മുസ്‌ലിം സ്ത്രീ ഈ വേഷം ധരിക്കുന്നതും വീടകം കേന്ദ്രമായി സ്വീകരിക്കുന്നതും എന്തിന് എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രശ്നം. ഇതുവരെ ഫുട്ബോൾ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാൾ ഈ ഇരുപത്തിരണ്ടു പേരെന്തിന് ഒരു തുകൽപ്പന്തിനായി ഇത്രനേരം പോരടിക്കണം, ഓരോരുത്തർക്ക് ഓരോ പന്ത് താൻ വാങ്ങിത്തരാമെന്നു ശാഠ്യംപിടിച്ച് മത്സരം തടസ്സപ്പെടുത്തുന്നതു പോലെയാണ് മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കാനുള്ള ഇവരുടെ വാശി.

ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

കുമരംപുത്തൂർ എൻ. അലി മുസ്‌ലിയാർ, അതിരുകൾ ഭേദിച്ച അറിവാഴമായിരുന്നു ആ ജീവിതം. വിവാദവിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിനുടമ. അറബ് രാജ്യങ്ങളിൽ 'ശൈഖ് അലി' എന്നപേരിൽ വിശ്രുതനായ ആ പണ്ഡിതശ്രേഷ്ഠന്റെ വിയോഗം മുഹർറം 21നായിരുന്നു

പ്രബുദ്ധ പ്രബോധനത്തിന്റെ പുതുകാല സൗന്ദര്യത്തെ അടയാളപ്പെടുത്തി, അറിവന്വേഷകരെ ഉരുക്കിവാർക്കുകയാണ് സാബിക്. ആഴമുള്ള ആശയങ്ങൾ പകർന്ന സക്രിയമായ സാമൂഹിക നിർമിതിയുടെ മുപ്പത് സംവത്സരങ്ങൾ, പുതിയ പാഥേയങ്ങളിലേക്കുള്ള പ്രകാശസഞ്ചയനമാണ്.

പണ്ഡിതന്റെ നിർവ്വചനങ്ങളത്രയും ജീവിതത്തിൽ നിർവ്വഹിച്ചെടുത്ത സ്വാതിക വ്യക്തിത്വം. ലാളിത്യത്തിന്റെ വിചാരശീലുകളിൽ ആദർശകാർക്കശ്യത്തിന്റെ വീരചരിത്രം രചിച്ച മഹാമനീഷി. ശൈഖുനാ ഇ. കെ ഹസൻ മുസ്‌ലിയാർ, ആത്മീയ പണ്ഡിത സരണിയിലെ സമാനതകളില്ലാത്ത സാനിധ്യമാണ്.

സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും . ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്ക് തുന്നിച്ചേർത്തു. അത് രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഔറംഗസീബ് ഒരു ഹിന്ദു വിരോധിയായിരുന്നോ? തീവ്ര ഹിന്ദു സംഘടനകൾ പടച്ചുവിടുന്ന ആരോപണങ്ങൾക്ക് വസ്തുത ഭദ്രതയുണ്ടോ? ഔറംഗസീബിന്റെ ഭരണകാലമുടനീളം വിഷലിപ്തമാക്കിയ വർഗീയ ആഖ്യാനങ്ങളെ ചരിത്രപിൻബലത്തിൽ പുന:പരിശോധിക്കുന്നു

സാമൂഹിക, രാഷ്ട്രീയ, അക്കാദമിക, വ്യവഹാരങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ് മുഗൾ സാമ്രാജ്യം. വ്യാജചരിത്രങ്ങളുടെ തുടർപ്രചരണ കാലത്ത് ഫാഷിസത്തിന്റെ രാഷ്ട്രീയോപാധികളാവുകയാണ് മുഗൾ ചക്രവർത്തിമാർ. AD 1658 മുതൽ 1707 വരേയുള്ള ഔറംഗസീബിയൻ ചരിത്രത്തെ സൂക്ഷ്മവായനക്കെടുക്കുന്നു.

ചരിത്രത്തിന്റെ അപനിർമാണം അജണ്ടയാക്കിയ അധികാരങ്ങൾക്ക് മുമ്പിൽ മറവിക്കെതിരെയുള്ള ഓർമ്മയുടെ കലാപമായിരുന്നു മിലൻ കുന്ദേര. മൂർച്ചയുള്ള രചനകൾ കൊണ്ട് അഭിജാത വര്‍ഗ്ഗത്തിന്റെ അഹന്തയെ അദ്ദേഹം ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.

അടിച്ചമർത്തപ്പെട്ട അടിസ്ഥാനവർഗ്ഗത്തിന്റെ വിമോചകരായാണ് മാർക്സിസം രംഗപ്രവേശനം നടത്തിയത്. അധികാരപദത്തിലെത്തുമ്പോൾ ഇതേ പ്രത്യയം അസഹിഷ്ണുതയും സ്വേച്ഛാധിപത്യവുമായത് എന്ത്‌ കൊണ്ടാണ് ?ബൗദ്ധികസിദ്ധാന്തങ്ങളുടെ വാചോടാപങ്ങൾ മാത്രമാണ് മാർക്സിസമെന്ന യഥാർഥ്യത്തെ അനാവരണം ചെയ്യുന്നു.

ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ആത്മസമർപ്പണത്തിന്റെ സ്‌മൃതികളാണ് ബലിപെരുന്നാൾ. ഒരുമയോടെ തക്ബീർ ധ്വനികളുരുവിട്ട്, ബലിതർപ്പണത്തിലൂടെ സ്വയം സ്ഫുടം ചെയ്ത്, വിശ്വാസി അല്ലാഹുവിൻറെ അതിഥിയാകുന്ന അപൂർവ്വതയാണ് ഹജ്ജിന്റെ സമാഗമങ്ങൾ.