ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം. അതിന്റ പരിപൂർണരൂപമായിരുന്നു അന്ത്യദൂതരുടെ പ്രബോധനപ്രകാരങ്ങൾ.
"അങ്ങ് നിരക്ഷരനായിരുന്നുവെന്ന് പറയുന്നുവല്ലോ.. ആയിരിക്കാം, അക്ഷരങ്ങളോളമല്ലേയുള്ളു സാക്ഷരൻ" എന്ന് കവിഭാഷ. വാസ്തവത്തിൽ സാക്ഷര, നിരക്ഷതക്കിടയിൽ എവിടെയായിരുന്നു തിരുനബിﷺ?
അതുല്യപ്രേമമരത്തിന്റെ വേരുകൾ എത്രത്തോളം ആഴങ്ങളിലേക്കു വികസിക്കുമെന്ന നിർണയം നിശ്ഫല യത്നമാണ്. പൊന്നുമുസ്തഫാﷺ തങ്ങളുമായുള്ള ചെറുബന്ധംപോലും ആ സ്‌നേഹമരത്തിൽ ഇലതളിർക്കും നനവുകളാണ്.
അവിടുന്ന് മുമ്പിൽ നിൽക്കുമ്പോൾ അനുചരവൃന്ദം വെയിലും മഴയും വിസ്മരിക്കുന്നു. ആ കരുണാപെയ്ത്തിൽ ശത്രുവും വിരോധവും അലിഞ്ഞില്ലാതാവുന്നു. താരസ്വഹാബിന്റെ അടക്കത്തിലനക്കത്തിൽ വെളിച്ചം പകർന്ന ചന്ദ്രികാരാജർ നേതൃത്വങ്ങളുടെ അതിരുകൾ വരച്ചുകാട്ടുന്നു.
സഹാനുഭൂതിയുടെ അരുവികൾ സഹസ്രം ആ തിരു ഹൃദയത്തിൽനിന്നുറവയെടുത്ത് സകലചരാചരങ്ങളിലേക്കും തണുപ്പായി പടർന്നു. സഹാനുകമ്പയും സഹിഷ്ണുതയും സഹജീവ സ്നേഹവും ആദ്രതയും ആ തിരുദർശനങ്ങളുടെ അലങ്കാരമായിരുന്നു.
നടത്തം കാൽപാദങ്ങളോരോന്നും ശാന്തമായി പറിച്ചെടുത്ത്, മിതവേഗത്തിൽ ചുവടുകൾ വച്ച്. ഇരുത്തം, അനന്യവശ്യമായി അവയവങ്ങളെല്ലാം അടക്കിയൊതുക്കി വിനയഗാംഭീര്യ ലാവണ്യത്തിൽ. കിടത്തം, ഈത്തപ്പന നാരുമെടഞ്ഞ പായയിൽ, ഐഹിക വിരക്തിയുടെ നബിയുപമകൾ ഹൃദയങ്ങളിലങ്ങനെ കോറിയിട്ടുകൊണ്ട്.
പ്രതിസന്ധികളുടെ പാരാവാരങ്ങളിലും പ്രത്യാശയും സഹനവുമായിരുന്നു പുണ്യറസൂലിന്റെ മുഖമുദ്ര. ആ തിരുമാതൃകയാണ് വിശ്വാസി അനുധാവനം ചെയ്യേണ്ടത്. വിദ്വേഷ, വൈരാഗ്യങ്ങളെ ക്ഷമയും സഹിഷ്ണുതയും കൊണ്ട് തോല്പിക്കുകയായിരുന്നു സത്യറസൂൽﷺ.
ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സൗഹൃദം. നന്മയെ പുണരുകയും തിന്മയെ തിരുത്തുകയും ചെയ്യുന്നവരാണ് യഥാർഥ സ്നേഹിതർ. നല്ല സൗഹൃദത്തിന്റെ അതുല്യമാതൃകയാണ് മുത്ത് നബിﷺ. ആത്മമിത്രങ്ങൾ, അനുചരർ, അബലർ, കുട്ടികൾ ബന്ധുക്കൾ തുടങ്ങി എല്ലാവർക്കും തിരുനബിﷺ ഉറ്റചങ്ങാതിയായിരുന്നു.
തന്റെ യൗവ്വനദശയിൽ വ്യാപാരം തിരെഞ്ഞെടുത്ത ഓമന റസൂൽ അൽ അമീനെന്ന് വിഖ്യാതരാവാൻ മുഖ്യഹേതു സാമ്പത്തിക ഇടപെടലുകളിലെ ജാഗ്രതയായിരുന്നു. "തനിക്കിഷ്ടപ്പെടുന്നത് സഹോദരങ്ങള്‍ക്കും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന" തിരുവരുൾ വിശ്വസ്തകമ്പോളങ്ങളുടെ സുവർണ്ണതത്വമായി നിലകൊള്ളുന്നു.
പൂമുത്ത് റസൂലിന്റെ പാഠശാല വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ ആവിഷ്കാരമായിരുന്നു. ഹൃദയാന്തരങ്ങളിലേക്കിറങ്ങുന്ന വാഗ്‌വിലാസം, ഉപയുക്തമായ ഉപമാലങ്കരങ്ങൾ, ചിന്തയെ തൊട്ടുണർത്തുന്ന ചോദ്യശരങ്ങൾ അങ്ങനെ അസഖ്യം സവിശേഷതയാലെ വിശ്വഗുരുﷺ അനുചരരുടെ ആഴങ്ങളിലേക്കിറങ്ങി.
മനുഷ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ് ആഹാരം. ആരോഗ്യപൂർണ്ണ ജീവിതത്തിന്റെ അനിവാര്യതയായ ഭക്ഷണം, ഏറ്റവും മാതൃകായോഗ്യമായ ശൈലിയിലാകണം. മാനവിക മാതൃകകളുടെ സമ്പൂർണ്ണ ഗ്രന്ഥമായ തിരുദൂതരുടെ വിശിഷ്ടഭോജ്യങ്ങൾ വിശ്വാസികൾക്കു ലഭിച്ച അനർഘമുത്തുകളാണ്.