PROPHET

മനുഷ്യസൗന്ദര്യത്തിൻ്റെ മാനദണ്ഡങ്ങൾ പരസ്യക്കമ്പോളത്തിൻ്റെ മോഹനങ്ങളിൽ മുങ്ങിപോയിരിക്കുന്നു. മേയ്ക്കപ്പുകളോ, ഫാഷൻ ട്രെൻ്റുകളോ, തുറന്നിട്ട നഗ്നതയോ അതിൻ്റെ അളവുകോലാകുന്നു. എന്നാൽ, തിരുനബിയുടെ സൗന്ദര്യശാസ്ത്രം വൃത്തിയുടേയും പരിശുദ്ധിയുടേയും മാന്യതയുടേയും ജൈവികതാളമുള്ളതാണ്.

വൃത്തി ഈമാനിൻ്റെ പാതിയാണ്. പ്രപഞ്ചനാഥനേറെ ഇഷ്ടവുമാണ്. ഇസ്ലാം പടുത്തുയർത്തപ്പെട്ടത് അതിനുമേലെയാണ്. ആരാധനകളുടെ അടിത്തറയും ആരോഗ്യത്തിൻ്റെ അകക്കാമ്പുമാണ്. ശുചിത്വത്തിൻ്റെ മഹാത്മ്യം തിരുനബി നിരന്തരമുണർത്തുന്നു. ഏറ്റവും സൗമ്യതയോടെയത് തിരുജീവിതം വരച്ചുതരുന്നു.

അറബികൾ പൊതുവേ സൽക്കാരപ്രിയരാണ്. ഇബ്രാഹിമി പാരമ്പര്യത്തിന്റെ പ്രതിഫലനമാണത്. തിരുനബിയുടെ വീട്ടിൽ വിരുന്നു വന്നവർ വിശ്വാസി/അവിശ്വാസിയെന്ന വേർതിരിവുകളില്ലാതെ അത്യാകർഷകമായ ആതിഥ്യമനുഭവിച്ചവരാണ്.

ആത്മാഭിമാനത്തിൻ്റെ വില ലോകരെ ബോധ്യപ്പെടുത്തിയവരാണ് ആരംമ്പപ്പൂവ് നബി. സ്വന്തം അന്തസ്സിനെ പണയം വെച്ച് പുലരേണ്ടതല്ല ജീവിതം. യാചനയെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം, അധ്വാനത്തെ പ്രോത്സാഹിപ്പിച്ചും മാന്യതയ്ക്ക് ക്ഷതമേൽക്കാതെ കണ്ടെറിഞ്ഞു കൊടുത്തും നബി സമൂഹത്തെ സംസ്കാരസമ്പന്നരാക്കി.

വസന്തം വന്നു. വിശ്വാസികളുടെ ഹൃദയങ്ങൾ പ്രേമപരവേശത്താൽ നിറഞ്ഞു. നയനങ്ങൾ കവിഞ്ഞു. തിരുനാമം മൊഴിയുമ്പോഴെല്ലാം ഉള്ളുപിടഞ്ഞു. ഇശ്ഖിൻ്റെ ഗിരി ശൃംഗങ്ങളിലേറി മദ്ഹിൻ്റെയും മൗലിദിൻ്റേയും മൊഴിയാഴം തേടി എന്തിനാണുനാമിങ്ങനെ ഹബീബിലേക്കു നടക്കുന്നത്?.

പരസഹായം മാനുഷിക മൂല്യങ്ങളിൽ പരമോന്നതമാണ്. ആപത്തുകളിൽ അപരനെ ചേർത്തുപിടിക്കാനാവുന്നതാണ് മഹത്വം. തിരുമുമ്പിൽ ആവശ്യങ്ങളുമായി വന്നൊരാളും നിരാശരായി മടങ്ങിയിട്ടില്ല. സാധ്യമായത് നൽകി ആശ്വാസത്തിന്റെ കുളിർസ്പർശമായി നെറുനിലാറസൂൽﷺ.

കേവലം കർഷകനിലും പാടത്തുമൊതുങ്ങുന്നതല്ല അഗ്രികൾച്ചർ സെക്ടർ; രാഷ്ട്ര വികസനത്തോളം വരുന്നതാണ്. ഉൽപാദനം, വിഭവവിനിയോഗം തുടങ്ങിയ ഘടകങ്ങളതിൽ പ്രധാനമാണ്. തിരുനബി ഏറെ സവിശേഷതകളോടെയാണ് കാർഷികരംഗത്തെ പരിചയപ്പെടുത്തുന്നത്.

പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരിക-മാനസിക സൗഖ്യങ്ങൾ നേടിയെടുക്കാമെന്നാണ് തിരുനബി പാഠം.

സമസ്തസൗന്ദര്യങ്ങളുടേയും സമഗ്രസമ്മേളനമായിരുന്നു തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാരസൗഷ്ടവം, ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്. ശമാഇലുറസൂൽ വിജ്ഞാന ശാഖയുടെ ഉത്ഭവ-വികാസ-പരിണാമ ചരിത്രങ്ങളിലൂടെ.

മാനുഷിക ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും പ്രാഥമിക പരിഗണന നൽകുന്നതാണ് തിരുനബിയുടെ സമ്പദ് വ്യവസ്ഥ. അവിടെ സാമ്പത്തിക ഇടപാടുകൾ ക്ഷേമ ബന്ധിതവും വ്യക്തിതാൽപര്യങ്ങൾക്കുപരി സമൂഹ വികസനം ലക്ഷ്യമാക്കുന്നവയുമാണ്.

മധുരോദാരമായ വാക്കുകൾ കൊണ്ട് അനുവാചകരുടെ മനസ്സിലേക്ക് മുത്ത് നബി ആണ്ടിറങ്ങി. ആവശ്യാനുസരണമുള്ള ആവർത്തനങ്ങളെ കൊണ്ട് അതിമനോഹരമായ ആ ഭാഷണത്തിൽ മറ്റെല്ലാം മറന്ന് മുഴുകി അസ്ഹാബ്.

ലോകരാഷ്ടങ്ങൾ നാർക്കോട്ടിക്സിനെതിരെ യുദ്ധം നടത്തി നിരാശരാവുന്നിടത്ത് മദ്യം ജീവശ്വാസമായി കണ്ട ജനതയെ ലഹരിയിൽ നിന്ന് പൂർണമായും തിരുനബി വിമോചിപ്പിച്ചു. ഘട്ടം ഘട്ടമായി ആ ആശയത്തെ അനുചരരുടെ മന്ത്രണമാക്കി മദീനയുടെ നായകൻ വിപ്ലവം രചിച്ചു.