RELIGION

ഈ ദിനം തക്ബീർ ചെല്ലുന്നതിന് ചില രഹസ്യങ്ങളും നേട്ടങ്ങളും ഉണ്ട്. വിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന നേരിട്ടുള്ള കാരണം, നോമ്പ് പൂർത്തിയാക്കാനും മതത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാനും ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുക എന്നതാണ്

പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്.

ഇഫ്താറുകൾ വെറുമൊരു ഭക്ഷണ വിരുന്ന് മാത്രമല്ല. അത് മനുഷ്യ ബന്ധങ്ങൾ പുതുക്കപ്പെടുന്ന സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു സമഗ്ര അനുഭവമാണ്.

ഇത്രയും കാലത്തെ ജീവിതം കൊണ്ട് മലപ്പുറത്ത് രണ്ടു തരം ആളുകളെയുള്ളൂ. നോമ്പെടുക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും. ഒരു കൂട്ടർ നോമ്പെടുക്കുമ്പോൾ നോമ്പു തുറപ്പിക്കാൻ തയ്യാറായി മറ്റൊരു കൂട്ടർ കാത്തു നിൽക്കുന്നതിന്റെ സൗന്ദര്യം തന്നെയാണ് മലപ്പുറം.

ഖുർആനിൽ 'ദിവസം' (യൗമ്) എന്ന പദം ഏകവചനമായി കൃത്യം മുന്നൂറ്റി അറുപത്തഞ്ച് തവണയും, 'മാസം' (ശഹ്ർ) എന്ന പദം കൃത്യം പന്ത്രണ്ട് തവണയുമാണ് പ്രയോഗിച്ചിട്ടുള്ളത്. ദീർഘകാലം കൊണ്ട് അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇത്രമേൽ കൃത്യമായ ഒരു ഗണിതശാസ്ത്രം യാദൃശ്ചികമായി സംഭവിക്കുക അസാധ്യമാണ്.

അൽ അത്താസിന്റെ ചിന്താമണ്ഡലത്തിലെ ഏറ്റവും വിപ്ലവകരവും ദാർശനികവുമായ ആശയമാണ് അറിവിൻ്റെ ഇസ്‌ലാമികരണം. ‘അറിവ്’ (Knowledge) എന്നത് ഒരിക്കലും നിഷ്പക്ഷമായ ഒന്നല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന നിരീക്ഷണം.

മഹാനായ ഹദ്ദാദ്(റ) വിശദീകരിക്കുന്നത് കാണാം, റമളാനിന്റെ ആത്മീയത പലർക്കും ലഭിക്കാത്തത് ഉറക്കവും ഭക്ഷണവും അധികരിക്കുന്നത് കൊണ്ടാണ്. മഹാനവർകളുടെ വാക്കിനെ പുതിയ കാലത്തെ നോമ്പുതുറകളോട് താരതമ്യപ്പെടുത്തിയാൽ ആ പറഞ്ഞതിന്റെ പൊരുൾ നമുക്ക് ബോധ്യപ്പെടുന്നതാണ്.

ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.

ഈത്തപ്പഴം ഉഷ്ണപ്രകൃതിയുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, അതിനൊടൊപ്പം കക്കിരി പോലുള്ള ജലസമൃദ്ധവും ശീതപ്രകൃതി സ്വഭാവമുള്ളതുമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഭൗതികമായ സജ്ജീകരണങ്ങൾക്കപ്പുറം, ആത്മീയമായ കരുത്തും തിരുദൂതരുടെ(സ) പ്രാർത്ഥനയും എങ്ങനെയാണ് ഒരു ജനതയെ വിജയത്തിലേക്ക് നയിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് ബദ്ർ.

തുർക്കിയിലെ ഒരു വീട്ടിലാണ് നോമ്പ് തുറയെങ്കിൽ എല്ലാം കഴിഞ്ഞിറങ്ങുമ്പഴേക്കും പല്ലിന് അവർ വാടക തരും!. അതെ, ഓട്ടോമൻ കാലം മുതലുള്ള ഒരു സമ്പ്രദായമാണിത്. നമുക്ക് വേണ്ടി വെച്ചുണ്ടാക്കി തരുന്ന വിഭവങ്ങൾ കഴിച്ചു കൊടുക്കുന്നതിനെ നമ്മുടെ പല്ലിനെ വാടകക്ക് എടുക്കുന്നതായാണ് അവർ കാണുന്നത്

എല്ലാവർക്കും കാരുണ്യവും സ്‌നേഹവും നൽകുന്നതായിരുന്നു തിരുനബി(സ)യുടെ നോമ്പ് കാലം. ദരിദ്രർ, രോഗികൾ, പ്രായമായവർ, കുട്ടികൾ, കുടുംബാംഗങ്ങൾ, അയൽവാസികൾ തുടങ്ങിയവരിലേക്കെല്ലാം ആ കാരുണ്യസ്പർശം നീളും