CULTURE

ചരിത്രത്തിന്റെ അപനിർമാണം അജണ്ടയാക്കിയ അധികാരങ്ങൾക്ക് മുമ്പിൽ മറവിക്കെതിരെയുള്ള ഓർമ്മയുടെ കലാപമായിരുന്നു മിലൻ കുന്ദേര. മൂർച്ചയുള്ള രചനകൾ കൊണ്ട് അഭിജാത വര്‍ഗ്ഗത്തിന്റെ അഹന്തയെ അദ്ദേഹം ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.

സാമൂഹിക, രാഷ്ട്രീയ, അക്കാദമിക, വ്യവഹാരങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ് മുഗൾ സാമ്രാജ്യം. വ്യാജചരിത്രങ്ങളുടെ തുടർപ്രചരണ കാലത്ത് ഫാഷിസത്തിന്റെ രാഷ്ട്രീയോപാധികളാവുകയാണ് മുഗൾ ചക്രവർത്തിമാർ. AD 1658 മുതൽ 1707 വരേയുള്ള ഔറംഗസീബിയൻ ചരിത്രത്തെ സൂക്ഷ്മവായനക്കെടുക്കുന്നു.

ഔറംഗസീബ് ഒരു ഹിന്ദു വിരോധിയായിരുന്നോ? തീവ്ര ഹിന്ദു സംഘടനകൾ പടച്ചുവിടുന്ന ആരോപണങ്ങൾക്ക് വസ്തുത ഭദ്രതയുണ്ടോ? ഔറംഗസീബിന്റെ ഭരണകാലമുടനീളം വിഷലിപ്തമാക്കിയ വർഗീയ ആഖ്യാനങ്ങളെ ചരിത്രപിൻബലത്തിൽ പുന:പരിശോധിക്കുന്നു

ഇന്ത്യൻ സാഹിത്യ, രാഷ്ട്രീയ ചരിത്ര മേഖലയിലെ ബൗദ്ധിക സാന്നിധ്യമാണ് തരൂരിയൻ രചനകൾ. ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡിന് അർഹനായിരിക്കുകയാണ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ. അദ്ദേഹത്തിന്റെ India: From Midnight to the Millennium, An Era of Darkness: The British Empire in India എന്നീ പ്രധാനകൃതികളുടെ വായനാവിശേഷം.

"ക്കെ ഇശ്ഖ് ആസാൻ നമൂദ് അവ്വൽ വലി ഉഫ്താദ് മുശ്കിൽ ഹാ" പ്രണയത്തിന്റെ പാത ആദ്യം എളുപ്പമെന്നു കരുതി /എതിരേറ്റുവന്നതോ അറുതിയില്ലാ ദുരിതക്കയങ്ങൾ." ഹേ യാത്രികാ... ഈ സഞ്ചാരം എളുപ്പമല്ല! പോയ വഴിയിലെ കൽച്ചീളുകളെക്കുറിച്ചാണു ഹാഫിസ് മൂളുന്നത്, മുറിവുകളുടെ സംഗീതം.

തൈമൂർ പത്മരാഗവും കോഹിനൂർ വജ്രവും അധീനതയിലുള്ള ധനാഢ്യനായ ചക്രവർത്തിയായിരുന്നിട്ടും ലളിതജീവിതം തിരഞ്ഞെടുത്ത വ്യക്തി. തൻ്റെ ദർബാറിലെ ഹിന്ദുപ്രാതിനിധ്യം അൻപതു ശതമാനമായി ഉയർത്തിയ ഭരണാധികാരി. സ്നേഹം, ശാന്തി തുടങ്ങി സൂഫിമൂല്യങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഭരണഘടന

സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശാ ബോധം നൽകി രാഷ്ട്രത്തെ സമുദ്ധരിച്ച ഭരണാധികാരിയാണ് ഉമറുബ്ന്‍ അബ്ദിൽ അസീസ്. നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ് ഖലീഫയുടെ ജീവിതം.

'ബലഗല്‍ ഉലാ ബി കമാലിഹീ കശഫ ദുജാ ബി ജമാലിഹി...' അനുരാഗിയുടെ ഹൃദയസ്പന്ദനങ്ങളെ പ്രണയപർവ്വതങ്ങളുടെ ഉച്ചിയിലേക്ക് വഴിനടത്തിയ മായിക വരികളാണ്. സ്നേഹത്തിന്റെ സൂഫിസ്വരസാഗരങ്ങളെ കവിതയുടെ കടുകുമണികൾക്കുള്ളിൽ ആവാഹിച്ച ശീറാസിലെ മഹാമാന്ത്രികൻ, സആദിയുടെ അനുഗ്രഹീത കാവ്യലോകം അത്യധികം അർത്ഥവിസ്താരമുള്ളതാണ്.

ഒരു അമുസ്‌ലിമും അന്യായങ്ങൾക്ക് ഇരയാകരുതെന്ന് അറ്റ്ലാന്റിക് സമുദ്രം മുതൽ ചൈന വരെ വ്യാപിച്ചു കിടക്കുന്ന ഗവർണർമാർക്ക് അദ്ദേഹം നിരന്തരം കത്തുകളയച്ചു. ഹ്രസ്വകാലം കൊണ്ട് നീതിയുടെ പര്യായം ഉമറെന്ന നാമം അദ്ദേഹം അന്വർത്ഥമാക്കി.