ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി സൃഷ്ടിപൂർണതയുടെ പ്രതിബിംബങ്ങളിൽ തൊടുന്നു.

മുത്തുനബി മാഹാത്മ്യങ്ങളും വർണ്ണനപ്പുകഴ്ച്ചകളും കൊണ്ട് സമൃദ്ധമാണ് വിശുദ്ധ ഖുർആൻ. അനുസ്യൂതം പ്രഭ ചൊരിയുന്ന തിരുജീവിതത്തെ എക്കാലവും ഓര്‍മിക്കാനത്രെ ഖുര്‍ആനെന്ന അമാനുഷികത അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.

റബീഉൽ അവ്വൽ വരുമ്പോൾ വിശ്വാസിഹൃദയങ്ങളിൽ ആനന്ദത്തിന്റെ പെരുമഴ പെയ്യുന്നു. തിരുഹബീബിന്റെ ജന്മദിനത്തിലും മാസത്തിലും അവർ സന്തോഷം പ്രകടിപ്പിക്കുന്നു. ഖുർആനിന്റെ വെളിച്ചത്തിലാണ് ലോക മുസ്ലിംകൾ നബിദിനം ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും.

കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തേയിലച്ചെടികൾക്കിടയിലൂടെ അണിയൊപ്പിച്ച് നടന്നു നീങ്ങുന്ന താട്ട് കെട്ടിയ പെണ്ണുങ്ങൾ. ഇടക്കിടെ, പരിസരം വീക്ഷിച്ച് തലയുയർത്തി നിൽക്കുന്ന ചൗക്ക മരങ്ങൾ. താഴ് വാരത്തെ ഇടുങ്ങിയ പാതയിലൂടെ നിരങ്ങി നീങ്ങുന്ന ആന വണ്ടി, അങ്ങിങ്ങായി, ഒറ്റിയും തെറ്റിയുമുള്ള പാഡികളുടെ ക്ലാവ് പിടിച്ച മേൽക്കൂരകൾ.

തൈമൂർ പത്മരാഗവും കോഹിനൂർ വജ്രവും അധീനതയിലുള്ള ധനാഢ്യനായ ചക്രവർത്തിയായിരുന്നിട്ടും ലളിതജീവിതം തിരഞ്ഞെടുത്ത വ്യക്തി. തൻ്റെ ദർബാറിലെ ഹിന്ദുപ്രാതിനിധ്യം അൻപതു ശതമാനമായി ഉയർത്തിയ ഭരണാധികാരി. സ്നേഹം, ശാന്തി തുടങ്ങി സൂഫിമൂല്യങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ ഭരണഘടന

"ക്കെ ഇശ്ഖ് ആസാൻ നമൂദ് അവ്വൽ വലി ഉഫ്താദ് മുശ്കിൽ ഹാ" പ്രണയത്തിന്റെ പാത ആദ്യം എളുപ്പമെന്നു കരുതി /എതിരേറ്റുവന്നതോ അറുതിയില്ലാ ദുരിതക്കയങ്ങൾ." ഹേ യാത്രികാ... ഈ സഞ്ചാരം എളുപ്പമല്ല! പോയ വഴിയിലെ കൽച്ചീളുകളെക്കുറിച്ചാണു ഹാഫിസ് മൂളുന്നത്, മുറിവുകളുടെ സംഗീതം.

ഇന്ത്യൻ സാഹിത്യ, രാഷ്ട്രീയ ചരിത്ര മേഖലയിലെ ബൗദ്ധിക സാന്നിധ്യമാണ് തരൂരിയൻ രചനകൾ. ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡിന് അർഹനായിരിക്കുകയാണ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ. അദ്ദേഹത്തിന്റെ India: From Midnight to the Millennium, An Era of Darkness: The British Empire in India എന്നീ പ്രധാനകൃതികളുടെ വായനാവിശേഷം.

കുമരംപുത്തൂർ എൻ. അലി മുസ്‌ലിയാർ, അതിരുകൾ ഭേദിച്ച അറിവാഴമായിരുന്നു ആ ജീവിതം. വിവാദവിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിനുടമ. അറബ് രാജ്യങ്ങളിൽ 'ശൈഖ് അലി' എന്നപേരിൽ വിശ്രുതനായ ആ പണ്ഡിതശ്രേഷ്ഠന്റെ വിയോഗം മുഹർറം 21നായിരുന്നു

പ്രബുദ്ധ പ്രബോധനത്തിന്റെ പുതുകാല സൗന്ദര്യത്തെ അടയാളപ്പെടുത്തി, അറിവന്വേഷകരെ ഉരുക്കിവാർക്കുകയാണ് സാബിക്. ആഴമുള്ള ആശയങ്ങൾ പകർന്ന സക്രിയമായ സാമൂഹിക നിർമിതിയുടെ മുപ്പത് സംവത്സരങ്ങൾ, പുതിയ പാഥേയങ്ങളിലേക്കുള്ള പ്രകാശസഞ്ചയനമാണ്.