അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ വിദ്യാവിഹാരമായിരുന്ന ഓമച്ചപ്പുഴയുടെ ശിൽപ്പിയായ അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്.

കേരളീയ മുസ്ലിംകൾ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം വരെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു. അറബി നോവലുകൾ കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് അറബി മലയാളത്തിലാണ്. കവി നല്ലളം ബീരാൻ അറബിയിൽ നിന്ന് അറബി മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ജനപ്രിയ നോവലാണ് അൽഫു നഹാരിൻ വ നഹാർ.

പ്രതാപ്ഗഡിലെ മൗലാന ഫാറൂഖ് എന്ന മതപണ്ഡിതനെ അയാളുടെ വാടകക്കാരൻ ചന്ദ്രമണി തിവാരിയാണ് കൊന്നത്. തൻ്റെ വാടകക്കാരന് ബുദ്ധിമുട്ടുള്ള സമയങ്ങളിലെല്ലാം പിതാവ് സാമ്പത്തികമായി സഹായിച്ചിരുന്നതായി മകൻ അനുസ്മരിക്കുന്നു.

സ്വലാത്തു തഹിയ്യത്ത്: മസ്ജിദുകളോടുള്ള ആദരാഭിവാദനമാണ്. എളിമയോടെ അടിമ അല്ലാഹുവിൻറെ ഭവനത്തിൽ സന്നിഹിതനാവലാണ്. അതെ, പ്രാർത്ഥനയോടെ അവനിലേക്ക് മുന്നിടുകയാണ്.

ഇസ്ലാമിക ലോകത്തെ വിജ്ഞാന ദാഹികൾക്കിടയിൽ ജനകീയ നാമമാണ് ഇമാം മഹല്ലി (റ). അതിസങ്കീർണമായ പദാവലികളേയും ആശയസംജ്ഞകളേയും ഇഴകീറി വിശദമാക്കുന്നതോടൊപ്പം ഉള്ളടരുകളിലേക്കിറങ്ങി കൂടുതൽ തെളിച്ചമുള്ളതായി പ്രകാശിപ്പിക്കുന്നതിനാലും അവിടുത്തെ ചർചകളെന്നും പകിട്ടുള്ളവയാണ്.

"ഗസ്സയിലെ കുരുന്നുകളുടെ ശസ്ത്രക്രിയകളോരോന്നും മണിക്കൂറുകളോളം അനസ്തേഷ്യ ഇല്ലാതെയാണ് നടക്കുന്നത്. പിഞ്ചുമനസ്സുകൾക്ക് ചിന്തിക്കാനും സഹിക്കാനും സാധിക്കുന്നതിനപ്പുറമായിരുന്നു ഈ ഓപ്പറേഷനുകളോരോന്നും."

ഗോവധ നിരോധനമെന്നത്ത് ബി ജെ പി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണ്. ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മൃഗസ്നേഹത്തിന്റെ പേരിൽ മാനുഷിക മൂല്യങ്ങൾ ഹനിക്കുമ്പോഴും മറുഭാഗത്ത് കൊഴുക്കുന്ന ബിസിനസ് കപടഭക്തിയുടെ അടയാളമാണ്.

മുഹർറം അനുഗ്രഹാശിസുകളുടേയും ഗുണവിശേഷണങ്ങളുടെയും സാക്ഷ്യപത്രമാണ്. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ കഴിഞ്ഞുപോയൊരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കാനുള്ള നിദാനവുമാണ്. ഈ വിശിഷ്ടദിനങ്ങൾ സ്മരണകൾ കൊണ്ടും സുകൃതങ്ങൾ കൊണ്ടും വരുംനാളെകളിലേക്കുള്ള പ്രതിജ്ഞയായി നമുക്കേറ്റു ചൊല്ലാം.

മനസ്സിൽ ഹബീബിനോടുള്ള അനുരാഗവും ഇശ്ഖും നിറച്ചുവെച്ച് കരുണാമൃതമായി വർഷിച്ച പ്രേമഭാജനത്തെ പാടിപറഞ്ഞു കൊണ്ടിരുന്നാൽ ദേഹവും ദേഹിയും പാടെ രോഗമുക്തമാകുമെന്നതിൽ സന്ദേഹമില്ല. ഭീകരമഹാമാരികളിൽ നിന്നും ദാരുണദീനങ്ങളിൽ നിന്നും ദിവ്യശമനങ്ങളായി മലയാളക്കര ദർശിച്ച സ്നേഹശീലുകളാണ് ഖസീദത്തുൽ ബുർദയും മൻഖൂസ് മൗലിദും.

പരിശുദ്ധ ഖുർആനിൽ, തിരുഹദീസുകളിൽ പേരെടുത്ത ഫലമാണ് ഈന്തപ്പഴം. മുസ്‌ലിം ജീവിതത്തോടൊട്ടി നിൽക്കുന്ന കായ്ക്കനിയുടെ ഗുണകണങ്ങൾ അനവധിയാണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യം പറയുന്നു. ശമനവും ശാന്തിയും ആരാധനയുമായി ഇഴകിച്ചേർന്ന് നമ്മുടെ തീൻമേശകളിൽ വ്യത്യസ്തങ്ങളായ കാരക്കകളാണ് നിറഞ്ഞു നിൽക്കുന്നത്.

തിരുനബിയനുരാഗത്തിന്റെ അതിമധുരിത പ്രവാഹങ്ങളാണ് ഖസീദ്ദത്തുൽ ബുർദയും ഹംസിയ്യയും. കല്പാന്തകാലം കാമിലോരുടെ മദ്ഹുരത്തിന്റെ മണിമാലകൾ കൊണ്ട് വിശ്വാസിമാനസങ്ങളെ പ്രണയമണിയറകളാക്കി പുന:രാഖ്യാനം ചെയ്യുകയാണ് ആ കാവ്യപ്രഭു.

ജീവിതത്തിൻ്റെ അർത്ഥവും തുടിപ്പും ലക്ഷ്യവും ഏകനിലേക്കുള്ള അദ്ധ്യാത്മിക സഞ്ചാരമാണ്. ആത്മീയനിറവിലേക്കുള്ള ഇറങ്ങി നടത്തങ്ങൾ പിഴച്ചുപോകാതിരിക്കാൻ വഴിയും വഴിയറിയുന്ന മാർഗനിർദേശികളുടെ നെറുവെളിച്ചവും വേണം. അങ്ങനെ അനേകം പദയാത്രികരുടെ പാഥേയമാണ് ശാദുലിസരണി.