാസനത്തെ സ്വീകരിക്കുന്നവരാണ്. പക്ഷേ, ഇതില്‍ ഒപ്പുവെച്ച പതിനൊന്ന് മുസ്‌ലിം പ്രമുഖരെ കുറിച്ച് അവര്‍ നിശബ്ദരാകുന്നു. നാമമാത്ര മുസ്‌ലിങ്ങളാണെങ്കില്‍ ഇത്രയും പ്രാധാന്യമുള്ള രാജന്മാര്‍ക്കിടയിലെ ഉടമ്പടികള്‍ക്ക് സാക്ഷി നല്‍ക്കാന്‍ എങ്ങനെ സാധിക്കാം? ഈ ശാസനങ്ങള്‍ നമ്മോട് വിളിച്ച് പറയുന്നത് എ.ഡി 840കള്‍ ആകുമ്പോഴേക്കും രാജകീയ ശാസനകളില്‍ സാക്ഷിനിര്‍ത്തുവാന്‍ വേണ്ടുവണ്ണം പ്രബലമായ ഒരു മുസ്‌ലിം സമൂഹം വളര്‍ന്നിരുന്നുവെന്നാണ്. ചെറെതി എന്ന ചരിത്രകാരന്‍ എഴുതുന്നു: ഇതെല്ലം മുസ്‌ലിംകളുടെ പേരാണ് എന്നു പറയാന്‍ കഴിയില്ല. മന്‍സൂറുബ്‌നു ഈസാ എന്നുള്ളത് ക്രിസ്ത്യാനികളുടെ പേരാണ്. എന്നാല്‍ ഈ അഭിപ്രായത്തിന്റെ ഉത്ഭവം ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ പേര് മക്കള്‍ക്ക് ഇടാറില്ല എന്ന സാമാന്യബോധത്തെക്കുറിച്ചുള്ള അജ്ഞാതയാണ്. മാലിക്ബ്‌നു ദീനാറിന്റെ പിന്‍തലമുറയിലുള്ള മുഹമ്മദ്ബ്‌നു മാലിക് എന്നവര്‍ തന്റെ കുടുംബ രേഖകള്‍ ശേഖരിച്ച് ഒരു കൃതിയുണ്ടാക്കി. ഇതിന്റെ അറബി കയ്യെഴുത്ത്പ്രതി ആദ്യം മുതലേ ഇസ്‌ലാമികാവിര്‍ഭവത്തിനുള്ള പ്രധാന അവംലംബമാക്കി ഗണിച്ചുപോരുന്നു. മാടായി പള്ളിയില്‍ നിന്ന് ഇതിന്റെ പഴക്കം ചെന്ന ഒരു പ്രതി കണ്ടുക്കിട്ടുകയും അത് ആധുനിക ഗവേഷകര്‍ക്ക് ലഭിക്കുകയും ചെയ്തു.
അറബി ലിബിയിലെ കൂഫിക് ലിപി അബ്ദുല്‍ മാലികിന്റെ ഭരണകാലത്ത് ഹജ്ജാജ്ബ്‌നു യൂസഫിന്റെ നിര്‍ദേശാനുസരണം സൃഷ്ടിച്ചതാണ്. എ ഡി 8-ാം നൂറ്റാണ്ടിലുണ്ടായ കൂഫിക് പരിഷ്‌കാരം 9-ാം നൂറ്റാണ്ടാവുമ്പോഴേക്കും ലോകത്ത് വ്യാപിച്ചു. ഇതിന്റെ മുമ്പുള്ള പുരാതന ലിപികള്‍ കേരളത്തിന്റെ വടക്കന്‍ പ്രദേശത്തെ പള്ളികളോടനുബന്ധമായി നിര്‍മിച്ച ശ്മശാനത്തില്‍ കൊത്തിവെക്കപ്പെട്ടതായി കാണാം. ശ്രീകണ്ഠപുരത്തെ മഖാം മസ്ജിദില്‍ അലിബ്‌നു ഉസ്മാനുബ്‌നു അദിയ്യുബ്‌നു ഹാത്വം എന്ന് ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഹിജ്‌റ 74ല്‍ ഇരുന്നൂര്‍ അനുചരന്മാരോടൊപ്പം ഇവിടെ എത്തിയതാണെന്നും ഈ ലിഖിതം സാക്ഷ്യപ്പെടുത്തുന്നു.
കണ്ണൂരിനടുത്ത് ഇരിക്കൂറിലെ നിലാമുറ്റം എന്നറിയപ്പെടുന്ന പുരാതന ശ്മശാനത്തില്‍ ഗവേഷണാര്‍ത്ഥം സന്ദര്‍ശിച്ച സി.എന്‍. അഹ്മദ് മൗലവിയും എ.കെ. അബ്ദുല്‍ കരീമും രേഖപ്പെടുത്തുന്നു. ‘ഇരിക്കൂറില്‍ ഹിജ്‌റ 8ലേ ഖബര്‍ ഉള്ളതായി കാണാം’.
ചുരുക്കത്തില്‍ കേരളത്തിലെ ഇസ്‌ലാമികാ വിര്‍ഭാവത്തിനെ നിര്‍ദ്ദാരണം ചെയ്യാന്‍ ധാരാളം മൗലിക തെളിവുകളുണ്ട്. സമീചീനമായി ഈ തെളിവുകള്‍ പരിശോധിക്കുബോള്‍ ഹിജ്‌റയുടെ ആദ്യകാലങ്ങളില്‍ തന്നെ പുണ്യ ഇസ്‌ലാം എത്തിയെന്നു വിലയിരുത്താന്‍ കഴിയും. എന്നാല്‍ പല അക്കാദമിക ചരിത്ര ഗവേഷഗര്‍ വര്‍ഗീയമായി ചരിത്രത്തെ വായിക്കുകയും ഇസ്‌ലാമിന്റെ പ്രബലമായ അടിവേരുകളെ അറുക്കുകയാണ്.
* * * *
പള്ളിബാണ പെരുമാള്‍
കേരള മുസ്‌ലിം വളര്‍ച്ചക്ക് വളരെ ഉത്തേജകമായ ഒരു സംഭവമാണ് പെരുമാക്കന്മാരുടെ ഇസ്‌ലാം സ്വീകരണവും മക്കാ യാത്രയും. കേരള മുസ്‌ലിം ചരിത്രത്തില്‍ വളരെ സങ്കീര്‍ണവും വിവാദവും നിറഞ്ഞ സംഭവമാണിത്. എ.ഡി. 216 മുതല്‍ 418 വരെയാണ് പെരുമാക്കന്മാരുടെ ഭരണകാലഘട്ടം. ഇവര്‍ 25 പേരാകുന്നു. ‘തളിയാതിരി രാജന്മാരുടെ ഭരണം ദുഷിച്ചതിനു ശേഷം ബ്രാഹ്മണര്‍ വിദേശത്ത് നിന്ന് കൊണ്ട് വന്ന് കേരള ചക്രവര്‍ത്തിപഥം നല്‍കിയവരാണ് പെരുമാക്കന്മാര്‍’. കേരളത്തിലെ ആദ്യത്തെ പെരുമാള്‍ ബാണവര്‍മന്‍ ഉദയന്‍ എന്നവരാണെന്ന് ചെന്തമിഴ് ഗ്രന്ഥത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രാഹ്മണര്‍ ക്ഷേത്രപരിപാലന സ്വത്തുക്കളും രാഷ്ര്ട്രീയാധികാരവും അവര്‍ക്ക് ഏല്‍പ്പിച്ചു. ബ്രാഹ്മണര്‍ക്ക് ഹിതകരമായ ഭരണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കരാര്‍ ചെയ്തു.
പെരുമാക്കന്മാരില്‍ പ്രധാനിയാണ് ബാണ പെരുമാള്‍ എന്ന തുളുഭ ചക്രവര്‍ത്തി. ഈ ചക്രവര്‍ത്തിയുടെ കാലത്താണ് ജൈന-ബുദ്ധ മതങ്ങള്‍ കേരളത്തില്‍ പ്രചാരം ലഭിച്ചത്. ബുദ്ധ മിഷണറിമാര്‍ സ്ഥൈര്യത്തോടും സമാധാനത്തോടും കൂടി ബുദ്ധമതം പ്രചരിപ്പിച്ചു. ബാണ പെരുമാള്‍ ബുദ്ധമതത്തില്‍ ആകൃഷ്ടനായി. അവസാനം ബാണ പെരുമാള്‍ പരസ്യമയി ബുദ്ധമതം സ്വീകരിച്ചു. ഈ സംഭവവികാസങ്ങള്‍ ബ്രഹ്മണര്‍ക്ക് അസഹ്യമായി. ഇനിയൊരിക്കലും മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്ന ഘട്ടം വരെ എത്തി അവസാനം. ‘ജംഗമന്‍’ എന്ന മഹര്‍ഷിയുടെ ഉപദേശപ്രകാരം ആറു ഹിന്ദു പണ്ഡിതന്മാര്‍ പെരുമാളിന്റെ കോവിലകത്ത് എത്തിച്ചേര്‍ന്നു. അപ്പോള്‍ പെരുമാള്‍ നേരായ മതം ബുദ്ധമതമാണെന്ന് പറഞ്ഞുകൊടുത്തു. ഇതുകേട്ട ധിഷണാപടുക്കളായ പണ്ഡിതര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. ഞങ്ങള്‍ ബുദ്ധ മിഷനറിമാരുമായി സംവാദം നടത്താം. ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഞങ്ങളെ നാവു മുറിച്ച് നാടു കടത്തണം, ബുദ്ധര്‍ പരാജയപ്പെട്ടാല്‍ അവരെ നാവു മുറിച്ച് നാടുകടത്തണമെന്ന നിര്‍ദേശത്തെ രാജാവ് അംഗീകരിച്ചു.
രാജ ദര്‍ബാറില്‍ ബുദ്ധ മിഷനറിമാരും ഹിന്ദു പണ്ഡിതരും തമ്മില്‍ ഉഗ്രമായ ചര്‍ച്ചയും സംവാദവും നടന്നു. അവസാനം ബുദ്ധര്‍ പാടെ പരാജയപ്പെട്ടു. മുന്‍ വാഗ്ദാനപ്രകാരം ബുദ്ധ മിഷനറിമാരെ നാവു മുറിച്ച് നാടുകടത്തി. ഇതെല്ലം നടന്നത് കൊടുങ്ങല്ലുരില്‍ വെച്ചായിരുന്നു. ഹിന്ദു ശാസ്ത്രിമാരും നയന്മാരും കുടി എല്ല

Questions / Comments:



13 September, 2022   09:55 pm

Safwan

Incomplete.. Please post full article

17 August, 2022   08:17 pm

Zainul Abideen Thangal

This article seems incomplete here...please post full article.