തറാവീഹ് ഇരുപതാണെന്നതിന് മദ്ഹബുകളില്‍ ഏകാഭിപ്രായാമാണുള്ളത്. അഥവാ സ്വാര്‍ത്ഥവ്യാഖ്യാനങ്ങളുടെ മുഴുവന്‍ പഴുതുകളും കൊട്ടിയടച്ച ആരാധനാരീതിയാണിത്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ വിശിഷ്ടമായ സ്ഥാനമാണ് നോമ്പിനുള്ളത്. സമൂഹത്തിലെ വിവിധ മനുഷ്യർക്ക് നോമ്പിന്റെ അനുഷ്ഠാനവിധികൾ വ്യത്യസ്തമായാണ് കർമ്മശാസ്ത്രം പരിചയപ്പെടുത്തുന്നത്.
മനസ്സിലടങ്ങിയിട്ടുള്ള മൃഗീയ ഭാവങ്ങളെ വെട്ടിയൊതുക്കാനും, വിവേകം വളര്‍ത്തികൊണ്ടുവരാനും, ഏറെ കാലമായി അവന്‍ ആരാധിക്കുന്ന അല്ലാഹുവിനെ അടുത്തറിയാനുമുള്ള അവസരമാണ് വിശ്വാസിക്ക് വിശുദ്ധ റമളാൻ.
റമളാനിലെ പുണ്യ പ്രവൃത്തികളിൽ പ്രധാനമാണ് ഇഅതികാഫ്. വിശ്വാസിഹൃദയങ്ങൾ സർവ്വം വെടിഞ്ഞ് നാഥനെയോർക്കുന്ന ഈ നിമിഷങ്ങൾക്ക് ഉന്നതമായ പ്രതിഫലം അവൻ വാഗ്ദാനം ചെയ്യുന്നു.
റമളാനിന്റെ സവിശേഷമായ പ്രത്യേകതയാണ് ഖുർആൻ അവതീർണ്ണം. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനു വേണ്ടി മാത്രമായി വിശ്വാസികൾ ധാരാളം സമയം ഒഴിഞ്ഞിരിക്കുന്നു.
ആത്മനിയന്ത്രണത്തിന്റെ തീവ്രമായ പരിശീലനമാണ് റമളാൻ. ശരീരേച്ഛകളോട് വിസമ്മതം പ്രഖ്യാപിച്ച് സ്രഷ്ടാവിന്റെ കല്പനകളനുസരിക്കുന്ന വിശ്വാസിക്ക് നോമ്പുകാലം അനുഗ്രഹമാണ്.
സ്രഷ്ടാവ് വിശ്വാസികൾക്കൊരുക്കുന്ന അനുഗ്രഹങ്ങളുടെ രാവാണ് ലൈലത്തുൽ ഖദ്ർ. ഇലാഹീസ്മരണകളും ആരാധനകളും കൊണ്ട് ധന്യമാക്കുന്നവർക്ക് പ്രതിഫലപ്പേമാരി വർഷിക്കുന്ന വിശുദ്ധ രാത്രി
കാരുണ്യത്തിന്റെ പത്തു നാളുകൾ, തുടർന്ന് പാപമോചനത്തിന്റേയും നരകമോക്ഷത്തിന്റേയും ദിനങ്ങൾ. അടിമക്ക് വാരിക്കോരി കൊടുക്കുന്ന ഉടമയുടെ അമേയമായ അനുകമ്പയുടെ ദിനരാത്രങ്ങളാണ് റമളാൻ പ്രകാശിപ്പിക്കുന്നത്.
ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ആത്മസമർപ്പണത്തിന്റെ സ്‌മൃതികളാണ് ബലിപെരുന്നാൾ. ഒരുമയോടെ തക്ബീർ ധ്വനികളുരുവിട്ട്, ബലിതർപ്പണത്തിലൂടെ സ്വയം സ്ഫുടം ചെയ്ത്, വിശ്വാസി അല്ലാഹുവിൻറെ അതിഥിയാകുന്ന അപൂർവ്വതയാണ് ഹജ്ജിന്റെ സമാഗമങ്ങൾ.
സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും . ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്ക് തുന്നിച്ചേർത്തു. അത് രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
റബീഉൽ അവ്വൽ വരുമ്പോൾ വിശ്വാസിഹൃദയങ്ങളിൽ ആനന്ദത്തിന്റെ പെരുമഴ പെയ്യുന്നു. തിരുഹബീബിന്റെ ജന്മദിനത്തിലും മാസത്തിലും അവർ സന്തോഷം പ്രകടിപ്പിക്കുന്നു. ഖുർആനിന്റെ വെളിച്ചത്തിലാണ് ലോക മുസ്ലിംകൾ നബിദിനം ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും.