മുത്തുനബി മാഹാത്മ്യങ്ങളും വർണ്ണനപ്പുകഴ്ച്ചകളും കൊണ്ട് സമൃദ്ധമാണ് വിശുദ്ധ ഖുർആൻ. അനുസ്യൂതം പ്രഭ ചൊരിയുന്ന തിരുജീവിതത്തെ എക്കാലവും ഓര്‍മിക്കാനത്രെ ഖുര്‍ആനെന്ന അമാനുഷികത അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.
സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്.തിരുദൂതരുടെ ദേഹം, ഉയരം, ചുമൽ, കഴുത്ത്, പിരടി തുടങ്ങി സൃഷ്ടിപൂർണതയുടെ പ്രതിബിംബങ്ങളിൽ തൊടുന്നു.
അമ്പിയാക്കളുടെയും അനുചരന്മാരുടെയും സഞ്ചാര ചരിതം തന്നെയാണ് ഒരർത്ഥത്തിൽ ഇസ്ലാമിക ചരിത്രം. അന്ത്യദൂതരുടെﷺ ജീവിതം അതിനുള്ള മകുടമാതൃകയാണ്. ഇസ്ലാമിന്റെ ഭാസുര കാലത്തെ വാർത്തെടുക്കുന്നതിൽ വഴിത്തിരിവായത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള തിരുനബിﷺയുടെ പാലായനമായിരുന്നല്ലോ.
"ഹിബ്റ ഖമീസണിഞ്ഞ ഹാമീം റസൂൽ " ഹൃദയഹാരിയായ ആനന്ദക്കാഴ്ചയാണ്. അതിമനോഹാരിതയുടെ ആൾരൂപമായ ആറ്റക്കനിﷺ ആവരണങ്ങളേതിലും സൗന്ദര്യ സാഗരമാണ്. ആഢംബരക്കോടികളേതുമില്ലാതെ മുത്ത് ﷺ ലെങ്കിവിളങ്കുന്ന അനുഭവം അസ്ഹാബിന്റെ വാക്കുകൾക്കതീതമായിരുന്നു.
ദൃഢമാർദ്ദവ സമന്വയമായിരുന്നു തിരുശരീരപ്രകൃതം. ആരോഗ്യസമ്പുഷ്ടവും ആകാരസമ്പൂർണ്ണവുമായ കരകമലങ്ങൾ, തിരുപാദങ്ങൾ, അസ്ഥികൾ, പേശികൾ. അഴകിലുത്തമരുടെ മെയ്യഴക് അവർണനീയമാണ്.
അന്നേവരെ ലോകം പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രമീമാംസയും ഭരണഘടനാ മൂല്യങ്ങളും വിഭാവന ചെയ്തുവെന്നതാണ് മദീനാ ചാർട്ടറിനെ വേറിട്ടതാക്കുന്നത്. പുതുകാല രാഷ്ട്രീയ സമസ്യകൾക്ക് ഉത്തരമാവുകയാണ് പതിനാല് നൂറ്റാണ്ട് പഴക്കം ചെന്നൊരു ലിഖിത ഭരണഘടന.
കാരുണ്യത്തിന്റെ നീരുറവയാണ് തിരുജീവിതം. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടലുകൾക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകമനുഭവിക്കുന്ന അനുഗ്രഹങ്ങൾ. ആ തണല്‍ച്ചോട്ടിലിരുന്നവരാണ് സൃഷ്‌ടികളഖിലവും.
ശാന്തിയുടെയും കരുണയുടെയും സന്ദേശവാഹകരായാണ് തിരുഹബീബിന്റെ നിയോഗം. ബദറുഹ്ദടങ്ങുന്ന വിശുദ്ധ സമരങ്ങൾ അഭിമാനം, അന്തസ്സ് തുടങ്ങിയ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമായിരുന്നു. സ്നേഹറസൂലിന്റെ സൈനികനീക്കങ്ങളിൽ നിന്നത്രെയോ വിദൂരമാണ് സമകാലിക യുദ്ധനിലങ്ങൾ.
ആരമ്പ റസൂലിന്റെ കോടതി അസാധാരണമാം വിധം നീതിയുടെ സങ്കേതമായിരുന്നു. മുസ്‌ലിം, അമുസ്‌ലിം, അടിമ, ഉടമ, നിർധനൻ, ധനികൻ, തുടങ്ങി വാദിയുടേയും പ്രതിയുടേയും പ്രതിനിധാനങ്ങൾക്ക് സമാനപരിഗണനയുള്ളതായിരുന്നു അവിടുത്തെ വിധിതീർപ്പുകൾ.
തിങ്കൾ റസൂലിന്റെ താമരമേനി പുണർന്ന ഒരുപാട് പള്ളികളുണ്ട് മദീനയിൽ. ഓരോ കല്ലിലും കഴുക്കോലിലും തിരുനോട്ടം പതിഞ്ഞവ, വെള്ളിയുച്ചകളിൽ ആ കുലീന ഖുതുബകൾക്ക് കാതു കൊടുത്തവ. അങ്ങനെയെത്ര അവിസ്മരണീയ കൊത്തുപണികളാണ് അമ്പിയരാജരുടെ മസ്ജിദുകൾ.