പെരുമാറ്റത്തിലും ഇടപെടലുകളിലും മുത്ത് നബി(ﷺ)യാണ് വിശ്വാസിക്ക് ആദ്യാവസാന മാതൃക. ആരെയും അലോസരപ്പെടുത്താത്ത മുഖഭാവത്തോടെ നർമം കലർത്തിയ വാക്കുകളോടെയായിരുന്നു തിരുദൂതരുടെ ഇടപെടൽ. ജീവിതത്തിൽ ഒരിക്കൽപോലും പരിഹാസവും കോപവും കാണിച്ചിട്ടില്ലാത്ത അതുല്യ വ്യക്തിത്വമാണ് റസൂൽ(സ)
മുഹമ്മദ് നബി ﷺ യുടെ ജീവിതം സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും പാഠശാലയായി വള്ളത്തോൾ തന്റെ കവിതകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. "അല്ലാഹ്", "ജാതകം തിരുത്തി", "പാംസുസ്നാനം" തുടങ്ങിയ കവിതകളിൽ തിരുനബിയുടെ ക്ഷമ, കാരുണ്യം, നീതി, മാനവികത എന്നിവ പ്രമേയമാക്കി മലയാള കാവ്യ ലോകത്തിന് തിരുനബി ﷺ സ്മരണകളിലൂടെ ആഗോള മാനം കൂടി നൽകുന്നു.
ഖുർആൻ മനുഷ്യജീവിതത്തിന് സമഗ്ര മാർഗ്ഗദർശനമാണ്. അതിന്റെ പ്രായോഗിക മാതൃകയാണ് തിരുനബിയുടെ ജീവിതം. ഹദീസുകൾ പ്രകാരം നീതി, സഹായം, നല്ല വാക്ക്, വഴിയിലെ തടസ്സം നീക്കൽ തുടങ്ങിയ സാമൂഹിക ധർമ്മങ്ങൾ ആരാധനയായി കണക്കാക്കപ്പെടുന്നു; ഇവ മനുഷ്യരെ പരസ്പരം ഇണക്കിച്ചേർത്ത് സമൂഹിക ബോധം നിലനിർത്താൻ സഹായിക്കുന്നു.
പ്രവാചകർ ﷺ അയച്ച നയതന്ത്ര കത്തുകൾ, ഇസ്ലാമിന്റെ ദൗത്യം പ്രാദേശികമല്ല, ലോകമെമ്പാടും വ്യാപിക്കേണ്ട സർവ്വസാധാരണ സന്ദേശമാണെന്ന് തെളിയിക്കുന്നതിന്റെ മകുടോദാഹരണമാകുന്നു . അവ, ഇസ്ലാമിക നയതന്ത്ര ചരിത്രത്തിലെ പ്രധാന ഏടുകളാണ്. വെറും കത്തുകൾ എന്നതിനപ്പുറം സമാധാനവും സഹവർത്തിത്വവും പ്രചരിപ്പിച്ച രേഖകൾ കൂടിയാണ് അവ.
മുസ്‌ലിംകളിലെ മരുമക്കത്തായം സമ്പ്രദായത്തിൽ ഭർത്താവിനെ 'പുതിയാപ്ല' എന്നാണ് വിളിക്കുന്നത്. അത് ഒരു ആദരവിൻ്റെയും പരിഗണനയുടെയും കൂടി ഭാഗമാണ്. ജീവിതകാലം മുഴുവൻ ഭാര്യ വീട്ടുകാർക്ക് ഭർത്താവ് പേരിലും പരിഗണനയിലും പുതിയാപ്ല തന്നെയാണ്.
സ്ത്രീ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയാണ് മരുമക്കത്തായം. ലോകത്ത് അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. ഇന്ത്യയിലേക്ക് വന്നാൽ ലക്ഷ ദ്വീപിലും കേരളത്തിലെ കണ്ണൂർ, മാഹി തുടങ്ങിയ പ്രദേശങ്ങളിലും ഈ കുടുംബ രീതി പിന്തുടരുന്നതായി കാണാം.
പാരമ്പര്യത്തിന്റെ സൗരഭ്യവും പുതിയകാലത്തിന്റെ ചോദ്യങ്ങളും ഒരുമിച്ച് തുറന്ന് കാണിച്ചുകൊണ്ട്, ഫിഖ്ഹിന്റെ സങ്കീർണതകളെയും സൗന്ദര്യങ്ങളെയും അധ്യാപകനും വിദ്യാർത്ഥിയും എങ്ങനെ നേരിടണമെന്ന് വഴികാട്ടുന്നൊരു ആത്മീയ-ബൗദ്ധിക യാത്രയായാണ് ഈ ലേഖനം വായനക്കാരനെ മുന്നോട്ട് നയിക്കുന്നത്.
ബിദ്അതിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ സമസ്തയിലെ ആദ്യകാല പണ്ഡിതരിൽ പ്രധാനിയായിരുന്നു വാണിയമ്പലം ഉസ്താദ്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ചും നൂരിശാ ത്വരീഖത്തിനെക്കുറിച്ചും പഠനം നടത്താൻ സമസ്ത നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു.
മതസൗഹാർദം എന്നത് മതങ്ങളുടെയും വിശ്വാസങ്ങളുടെയും ലയനമല്ല. മറിച്ച് ഇതര മതങ്ങളോടുള്ള ആത്മാർത്ഥമായ ബഹുമാനവും വില കൽപ്പിക്കലുമാണ്.
മുഹറം സ്രഷ്ടാവിന്റെ മാസമാണെന്ന തിരുനബിയുടെ വ്യത്യസ്ത ഹദീസുകളിലുള്ള പരിചയപ്പെടുത്തൽ തന്നെ വിശുദ്ധ മാസത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. പ്രാർത്ഥനക്കുത്തരം ഉറപ്പുള്ള ദിനരാത്രങ്ങളാണ് അതിലുള്ളത്. മുൻഗാമികൾ ഏറെ പരിഗണിച്ച മൂന്നു പത്തുകളിലൊന്ന് മുഹറമിലെ ആദ്യ പത്താണെന്ന് ഇബ്നു ഹജറുൽ ഹൈതമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ സ്കൂളുകളിൽ ഗണിതവും ജ്യാമിതിയും പഠിപ്പിക്കാൻ ‘ഖുലാസത്ത് അൽ-ഹിസാബ്’ അല്പകാലം മുമ്പ് വരെ ഉപയോഗിച്ചിരുന്നു. കേരളത്തിലെ ദർസ് സിലബസിൽ ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമായി ഈ കൃതി ഇന്നും മതവിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.