PROPHET

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ കമനീയത.

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച

കമനീയവും പരിപൂർണ്ണവുമായ മുഖകമലം തിരുനബിസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. അനിർവ്വചനീയമായ തിരുവദനത്തിന്റെ അനശ്വരമായ വിശേഷണങ്ങളിലൂടെയൊരു ഹൃദയസഞ്ചാരം.

ഒരാളുടെ സൗന്ദര്യനിർണയത്തിൽ ചർമത്തിന്റെ വർണത്തിന് നിർണായകമായ സ്ഥാനമുണ്ട്. അഭംഗിയുടെ ഒരു സാധ്യതയും തിരുനബിയുടെ വർണത്തിലോ ചർമത്തിന്റെ ഒരു ഘടകത്തിലോ നിഴലിച്ചിരുന്നില്ല. കാണുന്നവർക്കെല്ലാം മനോഹരമെന്ന് മാത്രം തോന്നിക്കുന്ന ഒന്നായിരുന്നു അത്.

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും സാധ്യമല്ലായിരുന്നു. തങ്ങളുടെ കണ്ണുകളിൽ കണ്ടത് മാത്രം അവർ വിവരിച്ചു.

പകയിലേക്കും ശത്രുതയിലേക്കും നയിക്കുന്ന ആത്മാഭിമാനത്തിനപ്പുറം ഗോത്രാതീത സാഹോദര്യത്തിന് സ്ഥാനം നൽകുകയായിരുന്നു തിരുനബി. രാജ്യാതിർത്തികൾ ഭേദിച്ച പ്രവാചകരുടെ നയതന്ത്ര ആലോചനകളെ വിശകലനം ചെയ്യുന്നു.

നബിപാഠങ്ങൾ ജീവിതത്തിൽ പകർത്തലാണ് തിരുപ്പിറവിയാഘോഷത്തിൽ ഏറ്റവും പ്രധാനം. പുണ്യ റബീഇന്റെ പകലിരവുകളിൽ വിശ്വാസിയുടെ ആത്മ വിചാരങ്ങളെ തൊട്ടുണർത്തുന്ന ലേഖനം.