ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

View More

ഹൃദയ നൈർമല്യത്തിന്റെ വിശാലമായ ചിത്രമാണ് മുത്ത് നബിﷺയിൽ ബഹിഃസ്ഫുരിക്കുന്നത്. ശത്രുമുഖത്തു നോക്കിയും നിറപുഞ്ചിരി വിടർത്തി നിൽക്കുന്ന പൂങ്കാവിന്റെ നയമാണ് മാനവികത.

കളവിൻ്റെ ലാഞ്ചന പോലും സ്വാദിഖ് നബിയിലില്ലായിരുന്നു. നേരുമാത്രം നിറഞ്ഞ ആ വചനസൗരഭ്യം എല്ലാമനസ്സുകളിലും നൂറുമേനി തിളക്കങ്ങളുണ്ടാക്കി. സത്യപാന്ഥാവിൻ്റെ വഴിവെട്ടമായി സർവയുഗങ്ങളിലേക്കുമവ വിശ്വാസിവൃന്ദം കെടാതെ കാത്തുവെച്ചു.

പ്രഭാമലരിൻ്റെ ചരിത്രമെഴുതി മുഴുപ്പിച്ചവരുണ്ടോ? വിശേഷണങ്ങൾ പാടിയോ, പറഞ്ഞാ, രചിച്ചോ തീർത്തവരുണ്ടോ? ഇല്ല അതുപറഞ്ഞു കൊണ്ടാണ് ഉമറുൽ ഖാഹിരി (റ) തൻ്റെ കാവ്യം തുടങ്ങുന്നത്.

ഓറിയന്റൽ പ്രൊപഗണ്ടയുടെ ഭാഗമായാണ് മുത്ത് നബിﷺയെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്ന ചരിത്രമെഴുത്ത് സംജാതമാകുന്നത്. സാമൂഹിക പരിസങ്ങളുടെ ഗതിവിഗതികളെ ചികയുന്ന പക്ഷം ആരോപണങ്ങളുടെ മുനയൊടിയും. ദീർഘവീക്ഷണത്തിൻ്റെ മകുടമാതൃകകളായി ആ തിരുമംഗല്യങ്ങൾ തെളിവു നിൽക്കും.

കുട്ടികൾ കൺകുളിർമയാണ്. ജീവിതത്തിരക്കുകൾക്കിടയിൽ ആ കളിചിരികളെ നാമെത്ര മറക്കുന്നു. ലോകനേതാവായി നിറയുമ്പോൾ തന്നെ ആനകളിച്ചും താലോലിച്ചും ആശ്വസിപ്പിച്ചും അവരോടുള്ള മുത്ത് നബിയുടെ സഹവാസമെന്തൊരു മൊഞ്ചേറിയതാണ്.

പൂത്തുലയുന്ന പ്രണയം പൊട്ടിയൊലിക്കാനായി വെമ്പൽകൊള്ളും. പ്രേമലേഖനങ്ങളും, പ്രകീർത്തങ്ങളും, മതിവരാത്ത പറച്ചിലുകളുമായി അനുരാഗി ആ പിടച്ചിലുകളെ അടക്കിവെക്കാൻ ശ്രമിക്കും. ആരംമ്പപ്പൂവിലേക്കങ്ങനെ ഖസ്വീദകളായി അസ്ഹാബൊഴുകി. മൗലിദിൻ്റേയും മീലാദിൻ്റെയും സ്നേഹപ്രകാശനങ്ങളായി നമ്മളും.

'ഖാഫിലക്കൂട്ടങ്ങളുടെയും നാടോടിഗോത്രങ്ങളുടെയും ഇടത്താവളമായൊരു മരുപ്പച്ച'യെന്ന ഒറ്റവരിക്കുള്ളിൽ കുടുങ്ങിപ്പോകേണ്ടിയിരുന്ന മദീനയുടെ ഹിസ്റ്റോറിയോഗ്രഫി ആധുനിക കോസ്മോപൊളിറ്റൻ സിറ്റികളെ പോലും അതിശയിപ്പിക്കും നഗരിമയായി നട്ടുനനച്ചു നബിയുറഹ്മﷺ.

കപടവാഗ്ദാനങ്ങളില്ലാതെ, കക്ഷിചേരലുകളുടെ പുഴുക്കുത്തുകളില്ലാതെ, പൊയ്മുഖങ്ങളോ പുകമറകളോയില്ലാതെ ദേശത്തിൻ്റെ നാനോന്മുഖ വളർച്ചയിലേക്ക് വഴിതുറക്കുന്ന രാഷ്ട്രീയം പ്രായോഗികമാണെന്ന് നബിപുംഗവർﷺ. അവ ഉട്ടോപ്യനല്ലെന്ന് കർമകുശലമായ മുത്ത്നബിക്കാലങ്ങൾ.

ശാന്തിദൂതരുടെ സന്ധിസംഭാഷണങ്ങൾ നയതന്ത്ര ചാരുതയുടേയും മാനവവികസനത്തിൻ്റെയും കാറ്റലോഗുകളാണ്. ബഹുസ്വരത അപശബ്ദങ്ങളാകാതെ സമ്പന്നതയുടേയും സഹവാസത്തിൻ്റേയും സംഗീതമായത് ആ വരികളുടെ സൗകുമാര്യതയാണ്.