ലോകത്തിനു മുഴുവൻ അനുഗ്രഹമായിട്ടാണ് തിരുനബിﷺ നിയോഗിതരായിട്ടുള്ളത്. പ്രകീർത്തനങ്ങൾ പാടിപ്പറഞ്ഞും, സ്വലാത്തുകൾ വർദ്ധിപ്പിച്ചും, തിരുചര്യകൾ പകർത്തിയും, പ്രചരിപ്പിച്ചുമുള്ള നന്ദിപ്രകാശനമായിരിക്കണം വിശ്വാസിയുടെ നബിദിനാഘോഷങ്ങൾ.
കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തേയിലച്ചെടികൾക്കിടയിലൂടെ അണിയൊപ്പിച്ച് നടന്നു നീങ്ങുന്ന താട്ട് കെട്ടിയ പെണ്ണുങ്ങൾ. ഇടക്കിടെ, പരിസരം വീക്ഷിച്ച് തലയുയർത്തി നിൽക്കുന്ന ചൗക്ക മരങ്ങൾ. താഴ് വാരത്തെ ഇടുങ്ങിയ പാതയിലൂടെ നിരങ്ങി നീങ്ങുന്ന ആന വണ്ടി, അങ്ങിങ്ങായി, ഒറ്റിയും തെറ്റിയുമുള്ള പാഡികളുടെ ക്ലാവ് പിടിച്ച മേൽക്കൂരകൾ.