സാമൂഹ്യ സാഹചര്യങ്ങൾ ദാഹിക്കുന്ന ധാർമിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച പാരമ്പര്യ ഉലമാക്കളാണ് കേരളീയ മുസ്ലിം ചൈതന്യത്തിന്റെ അകപ്പൊരുൾ. സാംസ്കാരിക രാഷ്ട്രീയ അധിനിവേശത്തിനെതിരെയുണ്ടായ മമ്പുറത്തെ തീർപ്പുകൾ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആത്മീയവായനകളാണ്.
മുസ്‌ലിം എൻക്ലൈവുകളിലേക്ക് ചേർത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അപഗ്രഥിക്കുമ്പോൾ അധ്യാത്മിക ഇടപെടലുകളുടെ മനോഹരദൃശ്യങ്ങൾ വരച്ചെടുക്കാനാവും. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളെ അതിജയിച്ച മലബാർ പൈതൃകം അത്തരം പ്രേരകങ്ങളുടെ പ്രദർശനപാളിയാണ്.
പാണ്ടിക്കാട് യുദ്ധം അഥവാ ഗൂര്‍ഖാ റൈഫിള്‍സ് ക്യാമ്പ് ആക്രമണം, ബ്ലാക്ക് സെപ്റ്റംബര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വാഗൺ മസാക്കിറിൻ്റെ കറുത്തദിനങ്ങൾ. മലബാർ സമരചരിത്രത്തിലെ പ്രോജ്ജ്വലമായ അദ്ധ്യായങ്ങൾ വായിക്കാം.
വെറ്റില മുറുക്കുന്ന, വലിയ കോന്തലകൾ നീണ്ടുകിടക്കുന്ന, മുത്തിയുമ്മമാരുടെ മടികളിലിരുന്നുകൊണ്ടാണ് മലബാറിന്റെ നബി കഥകൾ ആരംഭിക്കുന്നത്. നബിദിനക്കാലത്തെ മലബാറിന്റെ ആത്മീയതയും പ്രാദേശിക ഭാവുകത്വവും വരച്ചിടുന്നു.
തിരൂരങ്ങാടി, പൂക്കോട്ടൂർ, പാണ്ടിക്കാട് തുടങ്ങി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സായുധരായ ബ്രിട്ടീഷ് പട്ടാളവുമായി സമരക്കാർ നേരിട്ടേറ്റുമുട്ടി. വാഗൺ കൂട്ടക്കൊലയടക്കമുള്ള കറുത്ത ഓർമകൾ പങ്കുവെയ്ക്കുന്നു.
അധിനിവേശ വിരുദ്ധത, ചൂഷണാത്മക ജന്മിത്തത്തിൽ നിന്നുള്ള മോചനം, തുടങ്ങിയവയായിരുന്നു മലബാർ സമരത്തിന്റെ ഉൾപ്രേരകങ്ങൾ. 1921 ലെ സമരവും മുസ്ലിം സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിശകലനം ചെയ്യുന്ന ലേഖനം.