ഇസ്‌ലാമിൻറെ സൗന്ദര്യത്തിൽ ആകൃഷ്ടരായി മതത്തിലേക്ക് കടന്നുവന്ന പുതുമുസ്ലിമായിരുന്നു മിമാർ സിനാൻ. ഓട്ടോമൻ ആർക്കിടെക്ചറിൻ്റെ ആത്മാവുതൊട്ട ആ കരസ്പർശമേറ്റ് ഗരിമയുള്ള നിരവധി കാഴ്ചകൾ മധ്യേഷ്യയുടെ ഹൃദയഭൂമികയിൽ പിറകൊണ്ടു.
നല്ലതു മാത്രം പറയാൻ കഴിയുകയെന്നത് അത്യുൽകൃഷ്ടമായൊരു സിദ്ധിയാണ്. അനാവശ്യമായ സംസാരം സാമൂഹിക വിപത്തിലേക്കും മൂല്യവത്തായ സമയ നഷ്ടത്തിലേക്കും കൊണ്ടെത്തിക്കും.
വൊളൻ്ററി സർവ്വീസെന്ന പേരിൽ പത്രത്തിൽ പേരു വരാനും ആളുകളുടെ കൈയ്യടി നേടാനും നേരംപോക്കാനുമായി സാമൂഹ്യസേവനം നടക്കുന്ന നാട്ടിൽ, കുണ്ടൂരിലെ സേവന ചരിത്രങ്ങൾ ഏറെ വേറിട്ടും ഉയർന്നും നിൽക്കുന്നു.
ആധുനിക ബൗദ്ധിക വ്യവഹാരങ്ങളുടെ അന്തർധാരകൾ മുസ്‌ലിം അന്തലൂസുമായി അഭേദ്യമായി ഇഴചേരുന്നുണ്ട്. നിതാന്തമായ സഞ്ചാരങ്ങൾ മുഖേന ചരിത്രപഠനങ്ങൾക്ക് കൃത്യമായ മാർഗരേഖ വരച്ച ഇബ്നു ഖൽദൂനിൻ്റെ മുഖദ്ദിമ അത്തരമൊരു മാസ്റ്റർപീസാണ്.
അബലരുടെ കൈ പിടിക്കുന്ന മാനവിക സംസ്കാരമാണ് ഇസ്ലാമിനുള്ളത്. ജന്മനാട്ടിൽ നിന്നും അഭയാർത്ഥികളായി പുറന്തള്ളപ്പെട്ട സമൂഹത്തെ സ്നേഹലാളനകൾ നൽകി സൽകരിക്കുകയാണ് ഒട്ടോമൻ സിരാകേന്ദ്രങ്ങളിൽ ഒന്നായ ബർസ നഗരം.
തിരുനബി പ്രകീർത്തന സദസ്സുകളുടെ അനിർവചനീയ താളമാണ് ഖസീദതുൽ ബുർദ. താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി എഴുതിയ വിശ്വവിഖ്യാത ബുർദവ്യാഖ്യാനത്തിൻ്റെ മലയാള പരിഭാഷ.
പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്. ആത്മജ്ഞാനികൾ അങ്ങനെയാണ്.
പാണ്ഡിത്യത്തിൻ്റെ അനേകതയിലേക്ക് ആഴ്ന്നിറങ്ങിയ വിസ്മയലോകമാണ് ഉസ്താദുൽ അസാതീദ്. ആയുഷ്കാലം മുഴുക്കെ അറിവിൻ്റെ അനുഭൂതിയിൽ അവ പകരലിൻ്റെ പരിശുദ്ധിയിൽ ധന്യമായ സാത്വിക ജീവിതം. നസബയും നിസ്ബയുമൊത്ത ഇൽമിൻ്റെ ഗരിമ. അതിയായ ഭവ്യതയോടെ, സൗമ്യതയോടെ ശിഷ്യരിലേക്ക് വെളിച്ചത്തിൻ്റെ വഴിത്താരയായി ഇറങ്ങിച്ചെന്ന ഗുരുസാഗരം.
സാമൂഹ്യ സാഹചര്യങ്ങൾ ദാഹിക്കുന്ന ധാർമിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പാരമ്പര്യ ഉലമാക്കളാണ് കേരളീയ മുസ്ലിം ചൈതന്യത്തിന്റെ അകപ്പൊരുൾ. സാംസ്കാരിക രാഷ്ട്രീയ അധിനിവേശത്തിനെതിരെയുണ്ടായ മമ്പുറത്തെ തീർപ്പുകൾ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആത്മീയവായനകളാണ്.
മനുഷ്യസൗന്ദര്യത്തിൻ്റെ മാനദണ്ഡങ്ങൾ പരസ്യക്കമ്പോളത്തിൻ്റെ മോഹനങ്ങളിൽ മുങ്ങിപോയിരിക്കുന്നു. മേയ്ക്കപ്പുകളോ, ഫാഷൻ ട്രെൻ്റുകളോ, തുറന്നിട്ട നഗ്നതയോ അതിൻ്റെ അളവുകോലാകുന്നു. എന്നാൽ, തിരുനബിയുടെ സൗന്ദര്യശാസ്ത്രം വൃത്തിയുടേയും പരിശുദ്ധിയുടേയും മാന്യതയുടേയും ജൈവികതാളമുള്ളതാണ്.
വൃത്തി ഈമാനിൻ്റെ പാതിയാണ്. പ്രപഞ്ചനാഥനേറെ ഇഷ്ടവുമാണ്. ഇസ്ലാം പടുത്തുയർത്തപ്പെട്ടത് അതിനുമേലെയാണ്. ആരാധനകളുടെ അടിത്തറയും ആരോഗ്യത്തിൻ്റെ അകക്കാമ്പുമാണ്. ശുചിത്വത്തിൻ്റെ മഹാത്മ്യം തിരുനബി നിരന്തരമുണർത്തുന്നു. ഏറ്റവും സൗമ്യതയോടെയത് തിരുജീവിതം വരച്ചുതരുന്നു.