ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

View More

മതപരമായും സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിൽ കേരളത്തിൻ്റെ ഒരു ഉജ്ജ്വല വ്യക്തിത്വമായി അദ്ദേഹം ഇന്നും ജ്വലിച്ചു നിൽകുകയാണ്. തൻ്റെ ആത്മീയ ഔന്നിത്യത്താലും സാമൂഹിക പ്രതിബദ്ധതയാലും മലബാറിലെ സാമൂഹിക നിർമിതിക്ക് അതുല്യമായ സംഭാവനകൾ നൽകിയ മഹാമനീഷിയാണ് മമ്പുറം തങ്ങൾ.

ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ നിരവധിയാണ്. അതിനാൽ, മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ അവരോടും പെരുമാറുക. നിങ്ങൾക്കായി ഇഷ്ടപ്പെടുന്ന നന്മകൾ നിങ്ങളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക. നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കാത്ത തിന്മകൾ അവർക്കും ലഭിക്കരുതെന്ന് ആഗ്രഹിക്കുക.

ഹദീസ് ക്രോഡീകരണത്തിൻ്റെ ഏറ്റവും സമ്പന്നമായ കാലഘട്ടം ഹിജ്റ 200 മുതൽ 300 വരെയായിരുന്നു. പ്രശസ്‌ത ഹദീസ് ഗ്രന്ഥങ്ങളായ അസ്സിഹാഹുസ്സിത്ത വിരചിതമാകുന്നത് ഇക്കാലയളവിലാണ്. ഹിജ്റ 256ൽ വഫാതായ ഇമാം ബുഖാരി(റ)വിൻ്റെ പ്രശസ്‌ത രചനയായ അൽ 'ജാമിഉ സഹീഹ്' ആണ് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥം.

ആരെങ്കിലും നിങ്ങളെ പുകഴ്ത്തുകയാണെങ്കിൽ, ഹൃദയം കൊണ്ട് ആ പുകഴ്ത്തലിനെ വെറുക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള ഒരു നന്മയുടെ പേരിലാണ് അവർ പുകഴ്ത്തുന്നതെങ്കിൽ "നന്മകളെ വെളിപ്പെടുത്തുകയും തിന്മകളെ മറച്ചുവെക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും" എന്ന് പറയുക.

തിരുനബിയുടെ കാലത്ത് ഹദീസുകൾ ക്രോഡീകരിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. ഖുർആനുമായി ഇടകലരാനുള്ള സാധ്യത, അന്നത്തെ അറബികൾക്കിടയിൽ എഴുത്തും വായനയും അത്ര കണ്ട് സാർവത്രികമല്ലാത്ത സാഹചര്യം, അന്നത്തെ അറബികളുടെ അപാരമായ മനഃപ്പാഠസിദ്ധി തുടങ്ങിയവ അതിൽ ചിലതാണ്.

നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരുപക്ഷേ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തായിരിക്കാം അങ്ങനെ പറയുന്നത്, അത് നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.

ഭക്തി, വിജ്ഞാനം, ചരിത്രം, പോരാട്ടം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാൽ സമ്പന്നമാണ് ഈ സാഹിത്യലോകം. ഇതിലെ പദ്യവിഭാഗമാണ് പിൽക്കാലത്ത് 'മാപ്പിളപ്പാട്ടുകൾ' എന്ന പേരിൽ പ്രശസ്തമായത്. ഇശലുകളുടെ താളവും സങ്കരഭാഷാ പ്രയോഗങ്ങളുടെ സൗന്ദര്യവും കാരണം മാപ്പിളപ്പാട്ട് ഏവർക്കും പ്രിയപ്പെട്ടതായി മാറി.

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരോട് വിട്ടുവീഴ്ച കാണിക്കാനും കടം ആവശ്യമുള്ളവർക്ക് അത് നൽകാനും ശ്രദ്ധിക്കണം. ദാനധർമങ്ങൾ ചെയ്യുന്നതിനേക്കാൾ പതിനെട്ട് ഇരട്ടി പ്രതിഫലം കടം നൽകുന്നതിന് ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. കാരണം, അത്യാവശ്യക്കാരൻ മാത്രമേ കടം ചോദിക്കുകയുള്ളൂ.

ഓരോരുത്തരും ഭരണാധികാരികളാണ്, അഥവാ ഉത്തരവാദിത്തപ്പെട്ടവരാണ്. തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് അവർ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തം എന്നത് നിങ്ങൾക്ക് നൽകപ്പെട്ട ഏഴ് അവയവങ്ങളാണ്. നാവ്, ചെവി, കണ്ണ്, വയറ്, ഗുഹ്യാവയവം, കൈ, കാൽ എന്നിവയാണവ. ഈ അവയവങ്ങൾ അല്ലാഹു നിങ്ങളെ ഏൽപ്പിച്ച അമാനത്താണ്.