ഉദ്യോഗസ്ഥന്മാരിൽ ഒരുപാട് പേർ ഹിന്ദുമതസ്ഥരും രജപുത്രന്മാരും തന്നെയായിരുന്നു. ഇസ്‌ലാമിന്റെ ആശയധാരയായ ഖുർആനിക വചനങ്ങളും മറ്റു പവിത്രമായ വചനങ്ങളും ചിത്രങ്ങളും അടങ്ങിയ നാണയം പരിഷ്കരിച്ച് അശുദ്ധമായ കരങ്ങളിലൂടെ അവ മലിനമാകാതിരിക്കാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി.
കുമരംപുത്തൂർ എൻ. അലി മുസ്‌ലിയാർ, അതിരുകൾ ഭേദിച്ച അറിവാഴമായിരുന്നു ആ ജീവിതം. വിവാദവിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിനുടമ. അറബ് രാജ്യങ്ങളിൽ 'ശൈഖ് അലി' എന്നപേരിൽ വിശ്രുതനായ ആ പണ്ഡിതശ്രേഷ്ഠന്റെ വിയോഗം മുഹർറം 21നായിരുന്നു
പണ്ഡിതന്റെ നിർവ്വചനങ്ങളത്രയും ജീവിതത്തിൽ നിർവ്വഹിച്ചെടുത്ത സ്വാതിക വ്യക്തിത്വം. ലാളിത്യത്തിന്റെ വിചാരശീലുകളിൽ ആദർശകാർക്കശ്യത്തിന്റെ വീരചരിത്രം രചിച്ച മഹാമനീഷി. ശൈഖുനാ ഇ. കെ ഹസൻ മുസ്‌ലിയാർ, ആത്മീയ പണ്ഡിത സരണിയിലെ സമാനതകളില്ലാത്ത സാനിധ്യമാണ്.
ഔറംഗസീബ് ഒരു ഹിന്ദു വിരോധിയായിരുന്നോ? തീവ്ര ഹിന്ദു സംഘടനകൾ പടച്ചുവിടുന്ന ആരോപണങ്ങൾക്ക് വസ്തുത ഭദ്രതയുണ്ടോ? ഔറംഗസീബിന്റെ ഭരണകാലമുടനീളം വിഷലിപ്തമാക്കിയ വർഗീയ ആഖ്യാനങ്ങളെ ചരിത്രപിൻബലത്തിൽ പുന:പരിശോധിക്കുന്നു
സാമൂഹിക, രാഷ്ട്രീയ, അക്കാദമിക, വ്യവഹാരങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ് മുഗൾ സാമ്രാജ്യം. വ്യാജചരിത്രങ്ങളുടെ തുടർപ്രചരണ കാലത്ത് ഫാഷിസത്തിന്റെ രാഷ്ട്രീയോപാധികളാവുകയാണ് മുഗൾ ചക്രവർത്തിമാർ. AD 1658 മുതൽ 1707 വരേയുള്ള ഔറംഗസീബിയൻ ചരിത്രത്തെ സൂക്ഷ്മവായനക്കെടുക്കുന്നു.
ഹദീസ് ശേഖരണ, പ്രസരണ രംഗത്ത് ജീവിതം സമർപ്പിച്ച ജ്ഞാനപ്രഭാവമാണ് ഇമാം ബുഖാരി(റ).'അമീറുൽ മുഅമിനീന ഫിൽ ഹദീസെന്ന് ' വിശ്രുതരായ അവിടുത്തെ വഫാത് ദിനം കൂടിയാണ് ശവ്വാൽ ഒന്ന്.
സഹനത്തിന്റെയും സമർപ്പണബോധത്തിന്റെയും വലിയ പാഠങ്ങളാണ് ബദ്ർ നൽകുന്നത്. ഭൗതികസംവിധാനങ്ങൾക്കും കരുത്തിനുമപ്പുറം കറകളഞ്ഞ വിശ്വാസത്തിന്റെ വിജയമായിരുന്നു ബദ്ർ.
പതിനഞ്ചുവർഷത്തെ വൈജ്ഞാനിക- ആത്മീയ സപര്യക്ക് ശേഷം ദോഫാര്‍ പ്രവിശ്യയിൽ ഗവർണറാവുന്നു. ഒട്ടോമൻ ഖിലാഫത്തിലെ ഉന്നതമന്ത്രി സ്ഥാനം, സാമ്രാജ്യത്തിൻ്റെ ഭരണ പരിഷ്കാരങ്ങളിൽ നിർണായക സാന്നിധ്യം, മലബാറിൽ നിന്നും നാടുകടത്തപ്പെട്ട ഫള്ൽ തങ്ങളുടെ ധൈഷണിക ഭൂപടം വിശാലമായിരുന്നു.