ഹദീസ് ശേഖരണ, പ്രസരണ രംഗത്ത് ജീവിതം സമർപ്പിച്ച ജ്ഞാനപ്രഭാവമാണ് ഇമാം ബുഖാരി(റ).'അമീറുൽ മുഅമിനീന ഫിൽ ഹദീസെന്ന് ' വിശ്രുതരായ അവിടുത്തെ വഫാത് ദിനം കൂടിയാണ് ശവ്വാൽ ഒന്ന്.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഉച്ചകോടികളും പാരിസ്ഥിതിക അവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും സജീവമായിട്ടും ആഗോളതലത്തിൽ പ്രതിസന്ധികൾ പരിഹരിക്കാനാവാത്തതെന്തുകൊണ്ടാണ്? ആധുനിക പരിസ്ഥിതി സമീപനങ്ങളിലെ അപാകതകളും പ്രവാചകപാഠങ്ങളുടെ സമഗ്രതയും വിശകലനം ചെയ്യുന്നു.

സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു നൽകുന്നത്. തിന്മകളുടെ കാരാഗൃഹത്തില്‍ നിന്നുള്ള മോചനവും നന്മകള്‍ പൂക്കുന്ന പുല്‍മേടിലേക്കുള്ള സഞ്ചാരവുമാണ് റമളാൻ.

മുസ്‌ലിം പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ നീതിയുക്തവും പുരോഗമനപരവുമാണ്. ലിംഗനീതിയുടെ പ്രായോഗികതയോടാണവ സത്യസന്ധത പുലർത്തുന്നത്.

ഒട്ടോമൻ സമ്രാജ്യത്തെ തകർക്കാൻ ബ്രിട്ടീഷുകാർക്ക് സലഫിസം എത്രത്തോളം സഹായകരമായിട്ടുണ്ടോ, അതിലേറെ സഹായകരമായിട്ടുണ്ട് അധിനിവേശ ശക്തികൾക്കെതിരെയുള്ള മാപ്പിളമാരുടെ പോരാട്ടവീര്യം കെടുത്തുന്നതിൽ ഐക്യസംഘത്തിന്റെ സഹായം.

ഇസ്‌ലാമിനകത്തേക്ക് അധിവേശത്തിന്റെ സാംസ്‌കാരിക അജണ്ടകള്‍ ഒളിച്ചുകടത്താന്‍ സാമ്രാജ്യത്വം പറഞ്ഞുവിട്ട പരിഷ്കരണ 'ഭൂത'മായിരുന്നു വഹാബിസം. ഒട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ഇസ്‌ലാമിൻറെ പൊതു ശത്രുക്കളോടവർ കിടപ്പറ പങ്കിട്ടു.

സ്വതന്ത്രഇന്ത്യ പരമാധികാര രാഷ്ട്രമായി സ്വന്തമായൊരു ഭരണഘടനയുമായി സ്വത്വം കൈവരിച്ച അഭിമാനകരമായ ഓർമകളാണ് ഓരോ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യക്കാരനായ ഏതൊരാളിലും തെളിഞ്ഞു വരുന്നത്.

കേവലം ജൈവശാസ്ത്രപരമായ പ്രകൃതിനിർധാരണ സിദ്ധാന്തത്തെ സമൂഹവത്കരിക്കുകയായിരുന്നു ഹെർബർട്ട് സ്പെൻസറിന്റെ സോഷ്യൽ ഡാർവിനിസം. വംശീയതയെയും വർണവെറിയെയും അത് വെളുപ്പിച്ചെടുത്തു.

പ്യൂരിറ്റാനിസത്തിന്റെ ഇസ്‌ലാമിക് വേർഷനായാണ് വഹാബിസത്തെ പാശ്ചാത്യൻ ശക്തികൾ അവതരിപ്പിച്ചത്. പ്രൊട്ടസ്റ്റന്റിസം ക്രൈസ്തവ ലോകത്തെ രണ്ടായി പകുത്തപോലെ മുസ്ലിംലോകത്തെയും വിഘടിപ്പിക്കാലായിരുന്നു ലക്ഷ്യം.

ഐക്യസംഘത്തിന് മുജാഹിദ് പ്രസ്ഥാനവുമായും, മുജാഹിദ് പ്രസ്ഥാനത്തിന് അഗോള സലഫിസവുമായും സലഫിസത്തിന് സാമ്രാജ്യത്വവുമായുമുള്ള അടുപ്പം വ്യക്തമാണ്. തൊള്ളായിരത്തി ഇരുപതുകളിലെ കേരള മുസ്‌ലിം സമുദായത്തോട് മുജാഹിദ് പ്രസ്ഥാനം ചെയ്തതെന്തായിരുന്നു?

മുസ്‌ലിംവിരുദ്ധ വാർത്തകൾക്ക് നല്ല വിറ്റുവരവുള്ള ഇടമാണിന്ന് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങൾ. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ചൂതുകളി ഇതിൽ അവസാനത്തേതാണ്.

ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിരർഥകമാണ്. സ്രഷ്ടാവ് അനാദിയാണ്. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ സാരം ദൈവത്തിന് മുമ്പുള്ള സ്രഷ്ടാവ് ആരാണ് എന്നാണ്. മുമ്പ് എന്ന് പറയുന്നത് സമയത്തെ കുറിച്ചാണ്. സമയവും സ്ഥലവും സൃഷ്ടിയാണ്. സ്രഷ്ടാവിന് ഇവ രണ്ടുമില്ല.