ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

പാപങ്ങൾ ചെയ്യുന്നതും ആരാധനകൾ ഉപേക്ഷിക്കുന്നതും അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. അല്ലാഹു തൃപ്തിപ്പെടാത്ത ഒരു കാര്യത്തിൽ ഒരാൾക്ക് എങ്ങനെ തൃപ്തിപ്പെടാൻ കഴിയും? അല്ലാഹു പറയുന്നു: “നിങ്ങൾ നന്ദികേട് കാണിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ സഹായം ലഭിക്കാത്തവനാണ്. തൻ്റെ ദാസന്മാർ നന്ദികേട് കാണിക്കുന്നത് അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ നന്ദികാണിക്കുകയാണെങ്കിൽ നിങ്ങളെപ്പറ്റി അവൻ തൃപ്തിപ്പെടുന്നതാണ്”.

"ഞാൻ അടുത്ത വർഷം വരെ ജീവിച്ചിരിക്കുകയാണെങ്കിൽ തീർച്ചയായും ഒമ്പതിനും കൂടെ നോമ്പ് അനുഷ്ഠിക്കുമായിരുന്നു". എന്നാൽ തിരുനബി(സ) ആ വർഷം തന്നെ വഫാത്താവുകയാണ് ഉണ്ടായത്. നബി തങ്ങൾ പറഞ്ഞതിനാലാണ് ഒമ്പതാം ദിവസവും മുസ്‌ലിംകൾ നോമ്പ് അനുഷ്ഠിക്കുന്നത്. റമളാൻ ഫർളാകുന്നതിനു മുമ്പ് ആശൂറാഇന്റെ നോമ്പ് ഫർളായിരുന്നു. എന്നാൽ റമളാൻ നോമ്പ് ഫർളായപ്പോൾ ആശൂറാഇന്റെ നോമ്പ് സുന്നത്താക്കപ്പെട്ടു.

പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്.

ഇത്രയും കാലത്തെ ജീവിതം കൊണ്ട് മലപ്പുറത്ത് രണ്ടു തരം ആളുകളെയുള്ളൂ. നോമ്പെടുക്കുന്നവരും നോമ്പ് തുറപ്പിക്കുന്നവരും. ഒരു കൂട്ടർ നോമ്പെടുക്കുമ്പോൾ നോമ്പു തുറപ്പിക്കാൻ തയ്യാറായി മറ്റൊരു കൂട്ടർ കാത്തു നിൽക്കുന്നതിന്റെ സൗന്ദര്യം തന്നെയാണ് മലപ്പുറം.

മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.

ഖുർആനിൽ 'ദിവസം' (യൗമ്) എന്ന പദം ഏകവചനമായി കൃത്യം മുന്നൂറ്റി അറുപത്തഞ്ച് തവണയും, 'മാസം' (ശഹ്ർ) എന്ന പദം കൃത്യം പന്ത്രണ്ട് തവണയുമാണ് പ്രയോഗിച്ചിട്ടുള്ളത്. ദീർഘകാലം കൊണ്ട് അവതരിച്ച ഒരു ഗ്രന്ഥത്തിൽ ഇത്രമേൽ കൃത്യമായ ഒരു ഗണിതശാസ്ത്രം യാദൃശ്ചികമായി സംഭവിക്കുക അസാധ്യമാണ്.

അൽ അത്താസിന്റെ ചിന്താമണ്ഡലത്തിലെ ഏറ്റവും വിപ്ലവകരവും ദാർശനികവുമായ ആശയമാണ് അറിവിൻ്റെ ഇസ്‌ലാമികരണം. ‘അറിവ്’ (Knowledge) എന്നത് ഒരിക്കലും നിഷ്പക്ഷമായ ഒന്നല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന നിരീക്ഷണം.

മഹാനായ ഹദ്ദാദ്(റ) വിശദീകരിക്കുന്നത് കാണാം, റമളാനിന്റെ ആത്മീയത പലർക്കും ലഭിക്കാത്തത് ഉറക്കവും ഭക്ഷണവും അധികരിക്കുന്നത് കൊണ്ടാണ്. മഹാനവർകളുടെ വാക്കിനെ പുതിയ കാലത്തെ നോമ്പുതുറകളോട് താരതമ്യപ്പെടുത്തിയാൽ ആ പറഞ്ഞതിന്റെ പൊരുൾ നമുക്ക് ബോധ്യപ്പെടുന്നതാണ്.

കൃഷിക്കാലം വരുമ്പോഴേക്കും കഴിവുറ്റ കർഷകനായ ബാവ മുസ്‌ലിയാരെ എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നു. കൃഷിക്ക് ഇറങ്ങിയാൽ പഠനം പാതി വഴിയിലാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ, സ്വന്തം നാട്ടിൽ പഠിച്ചാൽ പഠനം മുന്നോട്ടു പോകില്ലെന്ന ബോധ്യമായിരുന്നു നാട് വിടാൻ കാരണമായത്.

ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.

നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.