ഫാത്തിമ(റ), വിശ്വാസികൾക്കിടയിൽ അത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരു വനിതയുണ്ടോ?. സഹനത്തിന്റെയും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും കഥകളിൽ ഫാത്തിമ ബീവിക്ക് തന്നെയാണ് മഹനീയ സ്ഥാനം. മുത്ത് റസൂലിൻ്റെ പ്രിയ പുത്രിയുടെ വഫാത്ത് ദിനമായ റമളാൻ മൂന്ന്, വിശ്വാസികൾക്ക് ആത്മധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഓർമദിനം കൂടിയാവുകയാണ്.
കഴിഞ്ഞ വർഷം മാത്രം രണ്ടുലക്ഷത്തോളമാണ് ഇന്ത്യയിലെ ആത്മഹത്യാനിരക്ക്. ആത്മാഹുതി, മനുഷ്യമനസുകളിലേക്ക് സാംക്രമിക്കുന്ന സാമൂഹിക രോഗമാണോ? മരിച്ചവരുടെ ആത്മാക്കൾ ബാക്കിവെച്ച മോക്ഷം കിട്ടാത്തൊരുപറ്റം ചോദ്യങ്ങളുടെ ദാർശനികവും, കാല്പനികവും, അത്മീയവുമായ വിശകലനം.
നല്ലതു മാത്രം പറയാൻ കഴിയുകയെന്നത് അത്യുൽകൃഷ്ടമായൊരു സിദ്ധിയാണ്. അനാവശ്യമായ സംസാരം സാമൂഹിക വിപത്തിലേക്കും മൂല്യവത്തായ സമയ നഷ്ടത്തിലേക്കും കൊണ്ടെത്തിക്കും.
യന്ത്രങ്ങളുടെ കണ്ടെത്തല്‍ മനുഷ്യന്റെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യവസായിക വിപ്ലവാനന്തരം നഗര കേന്ദ്രീകൃതമായി ആരംഭിച്ച ഫാക്ടറികള്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
ഗർഭം സംരക്ഷിക്കാനും അലസിക്കളയാനുമുള്ള അവകാശം ആർക്കാണ്? പ്രസവിച്ച ശേഷമേ ഒരു ജീവന് സുരക്ഷ ഉറപ്പാക്കേണ്ടതുള്ളൂ എന്ന സമീപനം യുക്തിഭദ്രമാണോ? ഗർഭഛിദ്രവുമായി ബന്ധപ്പെട്ട മതവീക്ഷണങ്ങൾ വായിക്കാം.
ലോകത്തെ പ്രഥമ സർവകലാശാല, അൽ ഖൈറാവിയ്യീൻ സ്ഥാപിച്ചത് ഫാത്വിമ അൽ ഫിഹ്-രിയെന്ന മുസ്‌ലിം വനിതയാണ്. ചരിത്രത്തിലാദ്യം ബിരുദവിദ്യാഭാസം തുടങ്ങിയതും ഇബ്‌നുഅറബി, ഇബ്‌നുഖൽദൂൻ, മുഹമ്മദുൽ ഇദ്‌രീസി തുടങ്ങിയ വിശ്വോത്തരജ്ഞാനികൾ ഉപരിപഠനം നടത്തിയതും ഇവിടെ നിന്നത്രെ.
ലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ മൊബൈൽ ഹോസ്പിറ്റലടക്കം ഫ്‌ളോറൻസ് നൈറ്റിംഗേളിന്റെയും 1200 സംവത്സരങ്ങൾക്കു മുമ്പ് നഴ്‌സിംഗിന്റെ പ്രായോഗിക രീതികൾ ലോകത്തിന് പരിചയപ്പെടുത്തിയവരാണ് മുസ്‌ലിം വനിതകൾ.
താനെഴുതിയ കർമശാസ്ത്ര ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനമെഴുതണമെന്ന വ്യവസ്ഥയോടെയാണ് ശ്രുതിപ്പെട്ട പണ്ഡിതനായ മുഹമ്മദ് ബിൻ അഹ്മദ് മകളായ ഫാത്വിമ അൽ സമർഖന്ദിയെ ശിഷ്യനായ കസാനിക്ക് വിവാഹം ചെയ്തു കൊടുക്കുന്നത്. അബൂബക്ർ അൽ കസാനി തിരിച്ച് വിവാഹമൂല്യമായി നൽകിയതും ആ ഗ്രന്ഥം തന്നെയായിരുന്നു.
മുസ്‌ലിം പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ നീതിയുക്തവും പുരോഗമനപരവുമാണ്. ലിംഗനീതിയുടെ പ്രായോഗികതയോടാണവ സത്യസന്ധത പുലർത്തുന്നത്.