RELIGION

സ്രഷ്ടാവ് വിശ്വാസികൾക്കൊരുക്കുന്ന അനുഗ്രഹങ്ങളുടെ രാവാണ് ലൈലത്തുൽ ഖദ്ർ. ഇലാഹീസ്മരണകളും ആരാധനകളും കൊണ്ട് ധന്യമാക്കുന്നവർക്ക് പ്രതിഫലപ്പേമാരി വർഷിക്കുന്ന വിശുദ്ധ രാത്രി

കാരുണ്യത്തിന്റെ പത്തു നാളുകൾ, തുടർന്ന് പാപമോചനത്തിന്റേയും നരകമോക്ഷത്തിന്റേയും ദിനങ്ങൾ. അടിമക്ക് വാരിക്കോരി കൊടുക്കുന്ന ഉടമയുടെ അമേയമായ അനുകമ്പയുടെ ദിനരാത്രങ്ങളാണ് റമളാൻ പ്രകാശിപ്പിക്കുന്നത്.

ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ആത്മസമർപ്പണത്തിന്റെ സ്‌മൃതികളാണ് ബലിപെരുന്നാൾ. ഒരുമയോടെ തക്ബീർ ധ്വനികളുരുവിട്ട്, ബലിതർപ്പണത്തിലൂടെ സ്വയം സ്ഫുടം ചെയ്ത്, വിശ്വാസി അല്ലാഹുവിൻറെ അതിഥിയാകുന്ന അപൂർവ്വതയാണ് ഹജ്ജിന്റെ സമാഗമങ്ങൾ.

സഹതാപം പറ്റി ജീവിക്കുന്ന വിഭാഗങ്ങളാണ് ശീഇസവും, ജൂതായിസവും . ചരിത്രത്തിൽ ഖേദകരമായി സംഭവിച്ച ഏറ്റവും ക്രൂരമായ കർബല യുദ്ധത്തെ വളരെ തന്ത്രപരമായി അവരുടെ അക്കൗണ്ടിലേക്ക് തുന്നിച്ചേർത്തു. അത് രാഷ്ട്രീയവൽക്കരിച്ച് നേട്ടം കൊയ്യാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

റബീഉൽ അവ്വൽ വരുമ്പോൾ വിശ്വാസിഹൃദയങ്ങളിൽ ആനന്ദത്തിന്റെ പെരുമഴ പെയ്യുന്നു. തിരുഹബീബിന്റെ ജന്മദിനത്തിലും മാസത്തിലും അവർ സന്തോഷം പ്രകടിപ്പിക്കുന്നു. ഖുർആനിന്റെ വെളിച്ചത്തിലാണ് ലോക മുസ്ലിംകൾ നബിദിനം ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും.

മുത്തുനബി മാഹാത്മ്യങ്ങളും വർണ്ണനപ്പുകഴ്ച്ചകളും കൊണ്ട് സമൃദ്ധമാണ് വിശുദ്ധ ഖുർആൻ. അനുസ്യൂതം പ്രഭ ചൊരിയുന്ന തിരുജീവിതത്തെ എക്കാലവും ഓര്‍മിക്കാനത്രെ ഖുര്‍ആനെന്ന അമാനുഷികത അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി സൃഷ്ടിപൂർണതയുടെ പ്രതിബിംബങ്ങളിൽ തൊടുന്നു.

അമ്പിയാക്കളുടെയും അനുചരന്മാരുടെയും സഞ്ചാര ചരിതം തന്നെയാണ് ഒരർത്ഥത്തിൽ ഇസ്ലാമിക ചരിത്രം. അന്ത്യദൂതരുടെﷺ ജീവിതം അതിനുള്ള മകുടമാതൃകയാണ്. ഇസ്ലാമിന്റെ ഭാസുര കാലത്തെ വാർത്തെടുക്കുന്നതിൽ വഴിത്തിരിവായത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള തിരുനബിﷺയുടെ പാലായനമായിരുന്നല്ലോ.

"ഹിബ്റ ഖമീസണിഞ്ഞ ഹാമീം റസൂൽ " ഹൃദയഹാരിയായ ആനന്ദക്കാഴ്ചയാണ്. അതിമനോഹാരിതയുടെ ആൾരൂപമായ ആറ്റക്കനിﷺ ആവരണങ്ങളേതിലും സൗന്ദര്യ സാഗരമാണ്. ആഢംബരക്കോടികളേതുമില്ലാതെ മുത്ത് ﷺ ലെങ്കിവിളങ്കുന്ന അനുഭവം അസ്ഹാബിന്റെ വാക്കുകൾക്കതീതമായിരുന്നു.

ദൃഢമാർദ്ദവ സമന്വയമായിരുന്നു തിരുശരീരപ്രകൃതം. ആരോഗ്യസമ്പുഷ്ടവും ആകാരസമ്പൂർണ്ണവുമായ കരകമലങ്ങൾ, തിരുപാദങ്ങൾ, അസ്ഥികൾ, പേശികൾ. അഴകിലുത്തമരുടെ മെയ്യഴക് അവർണനീയമാണ്.

അന്നേവരെ ലോകം പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രമീമാംസയും ഭരണഘടനാ മൂല്യങ്ങളും വിഭാവന ചെയ്തുവെന്നതാണ് മദീനാ ചാർട്ടറിനെ വേറിട്ടതാക്കുന്നത്. പുതുകാല രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരമാവുകയാണ് പതിനാല് നൂറ്റാണ്ട് പഴക്കം ചെന്നൊരു ലിഖിത ഭരണഘടന.

കാരുണ്യത്തിന്റെ നീരുറവയാണ് തിരുജീവിതം. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടലുകൾക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകമനുഭവിക്കുന്ന അനുഗ്രഹങ്ങൾ. ആ തണല്‍ച്ചോട്ടിലിരുന്നവരാണ് സൃഷ്‌ടികളഖിലവും.