ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

എല്ലാ പള്ളികളിലും നോമ്പ്തുറപ്പിക്കുന്ന രീതി ഇന്തോനേഷ്യയിൽ ഇല്ല. തുറയുള്ള പള്ളികളിൽ 'ബുക പുആസ ബെർസമ' (ഒന്നിച്ച് നോമ്പുതുറക്കാം) എന്ന് പള്ളിക്ക് പുറത്ത് എഴുതി വെക്കും. ഡൽഹി ജമാ മസ്ജിദിലേതു പോലെ വീട്ടിൽ നിന്നും കടകളിൽ നിന്നും വിഭവങ്ങൾ കൊണ്ടുപോയി ഒന്നിച്ച് കഴിക്കുന്ന രീതിയാണ് ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മസ്ജിദിൽ കാണാനായത്

എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.

കാറ്റും കോളുമാടിയ ജീവിതക്കടലിൽ ഉലയുന്ന വിശ്വാസിയുടെ കപ്പലിന്, പ്രാർത്ഥനയെന്ന നങ്കൂരം നൽകുന്ന ആശ്വാസം ചെറുതല്ല. തന്റെ നിസ്സാരതയെയും കഴിവുകേടിനെയും അംഗീകരിച്ചുകൊണ്ട് സർവശക്തനായ രക്ഷിതാവിനോട് നടത്തുന്ന ഈ വിനീതമായ അപേക്ഷയെ കേവലം ഒരു പ്രവൃത്തി എന്നതിലുപരി, ഇസ്‌ലാം ദർശിക്കുന്നത് ജീവിതത്തിന്റെ തന്നെ സത്തയായാണ്.

അന്നത്തെ സ്വീകരണത്തിന്റെ ഓർമ പുതുക്കലായി തുടങ്ങിയ ഫാനൂസുകൾ ഇന്ന് ഈജിപ്തിനപ്പുറം ലോകമെമ്പാടുമുള്ള മുസ്‌ലിം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു. "റമളാൻ ഫീ മിസ്ർ ഹാഗ താനിയ" (ഈജിപ്തിലെ റമളാൻ വേറെ തന്നെയാണ്) എന്ന പാട്ടുമായി കുട്ടികൾ ഈ പ്രകാശഗോപുരങ്ങളുമായി നിരത്തിലിറങ്ങുന്നതോടെ അന്തരീക്ഷം ഒരാഘോഷമായി മാറും.

എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ്' (ഹൃദയം)."

സ്വർഗത്തിൽ 'റയ്യാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യദിനത്തിൽ ഇപ്രകാരം വിളിച്ചു ചോദിക്കപ്പെടും: “നോമ്പുകാർ എവിടെ? റയ്യാൻ കവാടത്തിലേക്ക് വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?' അതിലൂടെ ആര് പ്രവേശിക്കുന്നുവോ അവർക്ക് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അവർക്ക് പിന്നിൽ അടയ്ക്കപ്പെടും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല”.(സ്വഹീഹ് ബുഖാരി)

ജർമനിയിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് യോനാസ് തൻ്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. യോനാസ് ഇസ്‌ലാമിലേക്ക് കടന്നുവന്നതാണ്. തന്റെ കൗമാരപ്രായത്തിൽ ആ നാട്ടിലേക്ക് വന്ന ആഫ്രിക്കൻ വംശജരിൽ നിന്നാണ് യോനാസ് ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നതും പിന്നീട് ഇസ്‌ലാം സ്വീകരിക്കുന്നതും. ജർമനിയിലെ റമളാൻ ഒരുമയുടെയും ഒത്തുചേരലിൻ്റെയും ആനന്ദം നിറഞ്ഞ വേളകളാണെന്ന് യോനാസ് നിറചാരുതയോടെ പറയും.

മാലിന്യത്തെ കഴുകിയതുകൊണ്ട് കാര്യമില്ലാത്തതുപോലെ, പാപകൃത്യങ്ങളിൽ നല്ല നിയ്യത്ത് വെച്ചതുകൊണ്ട് ഫലമില്ല. ഒരു സുഹൃത്തിനെ ചിരിപ്പിക്കാനാണെന്ന പേരിൽ മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയുന്നവനെപ്പോലെയാണത്. തിന്മ കണ്ടിട്ടും 'അവന്റെ മനസ്സ് വിഷമിക്കണ്ട' എന്ന് കരുതി തിന്മ വിരോധിക്കാതെ മൗനം പാലിക്കുന്നവൻ ആ പാപത്തിൽ പങ്കാളിയാണ്.

വിശ്വാസികൾക്ക് പരലോകവിജയം നേടാൻ അനുപമമായ അവസരങ്ങളാണ് റമളാൻ തുറന്നു വെക്കുന്നത്. കേവലം പട്ടിണിയിലൂടെ മാത്രം നോമ്പിന്റെ മഹത്വം കൈവരിക്കാനാവില്ല. സർവ തിന്മകളിൽ നിന്നും മാറിനിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളും റമളാനിനൊപ്പം ചേരുമ്പോഴാണ് നോമ്പിന്റെ യഥാർത്ഥ ഫലം ലഭിക്കുക