MALABAR

മമ്പുറം തങ്ങളുടെ വരവോടുകൂടിയാണ് കേരളത്തിലെ ഇസ്‌ലാമിക മുന്നേറ്റങ്ങൾക്ക് കൂടുതൽ ശക്തിയും ജനകീയതയും കൈവരുന്നത്. ആരാധനയിൽ മാത്രം ഒതുങ്ങിക്കൂടാതെ സാമൂഹിക പ്രവർത്തനങ്ങളെയും അദ്ദേഹം ഒരുതരം ആരാധനയായി കണക്കാക്കി. മതപരവും സാമുദായികവും രാഷ്ട്രീയപരവും സാമൂഹിക നവോത്ഥാനപരവുമായ എല്ലാ വിഷയങ്ങളിലും ഇടപെട്ട് സമൂഹത്തിന് മാർഗദർശനം നൽകി പോന്നിരുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

മതപരമായും സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിൽ കേരളത്തിൻ്റെ ഒരു ഉജ്ജ്വല വ്യക്തിത്വമായി അദ്ദേഹം ഇന്നും ജ്വലിച്ചു നിൽകുകയാണ്. തൻ്റെ ആത്മീയ ഔന്നിത്യത്താലും സാമൂഹിക പ്രതിബദ്ധതയാലും മലബാറിലെ സാമൂഹിക നിർമിതിക്ക് അതുല്യമായ സംഭാവനകൾ നൽകിയ മഹാമനീഷിയാണ് മമ്പുറം തങ്ങൾ.

സാമൂഹ്യ സാഹചര്യങ്ങൾ ദാഹിക്കുന്ന ധാർമിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പാരമ്പര്യ ഉലമാക്കളാണ് കേരളീയ മുസ്ലിം ചൈതന്യത്തിന്റെ അകപ്പൊരുൾ. സാംസ്കാരിക രാഷ്ട്രീയ അധിനിവേശത്തിനെതിരെയുണ്ടായ മമ്പുറത്തെ തീർപ്പുകൾ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആത്മീയവായനകളാണ്.

മുസ്‌ലിം എൻക്ലൈവുകളിലേക്ക് ചേർത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അപഗ്രഥിക്കുമ്പോൾ അധ്യാത്മിക ഇടപെടലുകളുടെ മനോഹരദൃശ്യങ്ങൾ വരച്ചെടുക്കാനാവും. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളെ അതിജയിച്ച മലബാർ പൈതൃകം അത്തരം പ്രേരകങ്ങളുടെ പ്രദർശനപാളിയാണ്.

പാണ്ടിക്കാട് യുദ്ധം അഥവാ ഗൂര്‍ഖാ റൈഫിള്‍സ് ക്യാമ്പ് ആക്രമണം, ബ്ലാക്ക് സെപ്റ്റംബര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വാഗൺ മസാക്കിറിൻ്റെ കറുത്തദിനങ്ങൾ. മലബാർ സമരചരിത്രത്തിലെ പ്രോജ്ജ്വലമായ അദ്ധ്യായങ്ങൾ വായിക്കാം.

വെറ്റില മുറുക്കുന്ന, വലിയ കോന്തലകൾ നീണ്ടുകിടക്കുന്ന, മുത്തിയുമ്മമാരുടെ മടികളിലിരുന്നുകൊണ്ടാണ് മലബാറിന്റെ നബി കഥകൾ ആരംഭിക്കുന്നത്. നബിദിനക്കാലത്തെ മലബാറിന്റെ ആത്മീയതയും പ്രാദേശിക ഭാവുകത്വവും വരച്ചിടുന്നു.

തിരൂരങ്ങാടി, പൂക്കോട്ടൂർ, പാണ്ടിക്കാട് തുടങ്ങി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സായുധരായ ബ്രിട്ടീഷ് പട്ടാളവുമായി സമരക്കാർ നേരിട്ടേറ്റുമുട്ടി. വാഗൺ കൂട്ടക്കൊലയടക്കമുള്ള കറുത്ത ഓർമകൾ പങ്കുവെയ്ക്കുന്നു.

അധിനിവേശ വിരുദ്ധത, ചൂഷണാത്മക ജന്മിത്തത്തിൽ നിന്നുള്ള മോചനം, തുടങ്ങിയവയായിരുന്നു മലബാർ സമരത്തിന്റെ ഉൾപ്രേരകങ്ങൾ. 1921 ലെ സമരവും മുസ്ലിം സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിശകലനം ചെയ്യുന്ന ലേഖനം.

മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം പങ്കിടുന്നതില്‍ അഭിമാനിക്കുന്നു.