ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

നബി(സ) പറഞ്ഞു: "ഇഹലോകത്തോടുള്ള വിരക്തി ഹൃദയത്തിനും ശരീരത്തിനും ആശ്വാസം നൽകുന്നു, എന്നാൽ ഇഹലോകത്തോടുള്ള അമിത താല്പര്യം ദുഃഖവും ഉത്കണ്ഠയും വർധിപ്പിക്കുന്നു". തിരുനബി(സ) വീണ്ടും പറഞ്ഞു: "നീ ഇഹലോകത്തോട് വിരക്തി കാണിക്കുക, അല്ലാഹു നിന്നെ സ്നേഹിക്കും. ജനങ്ങളുടെ കൈവശമുള്ളതിനോട് നീ വിരക്തി കാണിക്കുക, ജനങ്ങൾ നിന്നെ സ്നേഹിക്കും".

ആത്മപരിശോധനയുടെ മാസമാണ് മുഹറം. ഒരു പുതിയ വർഷം ആരംഭിക്കുമ്പോൾ മനുഷ്യൻ തന്റെ കഴിഞ്ഞ കാലത്തെ വിലയിരുത്തണം. എന്തെല്ലാം തെറ്റുകൾ സംഭവിച്ചു, എങ്ങനെ ഒരു നല്ല വിശ്വാസിയാകാം എന്ന ചോദ്യങ്ങൾ സ്വയം ചോദിക്കണം. ആരാധനകൾ വർധിപ്പിക്കുകയും ഖുർആൻ പാരായണം കൂടുതൽ ശ്രദ്ധാപൂർവം നിർവഹിക്കുകയും ദുആകളും ദിക്റുകളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്.

അനുഗ്രഹങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നും, അവയിലൊന്നും തന്റെ കഴിവും ശക്തിയും കൊണ്ടല്ല, മറിച്ച് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടുമാത്രമാണ് ലഭിച്ചതെന്നും ഹൃദയം കൊണ്ട് തിരിച്ചറിയുക എന്നതാണ് നന്ദിയുടെ അടിസ്ഥാനം.

അന്നത്തെ ഹജ്ജ് യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. കാരണം ഇനിയൊരു തിരിച്ചു വരവ് എന്നാണെന്നതിൽ ഒരു നിശ്ചയവും ഇല്ലാതെയാണ് പോകുന്നത്. ചിലർ മൂന്ന് കഷ്ണം വെള്ളതുണിയും കയ്യിൽ കരുതുമായിരുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അത്രമാത്രം മരണത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതായിരുന്നു ഓരോ കപ്പൽ യാത്രകളും.

തിരുനബി(സ) പറഞ്ഞു: "ക്ഷമ എന്നത് സത്യവിശ്വാസിയുടെ സൈന്യാധിപനാണ്." അവിടുന്ന് വീണ്ടും പറഞ്ഞു: "നിനക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ വലിയ നന്മയുണ്ട്." ഇബ്നു അബ്ബാസ്(റ) നു മുത്ത് നബി (സ) നൽകിയ വസ്വിയ്യത്തിൽ ഇപ്രകാരം കാണാം: "അറിയുക, തീർച്ചയായും ക്ഷമയോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം; വിഷമത്തോടൊപ്പമാണ് ആശ്വാസം; പ്രയാസത്തോടൊപ്പമാണ് എളുപ്പവുമുള്ളത്".

സമൂഹത്തിൽ പ്രചാരത്തിലുള്ള മറ്റു അഭിവാദന വചനങ്ങളിൽ നിന്നെല്ലാം വിഭിന്നമാണ് സലാം പറയൽ. അത് സാമൂഹിക ഐക്യത്തെ സുന്ദരമാക്കുകയും പരസ്പര സ്നേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം, അപരന്റെ രക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയെ കൂടി സലാം ഉൾവഹിക്കുന്നുണ്ട്.

എല്ലാ സമയത്തും നിങ്ങളുടെ പശ്ചാത്താപം പുതുക്കിക്കൊണ്ടിരിക്കുക. കാരണം, മനുഷ്യന് പാപങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഒരു അടിമയുടെ ബാഹ്യവും ആന്തരികവുമായ ജീവിതം പാപമുക്തമാകുക എന്നത് പ്രയാസമാണ്. പാപസുരക്ഷിതത്വവും പൂർണത ഉണ്ടായിരുന്നിട്ടുപോലും, നബി(സ) ദിവസത്തിൽ എഴുപതിലധികം തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു എന്നത് നമുക്ക് വലിയൊരു പാഠമാണ്.

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം സംസ്കൃതി പക്ഷെ പരിസ്ഥിതിയെ ചേർത്തുപിടിക്കുന്നതായിരുന്നു. മണ്ണ്, മരം, വായു, ജലം എന്നിവയടങ്ങുന്ന ജൈവവൈവിധ്യം അല്ലാഹുവില്‍ നിന്നുള്ള അമാനത്തായാണ് ഇസ്‌ലാം കാണുന്നത്.

നമ്മുടെ ഉമ്മറപ്പടികളിൽ വിരിയുന്ന ഈ പ്രാദേശികമായ സ്നേഹക്കൂട്ടായ്മകളുടെയും സാഹോദര്യത്തിന്റെയും ഏറ്റവും വലിയ ആഗോള രൂപമാണ് ഇതേ ദിനങ്ങളിൽ മക്കയിലെ പുണ്യഭൂമിയിൽ ദർശിക്കാനാകുന്നത്. കാരണം, ഈ ആഘോഷങ്ങൾക്കെല്ലാം പശ്ചാത്തലമാകുന്നത് വിശുദ്ധമായ ഹജ്ജ് കർമത്തിന്റെ പുണ്യദിനങ്ങളാണ്.