അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്. പെരുന്നാളിനെ പങ്കുവെക്കലിന്റെ ആഘോഷമാക്കിമാറ്റുന്നതിൽ ഈ പുണ്യകർമ്മത്തിന് നിസ്തുല്യപങ്കുണ്ട്. ബലിദാനത്തിന്റെ പ്രതിഫല പൂർണതക്കനിവാര്യമായ കർമ്മശാസ്ത്ര നിലപാടുകൾ നിരീക്ഷിക്കുന്നു.
ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.
കഴിഞ്ഞ വർഷം മാത്രം രണ്ടുലക്ഷത്തോളമാണ് ഇന്ത്യയിലെ ആത്മഹത്യാനിരക്ക്. ആത്മാഹുതി, മനുഷ്യമനസുകളിലേക്ക് സാംക്രമിക്കുന്ന സാമൂഹിക രോഗമാണോ? മരിച്ചവരുടെ ആത്മാക്കൾ ബാക്കിവെച്ച മോക്ഷം കിട്ടാത്തൊരുപറ്റം ചോദ്യങ്ങളുടെ ദാർശനികവും, കാല്പനികവും, അത്മീയവുമായ വിശകലനം.
ഹദീസ് ശേഖരണ, പ്രസരണ രംഗത്ത് ജീവിതം സമർപ്പിച്ച ജ്ഞാനപ്രഭാവമാണ് ഇമാം ബുഖാരി(റ).'അമീറുൽ മുഅമിനീന ഫിൽ ഹദീസെന്ന് ' വിശ്രുതരായ അവിടുത്തെ വഫാത് ദിനം കൂടിയാണ് ശവ്വാൽ ഒന്ന്.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഉച്ചകോടികളും പാരിസ്ഥിതിക അവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും സജീവമായിട്ടും ആഗോളതലത്തിൽ പ്രതിസന്ധികൾ പരിഹരിക്കാനാവാത്തതെന്തുകൊണ്ടാണ്? ആധുനിക പരിസ്ഥിതി സമീപനങ്ങളിലെ അപാകതകളും പ്രവാചകപാഠങ്ങളുടെ സമഗ്രതയും വിശകലനം ചെയ്യുന്നു.
സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു നൽകുന്നത്. തിന്മകളുടെ കാരാഗൃഹത്തില്‍ നിന്നുള്ള മോചനവും നന്മകള്‍ പൂക്കുന്ന പുല്‍മേടിലേക്കുള്ള സഞ്ചാരവുമാണ് റമളാൻ.
മുസ്‌ലിം പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ നീതിയുക്തവും പുരോഗമനപരവുമാണ്. ലിംഗനീതിയുടെ പ്രായോഗികതയോടാണവ സത്യസന്ധത പുലർത്തുന്നത്.
ഇസ്‌ലാമിനകത്തേക്ക് അധിവേശത്തിന്റെ സാംസ്‌കാരിക അജണ്ടകള്‍ ഒളിച്ചുകടത്താന്‍ സാമ്രാജ്യത്വം പറഞ്ഞുവിട്ട പരിഷ്കരണ 'ഭൂത'മായിരുന്നു വഹാബിസം. ഒട്ടോമൻ സാമ്രാജ്യത്തെ തകർക്കാൻ ഇസ്‌ലാമിൻറെ പൊതു ശത്രുക്കളോടവർ കിടപ്പറ പങ്കിട്ടു.
സ്വതന്ത്രഇന്ത്യ പരമാധികാര രാഷ്ട്രമായി സ്വന്തമായൊരു ഭരണഘടനയുമായി സ്വത്വം കൈവരിച്ച അഭിമാനകരമായ ഓർമകളാണ് ഓരോ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യക്കാരനായ ഏതൊരാളിലും തെളിഞ്ഞു വരുന്നത്.
കേവലം ജൈവശാസ്ത്രപരമായ പ്രകൃതിനിർധാരണ സിദ്ധാന്തത്തെ സമൂഹവത്കരിക്കുകയായിരുന്നു ഹെർബർട്ട് സ്പെൻസറിന്റെ സോഷ്യൽ ഡാർവിനിസം. വംശീയതയെയും വർണവെറിയെയും അത് വെളുപ്പിച്ചെടുത്തു.
പ്യൂരിറ്റാനിസത്തിന്റെ ഇസ്‌ലാമിക് വേർഷനായാണ് വഹാബിസത്തെ പാശ്ചാത്യൻ ശക്തികൾ അവതരിപ്പിച്ചത്. പ്രൊട്ടസ്റ്റന്റിസം ക്രൈസ്തവ ലോകത്തെ രണ്ടായി പകുത്തപോലെ മുസ്ലിംലോകത്തെയും വിഘടിപ്പിക്കാലായിരുന്നു ലക്ഷ്യം.