അന്നത്തെ ഹജ്ജ് യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇനിയൊരു തിരിച്ചു വരവ് എന്നാണെന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് പോകുന്നത്. ചിലർ മൂന്ന് കഷ്ണം വെള്ളതുണിയും കയ്യിൽ കരുതുമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അത്രമാത്രം മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു ഓരോ കപ്പൽ യാത്രകളും.
സമൂഹത്തിൽ പ്രചാരത്തിലുള്ള മറ്റു അഭിവാദന വചനങ്ങളിൽ നിന്നെല്ലാം വിഭിന്നമാണ് സലാം പറയൽ. അത് സാമൂഹിക ഐക്യത്തെ സുന്ദരമാക്കുകയും പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം, അപരന്റെ രക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയെ കൂടി സലാം ഉൾവഹിക്കുന്നുണ്ട്.
നമ്മുടെ ഉമ്മറപ്പടികളിൽ വിരിയുന്ന ഈ പ്രാദേശികമായ സ്നേഹക്കൂട്ടായ്മകളുടെയും സാഹോദര്യത്തിന്റെയും ഏറ്റവും വലിയ ആഗോള രൂപമാണ് ഇതേ ദിനങ്ങളിൽ മക്കയിലെ പുണ്യഭൂമിയിൽ ദർശിക്കാനാകുന്നത്. കാരണം, ഈ ആഘോഷങ്ങൾക്കെല്ലാം പശ്ചാത്തലമാകുന്നത് വിശുദ്ധമായ ഹജ്ജ് കർമത്തിന്റെ പുണ്യദിനങ്ങളാണ്.
ഹദീസ് ക്രോഡീകരണത്തിൻ്റെ ഏറ്റവും സമ്പന്നമായ കാലഘട്ടം ഹിജ്റ 200 മുതൽ 300 വരെയായിരുന്നു. പ്രശസ്ത ഹദീസ് ഗ്രന്ഥങ്ങളായ അസ്സിഹാഹുസ്സിത്ത വിരചിതമാകുന്നത് ഇക്കാലയളവിലാണ്. ഹിജ്റ 256ൽ വഫാതായ ഇമാം ബുഖാരി(റ)വിൻ്റെ പ്രശസ്ത രചനയായ അൽ 'ജാമിഉ സഹീഹ്' ആണ് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥം.
തിരുനബിയുടെ കാലത്ത് ഹദീസുകൾ ക്രോഡീകരിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. ഖുർആനുമായി ഇടകലരാനുള്ള സാധ്യത, അന്നത്തെ അറബികൾക്കിടയിൽ എഴുത്തും വായനയും അത്ര കണ്ട് സാർവത്രികമല്ലാത്ത സാഹചര്യം, അന്നത്തെ അറബികളുടെ അപാരമായ മനഃപ്പാഠസിദ്ധി തുടങ്ങിയവ അതിൽ ചിലതാണ്.
അല്ലാഹു നമുക്ക് നൽകുന്ന അനുഗ്രഹങ്ങളിൽ നിസ്സാരമെന്ന് തോന്നിക്കുന്നതിനെങ്കിലും നമ്മുടെയൊക്കെ നന്ദി പകരമാവുമോ?. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മഹാനായ യാഫിഈ ഇമാം(റ)വിന്റെ ചിന്ത ഏറെ പ്രസക്തമാണ്. ഒരാൾ അല്ലാഹുവിനോട് നന്ദി പറയുമ്പോൾ, ആ നന്ദി പറയാൻ പോലും അല്ലാഹു തന്ന അനുഗ്രഹങ്ങളെയാണ് അയാൾ ഉപയോഗിക്കുന്നത്. അതായത്, നാം നന്ദി പറയുന്നത് പോലും ഒരു പുതിയ അനുഗ്രഹമാണ്.
ഈ ദിനം തക്ബീർ ചെല്ലുന്നതിന് ചില രഹസ്യങ്ങളും നേട്ടങ്ങളും ഉണ്ട്. വിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന നേരിട്ടുള്ള കാരണം, നോമ്പ് പൂർത്തിയാക്കാനും മതത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാനും ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുക എന്നതാണ്
പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്.
ഇഫ്താറുകൾ വെറുമൊരു ഭക്ഷണ വിരുന്ന് മാത്രമല്ല. അത് മനുഷ്യ ബന്ധങ്ങൾ പുതുക്കപ്പെടുന്ന സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു സമഗ്ര അനുഭവമാണ്.
ഇത്രയും കാലത്തെ ജീവിതം കൊണ്ട് മലപ്പുറത്ത് രണ്ടു തരം ആളുകളെയുള്ളൂ. നോമ്പെടുക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും. ഒരു കൂട്ടർ നോമ്പെടുക്കുമ്പോൾ നോമ്പു തുറപ്പിക്കാൻ തയ്യാറായി മറ്റൊരു കൂട്ടർ കാത്തു നിൽക്കുന്നതിന്റെ സൗന്ദര്യം തന്നെയാണ് മലപ്പുറം.
ഖുർആനിൽ 'ദിവസം' (യൗമ്) എന്ന പദം ഏകവചനമായി കൃത്യം മുന്നൂറ്റി അറുപത്തഞ്ച് തവണയും, 'മാസം' (ശഹ്ർ) എന്ന പദം കൃത്യം പന്ത്രണ്ട് തവണയുമാണ് പ്രയോഗിച്ചിട്ടുള്ളത്. ദീർഘകാലം കൊണ്ട് അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇത്രമേൽ കൃത്യമായ ഒരു ഗണിതശാസ്ത്രം യാദൃശ്ചികമായി സംഭവിക്കുക അസാധ്യമാണ്.