ചൈനയിലെ ഉയ്ഗൂർ മുസ്ലിംകൾ വിവിധ മതനിയന്ത്രണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോമ്പ് കാലത്ത് സ്കൂളുകളിൽ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കുന്ന ചൈനീസ് ഭരണകൂടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് വിദേശത്തുള്ള അവരുടെ കുടുംബാംഗങ്ങൾ.

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര അൽഭുതം മാനവരാശിക്ക് പ്രാപ്യമാകുന്നത്.

റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ വിദ്യാഭ്യാസരംഗങ്ങൾ, മുസ്ലിം ധൈഷണിയെ ചടുലമാക്കിയ ഇർഫാദിലെ പലനാമങ്ങൾ, പാരമ്പര്യം പാന്ഥാവാക്കി അനേകം നൂതനാശയങ്ങളെ പകർന്ന പ്രബോധകൻ, ജനസേവകൻ. പലവരികളിലും വാമൊഴികളിലും വരച്ചുതീർക്കാനാവാത്തതാണ് പി എം കെ എന്ന മൂന്നക്ഷരത്തിന്റെ പൂർണ്ണം.

സാഗരസമാനം ജ്ഞാനം ശിരസ്സിൽ വഹിച്ചതു കൊണ്ടാകും ജ്ഞാനികളെന്നും തലതാഴ്ത്തി നടന്നത്. ജീവൻപോലും പണയംവെച്ചവർ ഇൽമിൻ്റെ മധുതേടി പൂവാടികൾതോറും ദേശാടനത്തിനിറങ്ങി പകർന്നും നുകർന്നും അവരിവിടെ കുറിച്ചുവെച്ചത് കാലത്തിൻ്റെ ക്യാൻവാസിൽ മായാതെകിടക്കും ആ വിനയവിസ്മയങ്ങളെ വിസ്മരിക്കാനാവുമോ നമുക്ക്?

മുഅ്തസിലി യുക്തിപ്രസ്ഥാനങ്ങളും ഗ്രീക്ക്-ഇന്തോ-പേർഷ്യൻ ഫിലോസഫികളുടെ അതിപ്രസരവും മുസ്ലിം വിശ്വാസാധാരങ്ങളെ വികൃതമാക്കിയ കാലഘട്ടത്തിലാണ് ഇൽമുൽകലാമിന്റെ വികാസം. ഇമാം അശ്അരി, ഇമാം മാതുരിദി, ഇമാം ഗസാലി തുടങ്ങിയ ധൈഷണികർ സമ്പന്നമാക്കിയ ഈ വചനശാസ്ത്രപ്രതിരോധമിന്നും ഏറെ പ്രസക്തിയുള്ളതാണ്.

ദി സിറ്റി ഓഫ് ഡ്രീംസ് എന്നാണ് മുംബൈ നഗരത്തിന്റെ ഓമനപ്പേര്. അമ്പതാണ്ട് മുമ്പ് കേരളത്തിലെ കുഗ്രാമങ്ങളിൽ നാമ്പെടുത്ത എസ് എസ് എഫെന്ന ആശയത്തിന്റെ പടർച്ചില്ലകൾ പുതിയ ആകാശങ്ങളെ പ്രതിജ്ഞയെടുക്കുന്ന ചരിത്രസന്ധിയിൽ. നമ്മൾ ഇന്ത്യൻ ജനതയെന്ന മുദ്രാവാക്യമേന്തി രാജ്യമിന്നവിടെയാണ്.

ഗസ്സ, പിഞ്ചു നിലവിളിയുടെ വിളനിലമാവുന്നു. ഫലസ്തീൻ , പരിക്കുകളുടെ ഭൂപടമാവുന്നു. ഒരിക്കൽ അഭയം പറ്റിയ ജൂത ജനത തന്നെ വേട്ടക്കാരുടെ രംഗം കയ്യാളുന്നു. സയണിസ്റ്റ് ലോബിയും യാങ്കി കുടിലതകളും അന്താരാഷ്ട്ര സമൂഹവും ചവച്ചരച്ച ഒരു ജനതയെയും അവരുടെ മണ്ണിനേയും കുറിച്ച്

ഫലസ്തീനിന്റെ മുറവിളികൾക്ക് എഴുപതാണ്ടിന്റെ പഴക്കമുണ്ട്. നക്സയുടേയും, നക്ബയുടേയും, ഇൻതിഫാദകളുടേയും രക്തം കിനിയുന്ന മുറിവുകളെ പല്ലിളിച്ചു പരിഹസിക്കുകയാണ് പടിഞ്ഞാറിന്റെ ഇസ്രായേൽ അനുകൂല നിലപാടുകൾ.

ഞാനീ കത്തെഴുതുന്നത്, നിർദ്ദയവും നിഷ്കരുണവുമായ ഇസ്രായേലി ബോംബുവർഷത്തിൽ ജീവൻ പൊലിഞ്ഞ എന്റെ ഗസ്സയിലെ ബന്ധുക്കളുടെയും, അയൽവാസികളുടെയും, സുഹൃത്തുക്കളുടെയും, കണ്ണീരോർമ്മകളിൽ പേനമുക്കിക്കൊണ്ടാണ്...

തിരുനബി വർണ്ണനകളെ പോലെ തന്നെ ഹൃദയഹാരിയാണ് തിരുവിളികളുടെ മൊഞ്ച്. മലയാളികളുടെ മനോമുകുരത്തിൽ ഉമ്മ ഉപ്പ എന്നതുപ്പോലെ തറച്ചു പോയ സ്നേഹാഭിവാദ്യങ്ങളിൽ ഒന്നാണ് മുത്തുനബി. നബി മുത്ത് ഉള്ളോട് ചേർത്ത് മലയാളി കോർത്ത പ്രേമോപഹാരങ്ങളുടെ മത്തു മാലയങ്ങനെ നീളുന്നു.

സ്നേഹം വീർപ്പുമുട്ടലുകളുടെ രാജ്യമാണ്. ആ രാജ്യത്തെ പ്രജ ഹൃദയങ്ങൾ പ്രേമഭാജനത്തിനു മുമ്പിൽ അടിയറവു വെക്കുന്നു. സൃഷ്ടിയോടുള്ള പ്രേമം സൃഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരം നുകരലാകുന്ന അനുഭുതിയാണ് അശ്റഫുൽ ഖൽഖിലേക്കുള്ള ഉൾക്കടമായ പ്രണയസഞ്ചാരം.

നിസ്തുലമായ വ്യക്തി പ്രഭാവത്തിനുടമയായിരുന്നു സയ്യിദുൽ വറാ. ആ പ്രഭാവലയത്തിൽ വന്നു ചേരാനായവർ വാതോരാതെയാ അനുഭവം വിവരിച്ചു. അവയിലെ രാജ പദവിയിലുള്ളതാണ് ആയിശുമ്മയുടെ അവതരണം. "അവിടുന്ന് ജീവിക്കുന്ന വിശുദ്ധ ഖുർആനായിരുന്നെന്നത്