ഔറംഗസീബ് ഒരു ഹിന്ദു വിരോധിയായിരുന്നോ? തീവ്ര ഹിന്ദു സംഘടനകൾ പടച്ചുവിടുന്ന ആരോപണങ്ങൾക്ക് വസ്തുത ഭദ്രതയുണ്ടോ? ഔറംഗസീബിന്റെ ഭരണകാലമുടനീളം വിഷലിപ്തമാക്കിയ വർഗീയ ആഖ്യാനങ്ങളെ ചരിത്രപിൻബലത്തിൽ പുന:പരിശോധിക്കുന്നു
സാമൂഹിക, രാഷ്ട്രീയ, അക്കാദമിക, വ്യവഹാരങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ് മുഗൾ സാമ്രാജ്യം. വ്യാജചരിത്രങ്ങളുടെ തുടർപ്രചരണ കാലത്ത് ഫാഷിസത്തിന്റെ രാഷ്ട്രീയോപാധികളാവുകയാണ് മുഗൾ ചക്രവർത്തിമാർ. AD 1658 മുതൽ 1707 വരേയുള്ള ഔറംഗസീബിയൻ ചരിത്രത്തെ സൂക്ഷ്മവായനക്കെടുക്കുന്നു.
ചരിത്രത്തിന്റെ അപനിർമാണം അജണ്ടയാക്കിയ അധികാരങ്ങൾക്ക് മുമ്പിൽ മറവിക്കെതിരെയുള്ള ഓർമ്മയുടെ കലാപമായിരുന്നു മിലൻ കുന്ദേര. മൂർച്ചയുള്ള രചനകൾ കൊണ്ട് അഭിജാത വര്‍ഗ്ഗത്തിന്റെ അഹന്തയെ അദ്ദേഹം ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.
അടിച്ചമർത്തപ്പെട്ട അടിസ്ഥാനവർഗ്ഗത്തിന്റെ വിമോചകരായാണ് മാർക്സിസം രംഗപ്രവേശനം നടത്തിയത്. അധികാരപദത്തിലെത്തുമ്പോൾ ഇതേ പ്രത്യയം അസഹിഷ്ണുതയും സ്വേച്ഛാധിപത്യവുമായത് എന്ത് കൊണ്ടാണ് ?ബൗദ്ധികസിദ്ധാന്തങ്ങളുടെ വാചോടാപങ്ങൾ മാത്രമാണ് മാർക്സിസമെന്ന യഥാർഥ്യത്തെ അനാവരണം ചെയ്യുന്നു.
ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ആത്മസമർപ്പണത്തിന്റെ സ്മൃതികളാണ് ബലിപെരുന്നാൾ. ഒരുമയോടെ തക്ബീർ ധ്വനികളുരുവിട്ട്, ബലിതർപ്പണത്തിലൂടെ സ്വയം സ്ഫുടം ചെയ്ത്, വിശ്വാസി അല്ലാഹുവിൻറെ അതിഥിയാകുന്ന അപൂർവ്വതയാണ് ഹജ്ജിന്റെ സമാഗമങ്ങൾ.
അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്. പെരുന്നാളിനെ പങ്കുവെക്കലിന്റെ ആഘോഷമാക്കിമാറ്റുന്നതിൽ ഈ പുണ്യകർമ്മത്തിന് നിസ്തുല്യപങ്കുണ്ട്. ബലിദാനത്തിന്റെ പ്രതിഫല പൂർണതക്കനിവാര്യമായ കർമ്മശാസ്ത്ര നിലപാടുകൾ നിരീക്ഷിക്കുന്നു.
ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.
കഴിഞ്ഞ വർഷം മാത്രം രണ്ടുലക്ഷത്തോളമാണ് ഇന്ത്യയിലെ ആത്മഹത്യാനിരക്ക്. ആത്മാഹുതി, മനുഷ്യമനസുകളിലേക്ക് സാംക്രമിക്കുന്ന സാമൂഹിക രോഗമാണോ? മരിച്ചവരുടെ ആത്മാക്കൾ ബാക്കിവെച്ച മോക്ഷം കിട്ടാത്തൊരുപറ്റം ചോദ്യങ്ങളുടെ ദാർശനികവും, കാല്പനികവും, അത്മീയവുമായ വിശകലനം.
ഹദീസ് ശേഖരണ, പ്രസരണ രംഗത്ത് ജീവിതം സമർപ്പിച്ച ജ്ഞാനപ്രഭാവമാണ് ഇമാം ബുഖാരി(റ).'അമീറുൽ മുഅമിനീന ഫിൽ ഹദീസെന്ന് ' വിശ്രുതരായ അവിടുത്തെ വഫാത് ദിനം കൂടിയാണ് ശവ്വാൽ ഒന്ന്.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഉച്ചകോടികളും പാരിസ്ഥിതിക അവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും സജീവമായിട്ടും ആഗോളതലത്തിൽ പ്രതിസന്ധികൾ പരിഹരിക്കാനാവാത്തതെന്തുകൊണ്ടാണ്? ആധുനിക പരിസ്ഥിതി സമീപനങ്ങളിലെ അപാകതകളും പ്രവാചകപാഠങ്ങളുടെ സമഗ്രതയും വിശകലനം ചെയ്യുന്നു.
സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു നൽകുന്നത്. തിന്മകളുടെ കാരാഗൃഹത്തില്‍ നിന്നുള്ള മോചനവും നന്മകള് പൂക്കുന്ന പുല്‍മേടിലേക്കുള്ള സഞ്ചാരവുമാണ് റമളാൻ.