മുസ്‌ലിം സ്ത്രീ ഈ വേഷം ധരിക്കുന്നതും വീടകം കേന്ദ്രമായി സ്വീകരിക്കുന്നതും എന്തിന് എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രശ്നം. ഇതുവരെ ഫുട്ബോൾ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാൾ ഈ ഇരുപത്തിരണ്ടു പേരെന്തിന് ഒരു തുകൽപ്പന്തിനായി ഇത്രനേരം പോരടിക്കണം, ഓരോരുത്തർക്ക് ഓരോ പന്ത് താൻ വാങ്ങിത്തരാമെന്നു ശാഠ്യംപിടിച്ച് മത്സരം തടസ്സപ്പെടുത്തുന്നതു പോലെയാണ് മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കാനുള്ള ഇവരുടെ വാശി.

ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

ഗസ്സ, പിഞ്ചു നിലവിളിയുടെ വിളനിലമാവുന്നു. ഫലസ്തീൻ , പരിക്കുകളുടെ ഭൂപടമാവുന്നു. ഒരിക്കൽ അഭയം പറ്റിയ ജൂത ജനത തന്നെ വേട്ടക്കാരുടെ രംഗം കയ്യാളുന്നു. സയണിസ്റ്റ് ലോബിയും യാങ്കി കുടിലതകളും അന്താരാഷ്ട്ര സമൂഹവും ചവച്ചരച്ച ഒരു ജനതയെയും അവരുടെ മണ്ണിനേയും കുറിച്ച്

ഫലസ്തീനിന്റെ മുറവിളികൾക്ക് എഴുപതാണ്ടിന്റെ പഴക്കമുണ്ട്. നക്സയുടേയും, നക്ബയുടേയും, ഇൻതിഫാദകളുടേയും രക്തം കിനിയുന്ന മുറിവുകളെ പല്ലിളിച്ചു പരിഹസിക്കുകയാണ് പടിഞ്ഞാറിന്റെ ഇസ്രായേൽ അനുകൂല നിലപാടുകൾ.

ഞാനീ കത്തെഴുതുന്നത്, നിർദ്ദയവും നിഷ്കരുണവുമായ ഇസ്രായേലി ബോംബുവർഷത്തിൽ ജീവൻ പൊലിഞ്ഞ എന്റെ ഗസ്സയിലെ ബന്ധുക്കളുടെയും, അയൽവാസികളുടെയും, സുഹൃത്തുക്കളുടെയും, കണ്ണീരോർമ്മകളിൽ പേനമുക്കിക്കൊണ്ടാണ്...

തിരുനബി വർണ്ണനകളെ പോലെ തന്നെ ഹൃദയഹാരിയാണ് തിരുവിളികളുടെ മൊഞ്ച്. മലയാളികളുടെ മനോമുകുരത്തിൽ ഉമ്മ ഉപ്പ എന്നതുപ്പോലെ തറച്ചു പോയ സ്നേഹാഭിവാദ്യങ്ങളിൽ ഒന്നാണ് മുത്തുനബി. നബി മുത്ത് ഉള്ളോട് ചേർത്ത് മലയാളി കോർത്ത പ്രേമോപഹാരങ്ങളുടെ മത്തു മാലയങ്ങനെ നീളുന്നു.

സ്നേഹം വീർപ്പുമുട്ടലുകളുടെ രാജ്യമാണ്. ആ രാജ്യത്തെ പ്രജ ഹൃദയങ്ങൾ പ്രേമഭാജനത്തിനു മുമ്പിൽ അടിയറവു വെക്കുന്നു. സൃഷ്ടിയോടുള്ള പ്രേമം സൃഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരം നുകരലാകുന്ന അനുഭുതിയാണ് അശ്റഫുൽ ഖൽഖിലേക്കുള്ള ഉൾക്കടമായ പ്രണയസഞ്ചാരം.

നിസ്തുലമായ വ്യക്തി പ്രഭാവത്തിനുടമയായിരുന്നു സയ്യിദുൽ വറാ. ആ പ്രഭാവലയത്തിൽ വന്നു ചേരാനായവർ വാതോരാതെയാ അനുഭവം വിവരിച്ചു. അവയിലെ രാജ പദവിയിലുള്ളതാണ് ആയിശുമ്മയുടെ അവതരണം. "അവിടുന്ന് ജീവിക്കുന്ന വിശുദ്ധ ഖുർആനായിരുന്നെന്നത്

പ്രബോധിതരോട് ഗുണകാംക്ഷയോടെയാവണം പ്രബോധകന്റെ പെരുമാറ്റം. അനുവാചകന്റെ മനസ്സും ശരീരവും സാഹചര്യവും തൊട്ടറിഞ്ഞ് ശിക്ഷണം നൽകുന്ന പ്രായോഗിക ശൈലിയാണ് പുണ്യ റസൂലിന്റെ ഉൽബോധനങ്ങൾ പങ്കുവെക്കുന്നത്.

"അടിമയായാണോ അധിപനായാണോ ജീവിതം വേണ്ടത് ?" ഉടയോൻ വെച്ചു നീട്ടിയ വാത്സല്യ താലത്തിൽ നിന്നും അടിമയായിട്ടു മതിയെന്നു തിരഞ്ഞെടുത്ത വിനയമാണ് ആറ്റപ്പൂനബി. അവിടുന്ന് പ്രാർത്ഥിക്കുന്നത് നോക്കൂ: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ദരിദ്രരോടൊപ്പം പരലോകത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്യേണമേ"

ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം. അതിന്റ പരിപൂർണരൂപമായിരുന്നു അന്ത്യദൂതരുടെ പ്രബോധനപ്രകാരങ്ങൾ.