സമൂഹത്തിലെ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് ധാർമികത. ശരിയേയും തെറ്റിനെയും വേർതിരിച്ച് മനസ്സിലാക്കാൻ ധാർമികത സഹായിക്കുന്നു. ധാർമിക ബോധമുള്ള വ്യക്തികൾ സമാധാനപരമായ സമൂഹത്തെ രൂപപ്പെടുത്തുന്നു.

നൂറി ഫ്രീഡ്ലാൻഡർ ഉള്ഹിയ്യത്തിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്. ഉള്ഹിയ്യത്തിൻ്റെ മൃഗത്തോട് പുലർത്തേണ്ട മര്യാദകളെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങളിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട് . ഉള്ഹിയ്യത്ത് എന്നതിനപ്പുറം, ഏറ്റവും മൂല്യമുള്ള, ന്യൂനതകളില്ലാത്ത മൃഗങ്ങളെ തിരഞ്ഞെടുക്കാൻ പറയുന്ന ഇസ്‌ലാമിൻ്റെ അധ്യാപനം മനോഹരം.

‘എടയത്ത് കയ്’ എന്ന സ്ഥലത്തുവെച്ചാണ് മാസപ്പിറവി നിരീക്ഷിക്കുന്നത്. പൂർവ്വികർ മാസപ്പിറവി കാണാൻ ഈ സ്ഥലമായിരുന്നു തിരഞ്ഞെടുത്തത്. ഇത്തരത്തിൽ എല്ലായിടങ്ങളിലും മാസം നോക്കുന്നതിനായി സ്ഥലങ്ങളുണ്ടാവും. ചെത്ത്ലാത് ദ്വീപിൽ ‘ഗാന്ധിനഗർ’, ബിത്ര ദ്വീപിൽ ‘ഫിട്ടി’ എന്നിങ്ങനെ വരും.

അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്‌ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.

ഹിന്ദു-മുസ്‌ലിം ഐക്യം തകർക്കാൻ കച്ച കെട്ടിയിറങ്ങിയവർക്ക് എതിരെയായിരുന്നു ഓമാനൂർ ശുഹദാക്കൾ പടപൊരുതിയത്. കൊണ്ടോട്ടി പഴയങ്ങാടി പള്ളിയിലാണ് ഓമാനൂർ ശുഹദാക്കൾ എന്നറിയപ്പെടുന്ന കുഞ്ഞാലിയും സഹോദരി പുത്രന്മാരായ കുഞ്ഞിപോക്കർ മൊയ്തീൻ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത്.

നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം.

പ്രകൃതി വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിൽ മാറുന്ന കാലാവസ്ഥ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ജലജന്യ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നുമുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

ദിവസം മുഴുവൻ ഉന്മേഷത്തിലും ആവേശത്തിലുമായിരിക്കാൻ തഹജ്ജുദ് നിസ്കാരം വഴി സാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾക്കും തഹജജുദ് നിസ്കാരം സഹായകമാണ്. ആത്മീയവും ആരോഗ്യവുമായ ഉത്തേജനത്തിന് തഹജ്ജുദ് ഉത്തമ മാർഗമാണ്.

സോനാമർഗിലിറങ്ങുമ്പോൾ ദേഹമാസകലം തണുപ്പ് ഇരച്ചുകയറുന്നുണ്ടായിരുന്നു. എങ്ങുനോക്കിയാലും വെള്ളപുതച്ച ഗിരിനിരകൾ, പലയിടങ്ങളിലായി ഹിമകണങ്ങൾ ഒലിച്ചിറങ്ങിയതിൻ്റെ പാടുകൾ.കണ്ണിന് കുളിരേകാൻ ഇതിനപ്പുറം എന്ത് വേണം!

എത്ര മനോഹരമായാണ് കാശ്മീരികൾ പുറംനാട്ടുകാരെ സൽക്കരിക്കുന്നത്. അപരിചിതരെ കണ്ടാൽ, സുഖവിവരങ്ങളന്വേഷിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. റെയിൽപാളത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും കൈ ഉയർത്തി അഭിവാദ്യമർപ്പിക്കുന്ന ഗ്രാമീണരുടെ കാഴ്ച വിവരണാതീതമാണ്.

സൃഷ്ടികൾക്ക് സ്രഷ്ടാവിനോടുള്ള പൂർണമായ വിധേയത്വ ബാധ്യതയുടെ പ്രതീകമാണ് സക്കാത്ത്. സക്കാത്തിന്റെ പദാർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള മാർഗ്ഗമാണിത്. അതുവഴി സ്രഷ്ടാവിലേക്ക് അടുക്കലാണ് പരമമായ ലക്ഷ്യം.

ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ടിരുന്നു. തിരുനബി(സ) യുടെ കാലം മുതൽ ഈ പ്രകീർത്തനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.