അന്നത്തെ ഹജ്ജ് യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇനിയൊരു തിരിച്ചു വരവ് എന്നാണെന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് പോകുന്നത്. ചിലർ മൂന്ന് കഷ്ണം വെള്ളതുണിയും കയ്യിൽ കരുതുമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അത്രമാത്രം മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു ഓരോ കപ്പൽ യാത്രകളും.