RELIGION

തുർക്കിയിലെ ഒരു വീട്ടിലാണ് നോമ്പ് തുറയെങ്കിൽ എല്ലാം കഴിഞ്ഞിറങ്ങുമ്പഴേക്കും പല്ലിന് അവർ വാടക തരും!. അതെ, ഓട്ടോമൻ കാലം മുതലുള്ള ഒരു സമ്പ്രദായമാണിത്. നമുക്ക് വേണ്ടി വെച്ചുണ്ടാക്കി തരുന്ന വിഭവങ്ങൾ കഴിച്ചു കൊടുക്കുന്നതിനെ നമ്മുടെ പല്ലിനെ വാടകക്ക് എടുക്കുന്നതായാണ് അവർ കാണുന്നത്

എല്ലാവർക്കും കാരുണ്യവും സ്‌നേഹവും നൽകുന്നതായിരുന്നു തിരുനബി(സ)യുടെ നോമ്പ് കാലം. ദരിദ്രർ, രോഗികൾ, പ്രായമായവർ, കുട്ടികൾ, കുടുംബാംഗങ്ങൾ, അയൽവാസികൾ തുടങ്ങിയവരിലേക്കെല്ലാം ആ കാരുണ്യസ്പർശം നീളും

എല്ലാ പള്ളികളിലും നോമ്പ്തുറപ്പിക്കുന്ന രീതി ഇന്തോനേഷ്യയിൽ ഇല്ല. തുറയുള്ള പള്ളികളിൽ 'ബുക പുആസ ബെർസമ' (ഒന്നിച്ച് നോമ്പുതുറക്കാം) എന്ന് പള്ളിക്ക് പുറത്ത് എഴുതി വെക്കും. ഡൽഹി ജമാ മസ്ജിദിലേതു പോലെ വീട്ടിൽ നിന്നും കടകളിൽ നിന്നും വിഭവങ്ങൾ കൊണ്ടുപോയി ഒന്നിച്ച് കഴിക്കുന്ന രീതിയാണ് ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മസ്ജിദിൽ കാണാനായത്

കാറ്റും കോളുമാടിയ ജീവിതക്കടലിൽ ഉലയുന്ന വിശ്വാസിയുടെ കപ്പലിന്, പ്രാർത്ഥനയെന്ന നങ്കൂരം നൽകുന്ന ആശ്വാസം ചെറുതല്ല. തന്റെ നിസ്സാരതയെയും കഴിവുകേടിനെയും അംഗീകരിച്ചുകൊണ്ട് സർവശക്തനായ രക്ഷിതാവിനോട് നടത്തുന്ന ഈ വിനീതമായ അപേക്ഷയെ കേവലം ഒരു പ്രവൃത്തി എന്നതിലുപരി, ഇസ്‌ലാം ദർശിക്കുന്നത് ജീവിതത്തിന്റെ തന്നെ സത്തയായാണ്.

അന്നത്തെ സ്വീകരണത്തിന്റെ ഓർമ പുതുക്കലായി തുടങ്ങിയ ഫാനൂസുകൾ ഇന്ന് ഈജിപ്തിനപ്പുറം ലോകമെമ്പാടുമുള്ള മുസ്‌ലിം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു. "റമളാൻ ഫീ മിസ്ർ ഹാഗ താനിയ" (ഈജിപ്തിലെ റമളാൻ വേറെ തന്നെയാണ്) എന്ന പാട്ടുമായി കുട്ടികൾ ഈ പ്രകാശഗോപുരങ്ങളുമായി നിരത്തിലിറങ്ങുന്നതോടെ അന്തരീക്ഷം ഒരാഘോഷമായി മാറും.

ജർമനിയിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് യോനാസ് തൻ്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. യോനാസ് ഇസ്‌ലാമിലേക്ക് കടന്നുവന്നതാണ്. തന്റെ കൗമാരപ്രായത്തിൽ ആ നാട്ടിലേക്ക് വന്ന ആഫ്രിക്കൻ വംശജരിൽ നിന്നാണ് യോനാസ് ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നതും പിന്നീട് ഇസ്‌ലാം സ്വീകരിക്കുന്നതും. ജർമനിയിലെ റമളാൻ ഒരുമയുടെയും ഒത്തുചേരലിൻ്റെയും ആനന്ദം നിറഞ്ഞ വേളകളാണെന്ന് യോനാസ് നിറചാരുതയോടെ പറയും.

സ്വർഗത്തിൽ 'റയ്യാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യദിനത്തിൽ ഇപ്രകാരം വിളിച്ചു ചോദിക്കപ്പെടും: “നോമ്പുകാർ എവിടെ? റയ്യാൻ കവാടത്തിലേക്ക് വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?' അതിലൂടെ ആര് പ്രവേശിക്കുന്നുവോ അവർക്ക് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അവർക്ക് പിന്നിൽ അടയ്ക്കപ്പെടും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല”.(സ്വഹീഹ് ബുഖാരി)

വിശ്വാസികൾക്ക് പരലോകവിജയം നേടാൻ അനുപമമായ അവസരങ്ങളാണ് റമളാൻ തുറന്നു വെക്കുന്നത്. കേവലം പട്ടിണിയിലൂടെ മാത്രം നോമ്പിന്റെ മഹത്വം കൈവരിക്കാനാവില്ല. സർവ തിന്മകളിൽ നിന്നും മാറിനിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളും റമളാനിനൊപ്പം ചേരുമ്പോഴാണ് നോമ്പിന്റെ യഥാർത്ഥ ഫലം ലഭിക്കുക

തിരുദൂതർ സ്നേഹിച്ചിരുന്ന, കരുതലോടെ സമയം ചെലവഴിച്ചിരുന്ന ഒരു മാസമെന്ന പ്രത്യേകത കൂടി ശഅ്ബാനുണ്ട്. തന്റെ മാസം എന്ന് പറയുന്നതിലുപരി, ആ മാസത്തെ തന്റേതായി കാണിക്കുന്നതിൽ തിരുനബി(സ) ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. റമളാൻ കഴിഞ്ഞാൽ തിരുനബി ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചത് ശഅ്ബാനിലാണെന്ന് സ്വഹീഹായ ഹദീസുകളിൽ കാണാം.

മനുഷ്യകുലത്തിന് റസൂലുള്ള ﷺ നിത്യപ്രകാശമാവുന്നു. അവിടുന്ന് മനുഷ്യർക്കു ആത്മീയവും സാമൂഹികവുമായ മാതൃകയായി. ഖുർആൻ മുഖേന സർവർക്കും ശാശ്വത മാർഗദർശനം നൽകി.

തിരുനബിയുടെ (ﷺ) മാനവിക ജീവിതവും കരുണയും അവതരിപ്പിക്കുന്ന പുസ്തകമാണ്,മുഹമ്മദ്‌ അനസ് അമാനിയുടെ‘ലോകൈക ഗുരു’. ഓറിയന്റലിസ്റ്റുകളുടെ വിമർശനങ്ങൾക്ക് മറുപടി നൽകി വായനക്കാരനെ ഉൽബോധിപ്പിക്കുന്ന ഉത്തമ ഗ്രന്ഥങ്ങളിലൊന്ന്. അസത്യങ്ങളെ തിരിച്ചറിഞ്ഞ് നേരിന്റെ വഴി നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തിരുനബി(ﷺ)യുടെ സംസാരം ലളിതവും മധുരവും ഹൃദയസ്പർശിയുമായിരുന്നു.വാക്കുകൾ വഴി നന്മ, സൗമ്യത, സമാധാനം എന്നിവ പ്രചരിപ്പിച്ച അവിടുന്ന് ലോകത്തിന് മാതൃകയായി.അനാവശ്യ വാക്കുകൾ ഒഴിവാക്കി, ഉപകാരപ്രദമായ സന്ദേശങ്ങൾ മാത്രം അവിടുന്ന് അനുവാചകർക്ക് പകർന്നു.