ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.
ഒരു ഹദീസ് ലഭിക്കാൻ വേണ്ടി മാത്രം അനേകദൂരം സഞ്ചരിച്ച ഇമാമുമാർ ചരിത്രത്തിലുണ്ട്. തിരു ഹദീസുകൾ ക്രോഡീകരിക്കുക, അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുക, അതതു നഗരങ്ങളുടെ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങളെ മനസ്സിലാക്കുക തുടങ്ങിയവ ഈ യാത്രകളുടെ ലക്ഷ്യങ്ങളാണ്.
ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച
വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ കമനീയത.
സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു നൽകുന്നത്. തിന്മകളുടെ കാരാഗൃഹത്തില്‍ നിന്നുള്ള മോചനവും നന്മകള്‍ പൂക്കുന്ന പുല്‍മേടിലേക്കുള്ള സഞ്ചാരവുമാണ് റമളാൻ.
തറാവീഹ് ഇരുപതാണെന്നതിന് മദ്ഹബുകളില്‍ ഏകാഭിപ്രായാമാണുള്ളത്. അഥവാ സ്വാര്‍ത്ഥവ്യാഖ്യാനങ്ങളുടെ മുഴുവന്‍ പഴുതുകളും കൊട്ടിയടച്ച ആരാധനാരീതിയാണിത്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ വിശിഷ്ടമായ സ്ഥാനമാണ് നോമ്പിനുള്ളത്. സമൂഹത്തിലെ വിവിധ മനുഷ്യർക്ക് നോമ്പിന്റെ അനുഷ്ഠാനവിധികൾ വ്യത്യസ്തമായാണ് കർമ്മശാസ്ത്രം പരിചയപ്പെടുത്തുന്നത്.
മനസ്സിലടങ്ങിയിട്ടുള്ള മൃഗീയ ഭാവങ്ങളെ വെട്ടിയൊതുക്കാനും, വിവേകം വളര്‍ത്തികൊണ്ടുവരാനും, ഏറെ കാലമായി അവന്‍ ആരാധിക്കുന്ന അല്ലാഹുവിനെ അടുത്തറിയാനുമുള്ള അവസരമാണ് വിശ്വാസിക്ക് വിശുദ്ധ റമളാൻ.
റമളാനിലെ പുണ്യ പ്രവൃത്തികളിൽ പ്രധാനമാണ് ഇഅതികാഫ്. വിശ്വാസിഹൃദയങ്ങൾ സർവ്വം വെടിഞ്ഞ് നാഥനെയോർക്കുന്ന ഈ നിമിഷങ്ങൾക്ക് ഉന്നതമായ പ്രതിഫലം അവൻ വാഗ്ദാനം ചെയ്യുന്നു.
റമളാനിന്റെ സവിശേഷമായ പ്രത്യേകതയാണ് ഖുർആൻ അവതീർണ്ണം. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനു വേണ്ടി മാത്രമായി വിശ്വാസികൾ ധാരാളം സമയം ഒഴിഞ്ഞിരിക്കുന്നു.