SOCIAL

അധിനിവേശവും അതിക്രമങ്ങളും നരനായാട്ടുമാണ് ഓപ്പറേഷൻ തൂഫാൻ അൽ-അഖ്സയിലേക്ക് കൊണ്ടെത്തിച്ചത്. ഇതൊരു പ്രതിരോധ പ്രവർത്തനമാണ്. ഫലസ്തീൻ മിന്നലാക്രമണം ഇസ്രായേലിന്റെ ശിരസിനേറ്റ ആഘാതമാണ്. അതൊരു സൈനികപരാജയവും രാഷ്ട്രീയ ദുരന്തവുമാണ്.

ഞാനീ കത്തെഴുതുന്നത്, നിർദ്ദയവും നിഷ്കരുണവുമായ ഇസ്രായേലി ബോംബുവർഷത്തിൽ ജീവൻ പൊലിഞ്ഞ എന്റെ ഗസ്സയിലെ ബന്ധുക്കളുടെയും, അയൽവാസികളുടെയും, സുഹൃത്തുക്കളുടെയും, കണ്ണീരോർമ്മകളിൽ പേനമുക്കിക്കൊണ്ടാണ്...

ഫലസ്തീനിന്റെ മുറവിളികൾക്ക് എഴുപതാണ്ടിന്റെ പഴക്കമുണ്ട്. നക്സയുടേയും, നക്ബയുടേയും, ഇൻതിഫാദകളുടേയും രക്തം കിനിയുന്ന മുറിവുകളെ പല്ലിളിച്ചു പരിഹസിക്കുകയാണ് പടിഞ്ഞാറിന്റെ ഇസ്രായേൽ അനുകൂല നിലപാടുകൾ.

ഗസ്സ, പിഞ്ചു നിലവിളിയുടെ വിളനിലമാവുന്നു. ഫലസ്തീൻ , പരിക്കുകളുടെ ഭൂപടമാവുന്നു. ഒരിക്കൽ അഭയം പറ്റിയ ജൂത ജനത തന്നെ വേട്ടക്കാരുടെ രംഗം കയ്യാളുന്നു. സയണിസ്റ്റ് ലോബിയും യാങ്കി കുടിലതകളും അന്താരാഷ്ട്ര സമൂഹവും ചവച്ചരച്ച ഒരു ജനതയെയും അവരുടെ മണ്ണിനേയും കുറിച്ച്

ദി സിറ്റി ഓഫ് ഡ്രീംസ് എന്നാണ് മുംബൈ നഗരത്തിന്റെ ഓമനപ്പേര്. അമ്പതാണ്ട് മുമ്പ് കേരളത്തിലെ കുഗ്രാമങ്ങളിൽ നാമ്പെടുത്ത എസ് എസ് എഫെന്ന ആശയത്തിന്റെ പടർച്ചില്ലകൾ പുതിയ ആകാശങ്ങളെ പ്രതിജ്ഞയെടുക്കുന്ന ചരിത്രസന്ധിയിൽ. നമ്മൾ ഇന്ത്യൻ ജനതയെന്ന മുദ്രാവാക്യമേന്തി രാജ്യമിന്നവിടെയാണ്.

പൗരത്വ ഭേദഗതി നിയമത്തിലെ ചതിപ്രയോഗം പകൽ പോലെ വ്യക്തമാണ്. മതവിദ്വേഷം പ്രചരപ്പിക്കുന്നതും ഭരണഘടനമൂല്യങ്ങളെ അട്ടിമറിക്കുന്നതുമായ സംഘ് രാഷ്ട്രീയം ചെറുത്തു തോൽപ്പിക്കേണ്ടതാണ്. ഈ രാജ്യത്തിൻറെ ആത്മാവ് അതിനായി തുടിച്ചുകൊണ്ടിരിക്കുകയാണ്.