സൈനുൽ ആബിദ് ബുഖാരി കൽപകഞ്ചേരി

Author Aricles

അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.

മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.

നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

അദ്ദേഹം ഒരു പെൺകഴുതയെ വാങ്ങി, എന്നാൽ ഒരു ആവശ്യത്തിനും അതിനെ ഉപയോഗിച്ചില്ല. അപ്പോൾ ഒരാൾ അദ്ദേഹത്തോട് അതിനെ പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ഗുഹ്യാവയവത്തെ സംരക്ഷിക്കാൻ (വികാരശമനത്തിന്) വേണ്ടി മാത്രമാണ് ഞാനിതിനെ വളർത്തുന്നത്!". മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

വെറുതെ ആത്മീയ ജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇൽമുൽ കലാം എന്ന വിഷയത്തിൽ നിങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയോ കൂടുതലായി അതിൽ മുഴുകുകയോ ചെയ്യരുത്. കാരണം ഈ അറിവ് കൊണ്ട് മാത്രം നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്നാൽ ആത്മീയ ജ്ഞാനത്തിൻ്റെ യഥാർത്ഥ തലത്തിലെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിൻ്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കണം.

ഊർജ്ജത്തിനും ഒഴിവുസമയത്തിനും അനുസരിച്ച് മാത്രമാകരുത് നമ്മുടെ പ്രവർത്തനം. മറിച്ച്, സൽകർമങ്ങളിൽ നമ്മുടേതായ ഒരു കൃത്യമായ അളവ് നിശ്ചയിക്കണം. ഉന്മേഷമുള്ള സമയങ്ങളിൽ അതിൽ കൂടുതൽ ചെയ്യാമെങ്കിലും, മടിയുള്ള സമയങ്ങളിൽ പോലും ആ നിശ്ചയിച്ച അളവിൽ യാതൊരു കുറവും വരുത്താൻ പാടില്ല.

ഏറ്റവും ശ്രേഷ്ഠമായ ദിക്ർ നാവുകൊണ്ടും ഹൃദയം കൊണ്ടും ഒന്നിച്ചു ചെയ്യുന്നതാണ്. നാവു കൊണ്ടുമാത്രം ചെയ്യുന്നത് നന്മയാണെങ്കിലും ഹൃദയം കൂടെ ചേരുമ്പോഴാണ് അത് പൂർണമാവുക. ശബ്ദം താഴ്ത്തി ചൊല്ലുന്നതാണോ ഉറക്കെ ചൊല്ലുന്നതാണോ ഉത്തമം എന്നത്, ചൊല്ലുന്നവന്റെ ഹൃദയസാന്നിധ്യത്തിന് ഏതാണോ കൂടുതൽ ഉതകുന്നത് എന്നതിനനുസരിച്ചാണിരിക്കുക

ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. ആർക്കാണോ അല്ലാഹു അതിലേക്കുള്ള വഴി തുറന്നുകൊടുത്തത്, അവൻ രാപകൽ ഭേദമന്യേ അത് പാരായണം ചെയ്താലും മതിവരില്ല. കാരണം, അവനതിൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്തുന്നു.

എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.