ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിരർഥകമാണ്. സ്രഷ്ടാവ് അനാദിയാണ്. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ സാരം ദൈവത്തിന് മുമ്പുള്ള സ്രഷ്ടാവ് ആരാണ് എന്നാണ്. മുമ്പ് എന്ന് പറയുന്നത് സമയത്തെ കുറിച്ചാണ്. സമയവും സ്ഥലവും സൃഷ്ടിയാണ്. സ്രഷ്ടാവിന് ഇവ രണ്ടുമില്ല.
സഹനത്തിന്റെയും സമർപ്പണബോധത്തിന്റെയും വലിയ പാഠങ്ങളാണ് ബദ്ർ നൽകുന്നത്. ഭൗതികസംവിധാനങ്ങൾക്കും കരുത്തിനുമപ്പുറം കറകളഞ്ഞ വിശ്വാസത്തിന്റെ വിജയമായിരുന്നു ബദ്ർ.
ഐക്യസംഘത്തിന് മുജാഹിദ് പ്രസ്ഥാനവുമായും, മുജാഹിദ് പ്രസ്ഥാനത്തിന് അഗോള സലഫിസവുമായും സലഫിസത്തിന് സാമ്രാജ്യത്വവുമായുമുള്ള അടുപ്പം വ്യക്തമാണ്. തൊള്ളായിരത്തി ഇരുപതുകളിലെ കേരള മുസ്‌ലിം സമുദായത്തോട് മുജാഹിദ് പ്രസ്ഥാനം ചെയ്തതെന്തായിരുന്നു?
പ്യൂരിറ്റാനിസത്തിന്റെ ഇസ്‌ലാമിക് വേർഷനായാണ് വഹാബിസത്തെ പാശ്ചാത്യൻ ശക്തികൾ അവതരിപ്പിച്ചത്. പ്രൊട്ടസ്റ്റന്റിസം ക്രൈസ്തവ ലോകത്തെ രണ്ടായി പകുത്തപോലെ മുസ്ലിംലോകത്തെയും വിഘടിപ്പിക്കാലായിരുന്നു ലക്ഷ്യം.
ഇസ്‌ലാമിനകത്തേക്ക് അധിവേശത്തിന്റെ സാംസ്‌കാരിക അജണ്ടകള്‍ ഒളിച്ചുകടത്താന്‍ സാമ്രാജ്യത്വം പറഞ്ഞുവിട്ട പരിഷ്കരണ 'ഭൂത'മായിരുന്നു വഹാബിസം. ഒട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ഇസ്‌ലാമിൻറെ പൊതു ശത്രുക്കളോടവർ കിടപ്പറ പങ്കിട്ടു.
ഒട്ടോമൻ സമ്രാജ്യത്തെ തകർക്കാൻ ബ്രിട്ടീഷുകാർക്ക് സലഫിസം എത്രത്തോളം സഹായകരമായിട്ടുണ്ടോ, അതിലേറെ സഹായകരമായിട്ടുണ്ട് അധിനിവേശ ശക്തികൾക്കെതിരെയുള്ള മാപ്പിളമാരുടെ പോരാട്ടവീര്യം കെടുത്തുന്നതിൽ ഐക്യസംഘത്തിന്റെ സഹായം.
ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.
ഒരു ഹദീസ് ലഭിക്കാൻ വേണ്ടി മാത്രം അനേകദൂരം സഞ്ചരിച്ച ഇമാമുമാർ ചരിത്രത്തിലുണ്ട്. തിരു ഹദീസുകൾ ക്രോഡീകരിക്കുക, അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുക, അതതു നഗരങ്ങളുടെ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങളെ മനസ്സിലാക്കുക തുടങ്ങിയവ ഈ യാത്രകളുടെ ലക്ഷ്യങ്ങളാണ്.
ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച
വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു പ്രവാചകരുടെ മുഖഭംഗിയുടെ കമനീയത.