ഖുർആൻ മനുഷ്യജീവിതത്തിന് സമഗ്ര മാർഗ്ഗദർശനമാണ്. അതിന്റെ പ്രായോഗിക മാതൃകയാണ് തിരുനബിയുടെ ജീവിതം. ഹദീസുകൾ പ്രകാരം നീതി, സഹായം, നല്ല വാക്ക്, വഴിയിലെ തടസ്സം നീക്കൽ തുടങ്ങിയ സാമൂഹിക ധർമ്മങ്ങൾ ആരാധനയായി കണക്കാക്കപ്പെടുന്നു; ഇവ മനുഷ്യരെ പരസ്പരം ഇണക്കിച്ചേർത്ത് സമൂഹിക ബോധം നിലനിർത്താൻ സഹായിക്കുന്നു.
പ്രവാചകർ ﷺ അയച്ച നയതന്ത്ര കത്തുകൾ, ഇസ്ലാമിന്റെ ദൗത്യം പ്രാദേശികമല്ല, ലോകമെമ്പാടും വ്യാപിക്കേണ്ട സർവ്വസാധാരണ സന്ദേശമാണെന്ന് തെളിയിക്കുന്നതിന്റെ മകുടോദാഹരണമാകുന്നു . അവ, ഇസ്ലാമിക നയതന്ത്ര ചരിത്രത്തിലെ പ്രധാന ഏടുകളാണ്. വെറും കത്തുകൾ എന്നതിനപ്പുറം സമാധാനവും സഹവർത്തിത്വവും പ്രചരിപ്പിച്ച രേഖകൾ കൂടിയാണ് അവ.
പാരമ്പര്യത്തിന്റെ സൗരഭ്യവും പുതിയകാലത്തിന്റെ ചോദ്യങ്ങളും ഒരുമിച്ച് തുറന്ന് കാണിച്ചുകൊണ്ട്, ഫിഖ്ഹിന്റെ സങ്കീർണതകളെയും സൗന്ദര്യങ്ങളെയും അധ്യാപകനും വിദ്യാർത്ഥിയും എങ്ങനെ നേരിടണമെന്ന് വഴികാട്ടുന്നൊരു ആത്മീയ-ബൗദ്ധിക യാത്രയായാണ് ഈ ലേഖനം വായനക്കാരനെ മുന്നോട്ട് നയിക്കുന്നത്.
മതസൗഹാർദം എന്നത് മതങ്ങളുടെയും വിശ്വാസങ്ങളുടെയും ലയനമല്ല. മറിച്ച് ഇതര മതങ്ങളോടുള്ള ആത്മാർത്ഥമായ ബഹുമാനവും വില കൽപ്പിക്കലുമാണ്.
മുഹറം സ്രഷ്ടാവിന്റെ മാസമാണെന്ന തിരുനബിയുടെ വ്യത്യസ്ത ഹദീസുകളിലുള്ള പരിചയപ്പെടുത്തൽ തന്നെ വിശുദ്ധ മാസത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. പ്രാർത്ഥനക്കുത്തരം ഉറപ്പുള്ള ദിനരാത്രങ്ങളാണ് അതിലുള്ളത്. മുൻഗാമികൾ ഏറെ പരിഗണിച്ച മൂന്നു പത്തുകളിലൊന്ന് മുഹറമിലെ ആദ്യ പത്താണെന്ന് ഇബ്നു ഹജറുൽ ഹൈതമി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
സമൂഹത്തിലെ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് ധാർമികത. ശരിയേയും തെറ്റിനെയും വേർതിരിച്ച് മനസ്സിലാക്കാൻ ധാർമികത സഹായിക്കുന്നു. ധാർമിക ബോധമുള്ള വ്യക്തികൾ സമാധാനപരമായ സമൂഹത്തെ രൂപപ്പെടുത്തുന്നു.
നൂറി ഫ്രീഡ്ലാൻഡർ ഉള്ഹിയ്യത്തിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ഉള്ഹിയ്യത്തിൻ്റെ മൃഗത്തോട് പുലർത്തേണ്ട മര്യാദകളെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങളിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട് . ഉള്ഹിയ്യത്ത് എന്നതിനപ്പുറം, ഏറ്റവും മൂല്യമുള്ള, ന്യൂനതകളില്ലാത്ത മൃഗങ്ങളെ തിരഞ്ഞെടുക്കാൻ പറയുന്ന ഇസ്‌ലാമിൻ്റെ അധ്യാപനം മനോഹരം.
അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്‌ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.
നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം.
ദിവസം മുഴുവൻ ഉന്മേഷത്തിലും ആവേശത്തിലുമായിരിക്കാൻ തഹജ്ജുദ് നിസ്കാരം വഴി സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾക്കും തഹജജുദ് നിസ്കാരം സഹായകമാണ്. ആത്മീയവും ആരോഗ്യവുമായ ഉത്തേജനത്തിന് തഹജ്ജുദ് ഉത്തമ മാർഗമാണ്.
സൃഷ്ടികൾക്ക് സ്രഷ്ടാവിനോടുള്ള പൂർണമായ വിധേയത്വ ബാധ്യതയുടെ പ്രതീകമാണ് സക്കാത്ത്. സക്കാത്തിന്റെ പദാർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള മാർഗ്ഗമാണിത്. അതുവഴി സ്രഷ്ടാവിലേക്ക് അടുക്കലാണ് പരമമായ ലക്ഷ്യം.
ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ടിരുന്നു. തിരുനബി(സ) യുടെ കാലം മുതൽ ഈ പ്രകീർത്തനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.