പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര അൽഭുതം മാനവരാശിക്ക് പ്രാപ്യമാകുന്നത്.

വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ജീവികളെ പരാമർശിക്കുന്നുണ്ട്. ചില ജീവികളുടെ പേരിൽ അദ്ധ്യായങ്ങൾ തന്നെ അവതരിച്ചിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വ്യത്യസ്തരീതിയിൽ ജീവിത ക്രമങ്ങളുള്ളവയോ അല്ലെങ്കിൽ മനുഷ്യകുലത്തിനു മാതൃകയാകേണ്ട കാര്യങ്ങളുള്ള ജീവികളോ ആണ് ഈ പരാമർശിക്കപ്പെട്ട ജീവികൾ.

വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് ‘വായിക്കുക’ എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല.

ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.

ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്.

ഖുർആൻ ഭാഷകളുടെ സകലവേലിക്കെട്ടുകളും തകർത്ത് ഇന്നും പ്രോജ്വലിച്ചു നിൽക്കുന്നു. പുരോഗതിയുടെ കാലടികൾ വെച്ചുകയറുമ്പോഴെല്ലാം അത് വിശ്വഗ്രന്ഥത്തിലേക്കുള്ള മടക്കമായിത്തീരുന്നു. എന്തുകൊണ്ടാണ് ഖുർആൻ ഇപ്പോഴും പ്രോജ്വലിച്ചു നിൽക്കുന്നത് ?