BOOKHIVE

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ “പ്രവാചകൻ മുഹമ്മദ് ﷺ” പ്രവാചകജീവിതത്തെ ചരിത്ര-ആത്മീയ സമന്വയത്തോടെ അവതരിപ്പിക്കുന്ന വിലപ്പെട്ട കൃതിയാണ്. മൂന്ന് വാല്യങ്ങളിലായി മക്ക-മദീന കാലഘട്ടങ്ങളെ ലളിതമായ ഭാഷയിൽ വിശദമായും മനോഹരമായും ഈ കൃതിയിൽ അവതരിപ്പിക്കുന്നു.

ജസീറയുടെ എല്ലാ കോണിലും ഖുറൈശികളെ നമിക്കുന്നു. അവരെ ആദരിക്കുന്നു. അവരുടെ കച്ചവട സംഘങ്ങളെ സല്‍ക്കരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഏത് അറബ് നാട്ടിലേക്കാണ് സ്വഹാബത്തിനെ പറഞ്ഞയക്കുക? സി.പി ശഫീഖ് ബുഖാരിയുടെ തിരുനബിയുടെ പലായനം; ഹിജ്റയുടെ അടരുകളിലേക്കിറങ്ങുന്ന അനുപമവായനാനുഭൂതി.

കേരളീയ മുസ്ലിംകൾ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം വരെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു. അറബി നോവലുകൾ കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് അറബി മലയാളത്തിലാണ്. കവി നല്ലളം ബീരാൻ അറബിയിൽ നിന്ന് അറബി മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ജനപ്രിയ നോവലാണ് അൽഫു നഹാരിൻ വ നഹാർ.

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ അനുകരിക്കാനുള്ള അങ്ങേയറ്റത്തെ അഭിവാജ്ഞയായിരുന്നല്ലോ. ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ 'അനുധാവനത്തിന്റെ ആനന്ദം' മലയാളിയെ ആ സമ്പന്നതയിലേക്കാണ് ആനയിക്കുന്നത്.

രാഷ്ട്രീയ അധികാരിവർഗവും കാത്തലിക്-ഇവാഞ്ചലിസ്റ്റ് വലതുപക്ഷ യാഥാസ്ഥിതിക സമൂഹവും തീവ്രസയണിസ്റ്റ് ലോബിയും പങ്കുചേരുന്ന മെഗാ പ്രൊജക്റ്റാണ് ഇസ്ലാമോഫോബിയ വ്യവസായമെന്ന് നഥാൻ ലീൻ. 'ഇസ്ലാമോഫോബിയ ഇൻഡസ്ട്രി'യുടെ ഉള്ളറകളിലേക്ക്..