ഇമാം ഗസ്സാലിയും ഇബ്നു ഹൈസമും ഖവാറസ്മിയും ജാബിറുബ്നു ഹയ്യാനും അൽകിന്ദിയും അവിസന്നയുമടങ്ങുന്ന മുസ്‌ലിം പണ്ഡിതരുടെ ധിഷണയും പ്രതിഭയുമാണ് ലോകചരിത്രത്തിൽ വൈഞ്ജാനിക വിപ്ലവങ്ങൾക്ക് തിരികൊളുത്തിയത്. മധ്യകാല നാഗരിക ചരിത്രത്തെ സമ്പന്നമാക്കിയ അബ്ബാസിദ് കാലിഫേറ്റും, സാംസ്കാരിക വ്യവഹാരങ്ങളും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത അത്യുജ്ജലമായ സായുധ വിപ്ലവമാണ് 1921ലെ മലബാർ സമരം .ഖിലാഫത്ത്,നിസ്സഹകരണ, കുടിയാൻ പ്രസ്ഥാനങ്ങൾ ഒരേ ആവശ്യത്തിലേക്ക് കൈകോർത്തപ്പോൾ സാമ്രാജ്യത്വ ശക്തികൾക്കെതിരെ
മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം പങ്കിടുന്നതില്‍ അഭിമാനിക്കുന്നു.
ആധുനികലോകത്ത് നിലവിലുള്ള ഒട്ടുമിക്ക ശാസ്ത്ര മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിയ ഒട്ടേറെ ശാസ്ത്ര പ്രതിഭകൾ ഇസ്ലാമിക ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് ജീവിച്ച മറ്റൊരു പ്രധാനപ്പെട്ട ശാസ്ത്ര പ്രതിഭയായിരുന്നു ജാബിർ ബിൻ ഹയ്യാൻ.
അധിനിവേശ വിരുദ്ധത, ചൂഷണാത്മക ജന്മിത്തത്തിൽ നിന്നുള്ള മോചനം, തുടങ്ങിയവയായിരുന്നു മലബാർ സമരത്തിന്റെ ഉൾപ്രേരകങ്ങൾ. 1921 ലെ സമരവും മുസ്ലിം സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും വിശകലനം ചെയ്യുന്ന ലേഖനം.
വിശുദ്ധ ഖുർആൻ പരാമർശിക്കുന്ന ഇറം ഗോത്രവും പുരാതന ഇന്ത്യയിൽ അധിവസിച്ചിരുന്ന ഇൻഡോ ആര്യന്മാരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചരിത്രത്തിൽ തങ്ങളുടേതായ നാഗരിക ഭാഗധേയം നിർവ്വഹിച്ച രണ്ടു പ്രബലജനവിഭാഗങ്ങളുടെ ഇറ്റിമോളജി, സാംസ്കാരികത, വ്യവഹാരം എന്നിവയിലൂടെ വികസിക്കുന്ന ചരിത്ര പഠനം.
ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി സന്ധിയില്ലാ സമരം ചെയ്ത ടിപ്പുവിന്റെ അധിനിവേശ വിരുദ്ധതയും ഭരണതന്ത്രജ്ഞതയും
വിശകലനം ചെയ്യുന്ന പഠനം
തിരൂരങ്ങാടി, പൂക്കോട്ടൂർ, പാണ്ടിക്കാട് തുടങ്ങി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സായുധരായ ബ്രിട്ടീഷ് പട്ടാളവുമായി സമരക്കാർ നേരിട്ടേറ്റുമുട്ടി. വാഗൺ കൂട്ടക്കൊലയടക്കമുള്ള കറുത്ത ഓർമകൾ പങ്കുവെയ്ക്കുന്നു.
വെറ്റില മുറുക്കുന്ന, വലിയ കോന്തലകൾ നീണ്ടുകിടക്കുന്ന, മുത്തിയുമ്മമാരുടെ മടികളിലിരുന്നുകൊണ്ടാണ് മലബാറിന്റെ നബി കഥകൾ ആരംഭിക്കുന്നത്. നബിദിനക്കാലത്തെ മലബാറിന്റെ ആത്മീയതയും പ്രാദേശിക ഭാവുകത്വവും വരച്ചിടുന്നു.
ക്രിസ്തീയ പൗരോഹിത്യത്തിന്റെ അധികാരപ്രമത്തതയിൽ വീർപ്പുമുട്ടിയ യൂറോപ്യൻ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിൽ നിന്നാണ് നവോത്ഥാനത്തിനുള്ള നാമ്പുകൾ പിറവിയെടുക്കുന്നത്. ഓരോ വ്യക്തിയുടെയും ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും സഭ നിർണയിച്ച അതിർവരമ്പുകൾ തന്മൂലം ലംഘിക്കപ്പെട്ടു.
പതിനഞ്ചുവർഷത്തെ വൈജ്ഞാനിക- ആത്മീയ സപര്യക്ക് ശേഷം ദോഫാര്‍ പ്രവിശ്യയിൽ ഗവർണറാവുന്നു. ഒട്ടോമൻ ഖിലാഫത്തിലെ ഉന്നതമന്ത്രി സ്ഥാനം, സാമ്രാജ്യത്തിൻ്റെ ഭരണ പരിഷ്കാരങ്ങളിൽ നിർണായക സാന്നിധ്യം, മലബാറിൽ നിന്നും നാടുകടത്തപ്പെട്ട ഫള്ൽ തങ്ങളുടെ ധൈഷണിക ഭൂപടം വിശാലമായിരുന്നു.