ഇസ്ലാമിക ലോകത്തെ വിജ്ഞാന ദാഹികൾക്കിടയിൽ ജനകീയ നാമമാണ് ഇമാം മഹല്ലി (റ). അതിസങ്കീർണമായ പദാവലികളേയും ആശയസംജ്ഞകളേയും ഇഴകീറി വിശദമാക്കുന്നതോടൊപ്പം ഉള്ളടരുകളിലേക്കിറങ്ങി കൂടുതൽ തെളിച്ചമുള്ളതായി പ്രകാശിപ്പിക്കുന്നതിനാലും അവിടുത്തെ ചർചകളെന്നും പകിട്ടുള്ളവയാണ്.
തിരുനബിയനുരാഗത്തിന്റെ അതിമധുരിത പ്രവാഹങ്ങളാണ് ഖസീദ്ദത്തുൽ ബുർദയും ഹംസിയ്യയും. കല്പാന്തകാലം കാമിലോരുടെ മദ്ഹുരത്തിന്റെ മണിമാലകൾ കൊണ്ട് വിശ്വാസിമാനസങ്ങളെ പ്രണയമണിയറകളാക്കി പുന:രാഖ്യാനം ചെയ്യുകയാണ് ആ കാവ്യപ്രഭു.
ജീവിതത്തിൻ്റെ അർത്ഥവും തുടിപ്പും ലക്ഷ്യവും ഏകനിലേക്കുള്ള അദ്ധ്യാത്മിക സഞ്ചാരമാണ്. ആത്മീയനിറവിലേക്കുള്ള ഇറങ്ങി നടത്തങ്ങൾ പിഴച്ചുപോകാതിരിക്കാൻ വഴിയും വഴിയറിയുന്ന മാർഗനിർദേശികളുടെ നെറുവെളിച്ചവും വേണം. അങ്ങനെ അനേകം പദയാത്രികരുടെ പാഥേയമാണ് ശാദുലിസരണി.
കേരളത്തിൻ്റെ സാംസ്കാരിക പരിസരം സമ്പുഷ്ടമാക്കുന്നതിൽ സച്ചരിതരായ പണ്ഡിതസൂരികളുടെ പങ്ക് നിസ്തുലമാണ്. ധാർമിക മൂല്യച്യുതിയുടെ വേരുകളറുത്ത് സമൂഹത്തെ സംസ്കരിച്ചെടുക്കാൻ അവർ സദാപരിശ്രമിച്ചു. അദ്ധ്യാത്മിക ജ്ഞാന പ്രഭാതമായി പ്രഭപകർന്ന കുറ്റൂർ കമ്മുണ്ണി മുസ്ലിയാരെ സ്മരിക്കുകയാണ് നാട്ടുകാരൻ
ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗം ഹിജ്റാബ്ദം 150ൻ്റെ രാത്രികളിലൊന്നിലായിരുന്നു. അന്നേ ദിനം തന്നെ മുസ്ലിം ജ്ഞാന ചക്രവാളത്തിൽ രജതശോഭ നിറച്ച് മറ്റൊരു ഉദയാർക്കൻ പൊട്ടിവിരിഞ്ഞു. കർമശാസ്ത്രത്തിൻറെ ഖുറശീ പണ്ഡിതസാകല്യം തിരുമൊഴി പോലെ വിജ്ഞാനം ദിക്കുകളഖിലം നിറച്ചു.
പണ്ഡിതനും എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ എ കെ ഫൈസിയുടെ വിയോഗം സുന്നി പ്രാസ്ഥാനിക കുടുംബത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്. ദർസ്-പ്രബോധന-സംഘടനാ തലങ്ങളിലെല്ലാം ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു കുഞ്ഞു ഫൈസിയെന്ന ആ അസാമാന്യ പ്രതിഭ.
പണ്ഡിതന്റെ നിർവ്വചനങ്ങളത്രയും ജീവിതത്തിൽ നിർവ്വഹിച്ചെടുത്ത സ്വാതിക വ്യക്തിത്വം. ലാളിത്യത്തിന്റെ വിചാരശീലുകളിൽ ആദർശകാർക്കശ്യത്തിന്റെ വീരചരിത്രം രചിച്ച മഹാമനീഷി. ശൈഖുനാ ഇ. കെ ഹസൻ മുസ്‌ലിയാർ, ആത്മീയ പണ്ഡിത സരണിയിലെ സമാനതകളില്ലാത്ത സാനിധ്യമാണ്.
ഹദീസ് ശേഖരണ, പ്രസരണ രംഗത്ത് ജീവിതം സമർപ്പിച്ച ജ്ഞാനപ്രഭാവമാണ് ഇമാം ബുഖാരി(റ).'അമീറുൽ മുഅമിനീന ഫിൽ ഹദീസെന്ന് ' വിശ്രുതരായ അവിടുത്തെ വഫാത് ദിനം കൂടിയാണ് ശവ്വാൽ ഒന്ന്.
റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ വിദ്യാഭ്യാസരംഗങ്ങൾ, മുസ്ലിം ധൈഷണിയെ ചടുലമാക്കിയ ഇർഫാദിലെ പലനാമങ്ങൾ, പാരമ്പര്യം പാന്ഥാവാക്കി അനേകം നൂതനാശയങ്ങളെ പകർന്ന പ്രബോധകൻ, ജനസേവകൻ. പലവരികളിലും വാമൊഴികളിലും വരച്ചുതീർക്കാനാവാത്തതാണ് പി എം കെ എന്ന മൂന്നക്ഷരത്തിന്റെ പൂർണ്ണം.
കുമരംപുത്തൂർ എൻ. അലി മുസ്‌ലിയാർ, അതിരുകൾ ഭേദിച്ച അറിവാഴമായിരുന്നു ആ ജീവിതം. വിവാദവിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിനുടമ. അറബ് രാജ്യങ്ങളിൽ 'ശൈഖ് അലി' എന്നപേരിൽ വിശ്രുതനായ ആ പണ്ഡിതശ്രേഷ്ഠന്റെ വിയോഗം മുഹർറം 21നായിരുന്നു
വിലായത്തിന്റെ വിവിധങ്ങളായ മാർഗങ്ങളിലൂടെ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹാൻ. അനേകം വിശ്വാസികളെ അദ്ധ്യാത്മികസോപാനങ്ങളിലേക്ക് വഴിതെളിച്ച ആത്മജ്ഞാനി. അഹ്‌ലുസുന്നത്തിൻ്റെ താങ്ങും തണലുമായ ആത്മീയ നേതൃത്വവുമായിരുന്നു സി.എം വലിയുള്ളാഹി.
സാഗരസമാനം ജ്ഞാനം ശിരസ്സിൽ വഹിച്ചതു കൊണ്ടാകും ജ്ഞാനികളെന്നും തലതാഴ്ത്തി നടന്നത്. ജീവൻപോലും പണയംവെച്ചവർ ഇൽമിൻ്റെ മധുതേടി പൂവാടികൾതോറും ദേശാടനത്തിനിറങ്ങി പകർന്നും നുകർന്നും അവരിവിടെ കുറിച്ചുവെച്ചത് കാലത്തിൻ്റെ ക്യാൻവാസിൽ മായാതെകിടക്കും ആ വിനയവിസ്മയങ്ങളെ വിസ്മരിക്കാനാവുമോ നമുക്ക്?