ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്.
ഇസ്ലാം സമഗ്രവും സമ്പൂർണവുമാണെന്നത് ആലങ്കാരികമായോ അല്ലെങ്കിൽ കേവല ജൽപ്പനമായോ ആണ് ചില അല്പജ്ഞാനികൾ മനസ്സിലാക്കാറുള്ളത്. എന്നാൽ ഒരു മനുഷ്യന്റെ ജനന മരണത്തിനുമിടയിലുള്ള ഓരോ സമയത്തും അവന്റെ സംവേദനം ഏതു രൂപത്തിൽ
ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്.
ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ ജീവിതം ഒരു പ്രയാണമാണ്.ആത്മീയലോകത്ത്(ആലമുൽ അർവാഹ്) നിന്നാരംഭിച്ച് രണ്ടാംഘട്ടമായ ഭൗതികജീവിതത്തിലെത്തി ബർസഖീജീവിതത്തിലൂടെ കടന്നു പോയി സ്വർഗ്ഗ ലോകത്തിൽ പര്യവസാനം കുറിക്കുന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതം.
വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് ‘വായിക്കുക’ എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല.
വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ജീവികളെ പരാമർശിക്കുന്നുണ്ട്. ചില ജീവികളുടെ പേരിൽ അദ്ധ്യായങ്ങൾ തന്നെ അവതരിച്ചിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വ്യത്യസ്തരീതിയിൽ ജീവിത ക്രമങ്ങളുള്ളവയോ അല്ലെങ്കിൽ മനുഷ്യകുലത്തിനു മാതൃകയാകേണ്ട കാര്യങ്ങളുള്ള ജീവികളോ ആണ് ഈ പരാമർശിക്കപ്പെട്ട ജീവികൾ.
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്കിറങ്ങിച്ചെന്ന് അക്രമം അഴിച്ചു വിടുക എന്ന ഓറിയന്റലിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായിരുന്നു അബൂഹുറൈറ(റ)യെ ജൂതനായി ചമയിക്കാനുള്ള ശ്രമം. ഗോൾഡ് സിഹറും അനുയായികളും ഒളിച്ചു കടത്തിയ ആന്റി- ഇസ്‌ലാം പ്രൊപ്പഗണ്ടയെക്കുറിച്ച് .....
നിരന്തരം മാറുന്ന ഈ പ്രപഞ്ചം ഒരു സ്രഷ്ടാവിനെക്കുറിച്ച് വാചാലമാവുന്നു. പൗരാണികവും ആധുനികവുമായ സിദ്ധാന്തങ്ങളവതരിപ്പിച്ച് ദൈവാസ്തിക്യത്തെ സലക്ഷ്യം സ്ഥാപിക്കുകയാണ് ലേഖകൻ
പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന് വിശ്വസിക്കാനാണ് ശാസ്ത്രലോകം താൽപര്യപ്പെടുന്നത്. കാരണം പ്രപഞ്ചം നിർമിക്കപ്പെട്ടതാണെങ്കിൽ തീർച്ചയായും അതിനുപിന്നിൽ ഒരു കാരണവുമുണ്ടാകും. അതോടുകൂടി അഭൗതികമായ ബാഹ്യശക്തിയുടെ ഇടപെടൽ അംഗീകരിക്കേണ്ടിവരും
നബിപാഠങ്ങൾ ജീവിതത്തിൽ പകർത്തലാണ് തിരുപ്പിറവിയാഘോഷത്തിൽ ഏറ്റവും പ്രധാനം. പുണ്യ റബീഇന്റെ പകലിരവുകളിൽ വിശ്വാസിയുടെ ആത്മ വിചാരങ്ങളെ തൊട്ടുണർത്തുന്ന ലേഖനം.