'ഖാഫിലക്കൂട്ടങ്ങളുടെയും നാടോടിഗോത്രങ്ങളുടെയും ഇടത്താവളമായൊരു മരുപ്പച്ച'യെന്ന ഒറ്റവരിക്കുള്ളിൽ കുടുങ്ങിപ്പോകേണ്ടിയിരുന്ന മദീനയുടെ ഹിസ്റ്റോറിയോഗ്രഫി ആധുനിക കോസ്മോപൊളിറ്റൻ സിറ്റികളെ പോലും അതിശയിപ്പിക്കും നഗരിമയായി നട്ടുനനച്ചു നബിയുറഹ്മﷺ.

കപടവാഗ്ദാനങ്ങളില്ലാതെ, കക്ഷിചേരലുകളുടെ പുഴുക്കുത്തുകളില്ലാതെ, പൊയ്മുഖങ്ങളോ പുകമറകളോയില്ലാതെ ദേശത്തിൻ്റെ നാനോന്മുഖ വളർച്ചയിലേക്ക് വഴിതുറക്കുന്ന രാഷ്ട്രീയം പ്രായോഗികമാണെന്ന് നബിപുംഗവർﷺ. അവ ഉട്ടോപ്യനല്ലെന്ന് കർമകുശലമായ മുത്ത്നബിക്കാലങ്ങൾ.

ശാന്തിദൂതരുടെ സന്ധിസംഭാഷണങ്ങൾ നയതന്ത്ര ചാരുതയുടേയും മാനവവികസനത്തിൻ്റെയും കാറ്റലോഗുകളാണ്. ബഹുസ്വരത അപശബ്ദങ്ങളാകാതെ സമ്പന്നതയുടേയും സഹവാസത്തിൻ്റേയും സംഗീതമായത് ആ വരികളുടെ സൗകുമാര്യതയാണ്.

സി എ ഉസ്താദ്, വിജ്ഞാന വിഹായസ്സിലെ തിളങ്ങുന്ന നഭസ്സ്. ബുഖാരിയുടെ വിളക്കുമാടം. അഞ്ചു പതിറ്റാണ്ടിൻ്റെ ജ്ഞാനകാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ആദർശ വീഥിയിൽ അഹ്‌ലുസ്സുന്നയുടെ അന്തസ്സ് അടയാളപ്പെടുത്തിയ ആ വിനയസ്വരൂപത്തെ ഓർത്തെടുക്കുകയാണ് സ്ഥാപനങ്ങളുടെ കാര്യദർശി, ശൈഖുനാ അബൂഹനീഫൽ ഫൈസി തെന്നല.

മുസ്‌ലിം എൻക്ലൈവുകളിലേക്ക് ചേർത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അപഗ്രഥിക്കുമ്പോൾ അധ്യാത്മിക ഇടപെടലുകളുടെ മനോഹരദൃശ്യങ്ങൾ വരച്ചെടുക്കാനാവും. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളെ അതിജയിച്ച മലബാർ പൈതൃകം അത്തരം പ്രേരകങ്ങളുടെ പ്രദർശനപാളിയാണ്.

ആദര്‍ശരംഗത്തെ അതുല്യവിപ്ലവമായിരുന്നു അവിടുന്ന്. ആവേശോജ്ജ്വലമായ പ്രഭാഷണങ്ങൾ, അഗാധമായ ജ്ഞാനം, അഹ്ലുസുന്നത്തിൻ്റെ യശസ്സിനുവേണ്ടി വൈതരണികളേതും മറികടക്കുന്ന മന:സ്ഥൈര്യം. അൽ-മഖറും സഅദിയ്യയും, കൻസുൽ ഉലമയെന്ന കർമസാഫല്യത്തിൻ്റെ വജ്രക്കണ്ണാടികളാണ്.

ഉന്നതര ശീർഷരായ ഉസ്താദുമാരിൽ നിന്ന് പൂര്‍ണപൊരുത്തത്തോടെ നുകർന്ന ഇൽമിൻ്റെ തിളക്കം. അറിവിനു വേണ്ടി തന്നെയാകെയും കൊടുത്ത വിദ്യദാഹം. പെരുന്നാൾ സുദിനത്തിലും കിതാബോതിയ ഓർമയുണ്ട് കണ്ണിയത്ത് ഉസ്താദിന്റെ പ്രിയശിഷ്യന്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാർക്ക്.

ഖൈബർ താഴ്വാരങ്ങളിലും പഞ്ചാബ് സമതലങ്ങളിലും അഹിംസയുടെ പരുത്തിത്തോട്ടങ്ങൾ പുഷ്കലിച്ചു. പഷ്തൂണുകൾക്കിടയിൽ ഗാന്ധിസത്തിന്റെ അപ്രതിയോഗ്യമായ സമരതന്ത്രങ്ങൾ പകർന്ന് ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തെ വിപുലപ്പെടുത്തികൊണ്ടിരുന്നു അബ്ദുൽ ഗഫാർ ഖാനെന്ന അതിർത്തിഗാന്ധി.

പുരക്കുള്ളിലോ പള്ളിമൂലകളിലോ ഒതുങ്ങിത്തീർന്ന ജീവിതമായിരുന്നില്ല പഴയകാല പണ്ഡിതന്മാരുടേത്. പലതായി ചിതറിക്കിടന്നിരുന്ന ഓമച്ചപ്പുഴയിലെ ജുമുഅ നിസ്കാരം ഒരൊറ്റ ഇമാമിനു കീഴിലേക്കും, സ്നേഹെെക്യങ്ങളുടെ പുത്തൻപള്ളിക്കകത്തേക്കുമായി വികസിപ്പിച്ചത് മോല്യേരുപ്പാപ്പയാണ്.

അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ വിദ്യാവിഹാരമായിരുന്ന ഓമച്ചപ്പുഴയുടെ ശിൽപ്പിയായ അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്.

കേരളീയ മുസ്ലിംകൾ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധം വരെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു. അറബി നോവലുകൾ കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് അറബി മലയാളത്തിലാണ്. കവി നല്ലളം ബീരാൻ അറബിയിൽ നിന്ന് അറബി മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ജനപ്രിയ നോവലാണ് അൽഫു നഹാരിൻ വ നഹാർ.

പ്രതാപ്ഗഡിലെ മൗലാന ഫാറൂഖ് എന്ന മതപണ്ഡിതനെ അയാളുടെ വാടകക്കാരൻ ചന്ദ്രമണി തിവാരിയാണ് കൊന്നത്. തൻ്റെ വാടകക്കാരന് ബുദ്ധിമുട്ടുള്ള സമയങ്ങളിലെല്ലാം പിതാവ് സാമ്പത്തികമായി സഹായിച്ചിരുന്നതായി മകൻ അനുസ്മരിക്കുന്നു.