ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിരർഥകമാണ്. സ്രഷ്ടാവ് അനാദിയാണ്. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ സാരം ദൈവത്തിന് മുമ്പുള്ള സ്രഷ്ടാവ് ആരാണ് എന്നാണ്. മുമ്പ് എന്ന് പറയുന്നത് സമയത്തെ കുറിച്ചാണ്. സമയവും സ്ഥലവും സൃഷ്ടിയാണ്. സ്രഷ്ടാവിന് ഇവ രണ്ടുമില്ല.

പതിനഞ്ചുവർഷത്തെ വൈജ്ഞാനിക- ആത്മീയ സപര്യക്ക് ശേഷം ദോഫാര്‍ പ്രവിശ്യയിൽ ഗവർണറാവുന്നു. ഒട്ടോമൻ ഖിലാഫത്തിലെ ഉന്നതമന്ത്രി സ്ഥാനം, സാമ്രാജ്യത്തിൻ്റെ ഭരണ പരിഷ്കാരങ്ങളിൽ നിർണായക സാന്നിധ്യം, മലബാറിൽ നിന്നും നാടുകടത്തപ്പെട്ട ഫള്ൽ തങ്ങളുടെ ധൈഷണിക ഭൂപടം വിശാലമായിരുന്നു.

കമനീയവും പരിപൂർണ്ണവുമായ മുഖകമലം തിരുനബിസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. അനിർവ്വചനീയമായ തിരുവദനത്തിന്റെ അനശ്വരമായ വിശേഷണങ്ങളിലൂടെയൊരു ഹൃദയസഞ്ചാരം.

ക്രിസ്തീയ പൗരോഹിത്യത്തിന്റെ അധികാരപ്രമത്തതയിൽ വീർപ്പുമുട്ടിയ യൂറോപ്യൻ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തിൽ നിന്നാണ് നവോത്ഥാനത്തിനുള്ള നാമ്പുകൾ പിറവിയെടുക്കുന്നത്. ഓരോ വ്യക്തിയുടെയും ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും സഭ നിർണയിച്ച അതിർവരമ്പുകൾ തന്മൂലം ലംഘിക്കപ്പെട്ടു.

ലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ മൊബൈൽ ഹോസ്പിറ്റലടക്കം ഫ്‌ളോറൻസ് നൈറ്റിംഗേളിന്റെയും 1200 സംവത്സരങ്ങൾക്കു മുമ്പ് നഴ്‌സിംഗിന്റെ പ്രായോഗിക രീതികൾ ലോകത്തിന് പരിചയപ്പെടുത്തിയവരാണ് മുസ്‌ലിം വനിതകൾ.

താനെഴുതിയ കർമശാസ്ത്ര ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനമെഴുതണമെന്ന വ്യവസ്ഥയോടെയാണ് ശ്രുതിപ്പെട്ട പണ്ഡിതനായ മുഹമ്മദ് ബിൻ അഹ്മദ് മകളായ ഫാത്വിമ അൽ സമർഖന്ദിയെ ശിഷ്യനായ കസാനിക്ക് വിവാഹം ചെയ്തു കൊടുക്കുന്നത്. അബൂബക്ർ അൽ കസാനി തിരിച്ച് വിവാഹമൂല്യമായി നൽകിയതും ആ ഗ്രന്ഥം തന്നെയായിരുന്നു.

ലോകത്തെ പ്രഥമ സർവകലാശാല, അൽ ഖൈറാവിയ്യീൻ സ്ഥാപിച്ചത്  ഫാത്വിമ അൽ ഫിഹ്-രിയെന്ന മുസ്‌ലിം വനിതയാണ്. ചരിത്രത്തിലാദ്യം  ബിരുദവിദ്യാഭാസം തുടങ്ങിയതും ഇബ്‌നുഅറബി, ഇബ്‌നുഖൽദൂൻ,  മുഹമ്മദുൽ ഇദ്‌രീസി തുടങ്ങിയ വിശ്വോത്തരജ്ഞാനികൾ ഉപരിപഠനം നടത്തിയതും ഇവിടെ നിന്നത്രെ.

പകയിലേക്കും ശത്രുതയിലേക്കും നയിക്കുന്ന ആത്മാഭിമാനത്തിനപ്പുറം ഗോത്രാതീത സാഹോദര്യത്തിന് സ്ഥാനം നൽകുകയായിരുന്നു തിരുനബി. രാജ്യാതിർത്തികൾ ഭേദിച്ച പ്രവാചകരുടെ നയതന്ത്ര ആലോചനകളെ വിശകലനം ചെയ്യുന്നു.

ഗർഭം സംരക്ഷിക്കാനും അലസിക്കളയാനുമുള്ള അവകാശം ആർക്കാണ്? പ്രസവിച്ച ശേഷമേ ഒരു ജീവന് സുരക്ഷ ഉറപ്പാക്കേണ്ടതുള്ളൂ എന്ന സമീപനം യുക്തിഭദ്രമാണോ? ഗർഭഛിദ്രവുമായി ബന്ധപ്പെട്ട മതവീക്ഷണങ്ങൾ വായിക്കാം.