ഇരുളടഞ്ഞ വഴികളിൽ പ്രകാശച്ചൂട്ടായി മാറിയ ഈത്തപ്പനമടലും തിരുസ്പർശമേറ്റ് കാലത്തെപ്പോലും തോൽപ്പിച്ചുനിന്ന നരയ്ക്കാത്ത മുടിയും. സ്നേഹത്തോടെ ചേർന്നുനിന്ന പ്രിയ സ്വഹാബികൾക്ക് മുത്ത്നബി(സ) പകർന്നുനൽകിയ അനുഗ്രഹങ്ങളുടെ മനോഹരക്കാഴ്ചകൾ

മുസ്‌ലിം സ്ത്രീ ഈ വേഷം ധരിക്കുന്നതും വീടകം കേന്ദ്രമായി സ്വീകരിക്കുന്നതും എന്തിന് എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രശ്നം. ഇതുവരെ ഫുട്ബോൾ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാൾ ഈ ഇരുപത്തിരണ്ടു പേരെന്തിന് ഒരു തുകൽപ്പന്തിനായി ഇത്രനേരം പോരടിക്കണം, ഓരോരുത്തർക്ക് ഓരോ പന്ത് താൻ വാങ്ങിത്തരാമെന്നു ശാഠ്യംപിടിച്ച് മത്സരം തടസ്സപ്പെടുത്തുന്നതു പോലെയാണ് മുസ്‌ലിം സ്ത്രീയെ സ്വതന്ത്രയാക്കാനുള്ള ഇവരുടെ വാശി.

ഗസ്സാൻ കനഫാനി ഫലസ്തീനിനെ ഭൂപടത്തിൽ ചുരുങ്ങിയ വെറുമൊരു ഭൂമിയായി മാത്രം കാണുന്നില്ല. മനുഷ്യരുടെ ഓർമകളിലും ബന്ധങ്ങളിലും വേദനകളിലും തുടർച്ചയായി ശ്വസിക്കുന്ന ഒരു സജീവ സങ്കേതമായാണ് അദ്ദേഹം ഫലസ്തീൻ മണ്ണിനെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥകളിൽ ഫലസ്തീൻ പലപ്പോഴും നേരിട്ട് ദൃശ്യമാകുന്നില്ലെങ്കിലും, ഓരോ കഥാപാത്രത്തിന്റെ ഉള്ളിലും അതിന്റെ നിശബ്ദ സാന്നിധ്യം താളമിടുന്നുണ്ട്.hhh

എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ്' (ഹൃദയം)."

സ്വർഗത്തിൽ 'റയ്യാൻ' എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യദിനത്തിൽ ഇപ്രകാരം വിളിച്ചു ചോദിക്കപ്പെടും: “നോമ്പുകാർ എവിടെ? റയ്യാൻ കവാടത്തിലേക്ക് വരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?' അതിലൂടെ ആര് പ്രവേശിക്കുന്നുവോ അവർക്ക് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അവർക്ക് പിന്നിൽ അടയ്ക്കപ്പെടും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല”.(സ്വഹീഹ് ബുഖാരി)

ജർമനിയിൽ നിന്നും പരിചയപ്പെട്ട സുഹൃത്ത് യോനാസ് തൻ്റെ അനുഭവം പങ്കുവെക്കുന്നുണ്ട്. യോനാസ് ഇസ്‌ലാമിലേക്ക് കടന്നുവന്നതാണ്. തന്റെ കൗമാരപ്രായത്തിൽ ആ നാട്ടിലേക്ക് വന്ന ആഫ്രിക്കൻ വംശജരിൽ നിന്നാണ് യോനാസ് ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നതും പിന്നീട് ഇസ്‌ലാം സ്വീകരിക്കുന്നതും. ജർമനിയിലെ റമളാൻ ഒരുമയുടെയും ഒത്തുചേരലിൻ്റെയും ആനന്ദം നിറഞ്ഞ വേളകളാണെന്ന് യോനാസ് നിറചാരുതയോടെ പറയും.

മാലിന്യത്തെ കഴുകിയതുകൊണ്ട് കാര്യമില്ലാത്തതുപോലെ, പാപകൃത്യങ്ങളിൽ നല്ല നിയ്യത്ത് വെച്ചതുകൊണ്ട് ഫലമില്ല. ഒരു സുഹൃത്തിനെ ചിരിപ്പിക്കാനാണെന്ന പേരിൽ മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയുന്നവനെപ്പോലെയാണത്. തിന്മ കണ്ടിട്ടും 'അവന്റെ മനസ്സ് വിഷമിക്കണ്ട' എന്ന് കരുതി തിന്മ വിരോധിക്കാതെ മൗനം പാലിക്കുന്നവൻ ആ പാപത്തിൽ പങ്കാളിയാണ്.

വിശ്വാസികൾക്ക് പരലോകവിജയം നേടാൻ അനുപമമായ അവസരങ്ങളാണ് റമളാൻ തുറന്നു വെക്കുന്നത്. കേവലം പട്ടിണിയിലൂടെ മാത്രം നോമ്പിന്റെ മഹത്വം കൈവരിക്കാനാവില്ല. സർവ തിന്മകളിൽ നിന്നും മാറിനിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളും റമളാനിനൊപ്പം ചേരുമ്പോഴാണ് നോമ്പിന്റെ യഥാർത്ഥ ഫലം ലഭിക്കുക

കേരളം രാഷ്ട്രീയമായും സാമുദായികമായും കലങ്ങിമറിയുകയും രൂപപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു ഉസ്താദിൻ്റെ പഠന-പ്രവർത്തന ജീവിതം. എഴുത്തും വായനയും പ്രഭാഷണവും രാഷ്ട്രീയവും സംഘാടനവും കൂടിക്കലർന്ന ജീവിതാനുഭവങ്ങളാണിത്; ഉസ്താദിൽ നിന്ന് തന്നെ സ്വരൂപിച്ചെടുത്ത തനിമയോടെ

തിരുദൂതർ സ്നേഹിച്ചിരുന്ന, കരുതലോടെ സമയം ചെലവഴിച്ചിരുന്ന ഒരു മാസമെന്ന പ്രത്യേകത കൂടി ശഅ്ബാനുണ്ട്. തന്റെ മാസം എന്ന് പറയുന്നതിലുപരി, ആ മാസത്തെ തന്റേതായി കാണിക്കുന്നതിൽ തിരുനബി(സ) ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാകും. റമളാൻ കഴിഞ്ഞാൽ തിരുനബി ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചത് ശഅ്ബാനിലാണെന്ന് സ്വഹീഹായ ഹദീസുകളിൽ കാണാം.

തത്വചിന്തയും ആത്മീയതയും സമന്വയിപ്പിച്ച അതുല്യ പണ്ഡിതനായിരുന്നു ഇമാം ഗസ്സാലി (റ). പാണ്ഡിത്യത്തോടൊപ്പം ഹൃദയത്തിന്റെ ഉൾവെളിച്ചത്തിനും പ്രാധാന്യം നൽകിയ മഹാൻ, തന്റെ രചനകളിലൂടെ ആത്മീയതയുടെ സത്ത ലോകത്തിന് പകർന്നുനൽകി.

സ്വന്തം പ്രജകളുടെ ക്ലേശങ്ങൾ ഏറ്റെടുക്കുകയും അവർക്കായി നിലകൊള്ളുകയും ചെയ്ത പ്രവാചക തിരുനബി(ﷺ), ഒരു നേതാവ് ജനങ്ങളുടെ സേവകനായിരിക്കണം എന്ന് ജീവിതത്തിലൂടെ കാണിച്ചുതന്നു. മാനുഷിക മൂല്യങ്ങളും അചഞ്ചലമായ വിശ്വാസ്യതയും സമന്വയിപ്പിച്ച അവിടുത്തെ ജീവിതം ലോകത്തിന് എന്നും ഉത്തമ മാതൃകയാണ്.