തിരുനബി വർണ്ണനകളെ പോലെ തന്നെ ഹൃദയഹാരിയാണ് തിരുവിളികളുടെ മൊഞ്ച്. മലയാളികളുടെ മനോമുകുരത്തിൽ ഉമ്മ ഉപ്പ എന്നതുപ്പോലെ തറച്ചു പോയ സ്നേഹാഭിവാദ്യങ്ങളിൽ ഒന്നാണ് മുത്തുനബി. നബി മുത്ത് ഉള്ളോട് ചേർത്ത് മലയാളി കോർത്ത പ്രേമോപഹാരങ്ങളുടെ മത്തു മാലയങ്ങനെ നീളുന്നു.
സ്നേഹം വീർപ്പുമുട്ടലുകളുടെ രാജ്യമാണ്. ആ രാജ്യത്തെ പ്രജ ഹൃദയങ്ങൾ പ്രേമഭാജനത്തിനു മുമ്പിൽ അടിയറവു വെക്കുന്നു. സൃഷ്ടിയോടുള്ള പ്രേമം സൃഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരം നുകരലാകുന്ന അനുഭുതിയാണ് അശ്റഫുൽ ഖൽഖിലേക്കുള്ള ഉൾക്കടമായ പ്രണയസഞ്ചാരം.
നിസ്തുലമായ വ്യക്തി പ്രഭാവത്തിനുടമയായിരുന്നു സയ്യിദുൽ വറാ. ആ പ്രഭാവലയത്തിൽ വന്നു ചേരാനായവർ വാതോരാതെയാ അനുഭവം വിവരിച്ചു. അവയിലെ രാജ പദവിയിലുള്ളതാണ് ആയിശുമ്മയുടെ അവതരണം. "അവിടുന്ന് ജീവിക്കുന്ന വിശുദ്ധ ഖുർആനായിരുന്നെന്നത്
പ്രബോധിതരോട് ഗുണകാംക്ഷയോടെയാവണം പ്രബോധകന്റെ പെരുമാറ്റം. അനുവാചകന്റെ മനസ്സും ശരീരവും സാഹചര്യവും തൊട്ടറിഞ്ഞ് ശിക്ഷണം നൽകുന്ന പ്രായോഗിക ശൈലിയാണ് പുണ്യ റസൂലിന്റെ ഉൽബോധനങ്ങൾ പങ്കുവെക്കുന്നത്.
"അടിമയായാണോ അധിപനായാണോ ജീവിതം വേണ്ടത് ?" ഉടയോൻ വെച്ചു നീട്ടിയ വാത്സല്യ താലത്തിൽ നിന്നും അടിമയായിട്ടു മതിയെന്നു തിരഞ്ഞെടുത്ത വിനയമാണ് ആറ്റപ്പൂനബി. അവിടുന്ന് പ്രാർത്ഥിക്കുന്നത് നോക്കൂ: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ദരിദ്രരോടൊപ്പം പരലോകത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്യേണമേ"
ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം. അതിന്റ പരിപൂർണരൂപമായിരുന്നു അന്ത്യദൂതരുടെ പ്രബോധനപ്രകാരങ്ങൾ.
"അങ്ങ് നിരക്ഷരനായിരുന്നുവെന്ന് പറയുന്നുവല്ലോ.. ആയിരിക്കാം, അക്ഷരങ്ങളോളമല്ലേയുള്ളു സാക്ഷരൻ" എന്ന് കവിഭാഷ. വാസ്തവത്തിൽ സാക്ഷര, നിരക്ഷതക്കിടയിൽ എവിടെയായിരുന്നു തിരുനബിﷺ?
അതുല്യപ്രേമമരത്തിന്റെ വേരുകൾ എത്രത്തോളം ആഴങ്ങളിലേക്കു വികസിക്കുമെന്ന നിർണയം നിശ്ഫല യത്നമാണ്. പൊന്നുമുസ്തഫാﷺ തങ്ങളുമായുള്ള ചെറുബന്ധംപോലും ആ സ്‌നേഹമരത്തിൽ ഇലതളിർക്കും നനവുകളാണ്.
അവിടുന്ന് മുമ്പിൽ നിൽക്കുമ്പോൾ അനുചരവൃന്ദം വെയിലും മഴയും വിസ്മരിക്കുന്നു. ആ കരുണാപെയ്ത്തിൽ ശത്രുവും വിരോധവും അലിഞ്ഞില്ലാതാവുന്നു. താരസ്വഹാബിന്റെ അടക്കത്തിലനക്കത്തിൽ വെളിച്ചം പകർന്ന ചന്ദ്രികാരാജർ നേതൃത്വങ്ങളുടെ അതിരുകൾ വരച്ചുകാട്ടുന്നു.
സഹാനുഭൂതിയുടെ അരുവികൾ സഹസ്രം ആ തിരു ഹൃദയത്തിൽനിന്നുറവയെടുത്ത് സകലചരാചരങ്ങളിലേക്കും തണുപ്പായി പടർന്നു. സഹാനുകമ്പയും സഹിഷ്ണുതയും സഹജീവ സ്നേഹവും ആദ്രതയും ആ തിരുദർശനങ്ങളുടെ അലങ്കാരമായിരുന്നു.
നടത്തം കാൽപാദങ്ങളോരോന്നും ശാന്തമായി പറിച്ചെടുത്ത്, മിതവേഗത്തിൽ ചുവടുകൾ വച്ച്. ഇരുത്തം, അനന്യവശ്യമായി അവയവങ്ങളെല്ലാം അടക്കിയൊതുക്കി വിനയഗാംഭീര്യ ലാവണ്യത്തിൽ. കിടത്തം, ഈത്തപ്പന നാരുമെടഞ്ഞ പായയിൽ, ഐഹിക വിരക്തിയുടെ നബിയുപമകൾ ഹൃദയങ്ങളിലങ്ങനെ കോറിയിട്ടുകൊണ്ട്.