തൊഴിലില്ലായ്മ, വിവേചനം, വേതനനിരക്ക്, തൊഴിൽ വിതരണം തുടങ്ങിയ ഘടകങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള സാധ്യതകളാണ് സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നത്. തിരുനബിയുടെ സാമ്പത്തിക ദർശനങ്ങൾ ഇവകളെ സുതാര്യമായി കൈകാര്യം ചെയ്യുന്നുണ്ട്.
അഹദിന്റെ വരദാനമായ മീമിന്റെ സുവിശേഷങ്ങൾ അനവധിയാണ്. അമാനുഷികമായ സൃഷ്ടിപ്പ്കൊണ്ട് ദിവ്യപ്രകാശം ആവോളം പുണർന്നവരാണവർ. ആ പ്രകാശത്തിൽ പ്രപഞ്ചത്തിലെ നിഴൽപാടുകൾ നിശ്ശൂന്യമായി.
ഇരുപാദങ്ങളും നീരുകെട്ടി വീർക്കുവോളം തിരുനബി നിസ്കരിക്കും. അങ്ങനെ നിൽക്കുമ്പോൾ വറചട്ടിയിലെരിയുന്നതു പോലെ തിരുഹൃത്തടം പൊട്ടിപൊട്ടിക്കരയും. ആരാണിത്! പാപങ്ങളൊന്നും പുരളാത്ത തെളിമാനസരാണ്. എന്നിട്ടും തിരുദൂതർ അഹദിനു മുമ്പിൽ അങ്ങേയറ്റം വണക്കമുള്ള 'അബ്ദാ'യി മാറി.
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയും അമേരിക്കയിലെ സൈത്തൂൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകനുമായ ശൈഖ് ഹംസ യൂസുഫ് എഴുതിയ ലേഖനത്തിൻ്റെ മലയാള വിവർത്തനം.
തിരുനൂറിന്റെ വിശാല മനസ്കതയിൽ വിരുന്നുകൊണ്ടവരാണ് സ്വാഹാബാകിറാം. ഉള്ളിൽ അലതല്ലുന്ന ആശയക്കൂമ്പാരങ്ങളെ അടിയറവ് വെച്ചു കൊണ്ടല്ല അവർ ഹബീബിനെ പുണർന്നത്. സ്വാഭിപ്രായങ്ങളെ നിർഭയത്തോടെ മുത്തിനു മുമ്പിൽ അവർ അവതരിപ്പിച്ചു.
ഹൃദയ നൈർമല്യത്തിന്റെ വിശാലമായ ചിത്രമാണ് മുത്ത് നബിﷺയിൽ ബഹിഃസ്ഫുരിക്കുന്നത്. ശത്രുമുഖത്തു നോക്കിയും നിറപുഞ്ചിരി വിടർത്തി നിൽക്കുന്ന പൂങ്കാവിന്റെ നയമാണ് മാനവികത.
കളവിൻ്റെ ലാഞ്ചന പോലും സ്വാദിഖ് നബിയിലില്ലായിരുന്നു. നേരുമാത്രം നിറഞ്ഞ ആ വചനസൗരഭ്യം എല്ലാമനസ്സുകളിലും നൂറുമേനി തിളക്കങ്ങളുണ്ടാക്കി. സത്യപാന്ഥാവിൻ്റെ വഴിവെട്ടമായി സർവയുഗങ്ങളിലേക്കുമവ വിശ്വാസിവൃന്ദം കെടാതെ കാത്തുവെച്ചു.
പ്രഭാമലരിൻ്റെ ചരിത്രമെഴുതി മുഴുപ്പിച്ചവരുണ്ടോ? വിശേഷണങ്ങൾ പാടിയോ, പറഞ്ഞാ, രചിച്ചോ തീർത്തവരുണ്ടോ? ഇല്ല അതുപറഞ്ഞു കൊണ്ടാണ് ഉമറുൽ ഖാഹിരി (റ) തൻ്റെ കാവ്യം തുടങ്ങുന്നത്.
ഓറിയന്റൽ പ്രൊപഗണ്ടയുടെ ഭാഗമായാണ് മുത്ത് നബിﷺയെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്ന ചരിത്രമെഴുത്ത് സംജാതമാകുന്നത്. സാമൂഹിക പരിസങ്ങളുടെ ഗതിവിഗതികളെ ചികയുന്ന പക്ഷം ആരോപണങ്ങളുടെ മുനയൊടിയും. ദീർഘവീക്ഷണത്തിൻ്റെ മകുടമാതൃകകളായി ആ തിരുമംഗല്യങ്ങൾ തെളിവു നിൽക്കും.
കുട്ടികൾ കൺകുളിർമയാണ്. ജീവിതത്തിരക്കുകൾക്കിടയിൽ ആ കളിചിരികളെ നാമെത്ര മറക്കുന്നു. ലോകനേതാവായി നിറയുമ്പോൾ തന്നെ ആനകളിച്ചും താലോലിച്ചും ആശ്വസിപ്പിച്ചും അവരോടുള്ള മുത്ത് നബിയുടെ സഹവാസമെന്തൊരു മൊഞ്ചേറിയതാണ്.
പൂത്തുലയുന്ന പ്രണയം പൊട്ടിയൊലിക്കാനായി വെമ്പൽകൊള്ളും. പ്രേമലേഖനങ്ങളും, പ്രകീർത്തങ്ങളും, മതിവരാത്ത പറച്ചിലുകളുമായി അനുരാഗി ആ പിടച്ചിലുകളെ അടക്കിവെക്കാൻ ശ്രമിക്കും. ആരംമ്പപ്പൂവിലേക്കങ്ങനെ ഖസ്വീദകളായി അസ്ഹാബൊഴുകി. മൗലിദിൻ്റേയും മീലാദിൻ്റെയും സ്നേഹപ്രകാശനങ്ങളായി നമ്മളും.