Faith

Related Articles

അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.

ഈ ദിനം തക്ബീർ ചെല്ലുന്നതിന് ചില രഹസ്യങ്ങളും നേട്ടങ്ങളും ഉണ്ട്. വിശുദ്ധ ഖുർആനിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന നേരിട്ടുള്ള കാരണം, നോമ്പ് പൂർത്തിയാക്കാനും മതത്തിന്റെ നിയമങ്ങൾ മനസ്സിലാക്കാനും ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുക എന്നതാണ്

പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്.

മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.

മഹാനായ ഹദ്ദാദ്(റ) വിശദീകരിക്കുന്നത് കാണാം, റമളാനിന്റെ ആത്മീയത പലർക്കും ലഭിക്കാത്തത് ഉറക്കവും ഭക്ഷണവും അധികരിക്കുന്നത് കൊണ്ടാണ്. മഹാനവർകളുടെ വാക്കിനെ പുതിയ കാലത്തെ നോമ്പുതുറകളോട് താരതമ്യപ്പെടുത്തിയാൽ ആ പറഞ്ഞതിന്റെ പൊരുൾ നമുക്ക് ബോധ്യപ്പെടുന്നതാണ്.

ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.

നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

ഈത്തപ്പഴം ഉഷ്ണപ്രകൃതിയുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, അതിനൊടൊപ്പം കക്കിരി പോലുള്ള ജലസമൃദ്ധവും ശീതപ്രകൃതി സ്വഭാവമുള്ളതുമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വുളൂഅ് എടുക്കുമ്പോഴെല്ലാം രണ്ട് റക്അത്ത് നിസ്‌കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പള്ളിയിൽ ഇരിക്കുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും വിജ്ഞാനം നേടുമ്പോഴും ദിക്റുകൾ ചൊല്ലാൻ ഇരിക്കുമ്പോഴും മറ്റ് ആരാധനാ കർമങ്ങളിലേർപ്പെടുമ്പോഴും വുളൂഅ് ഉണ്ടായിരിക്കാൻ പരമാവധി പരിശ്രമിക്കുക.

ഭൗതികമായ സജ്ജീകരണങ്ങൾക്കപ്പുറം, ആത്മീയമായ കരുത്തും തിരുദൂതരുടെ(സ) പ്രാർത്ഥനയും എങ്ങനെയാണ് ഒരു ജനതയെ വിജയത്തിലേക്ക് നയിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് ബദ്ർ.

അദ്ദേഹം ഒരു പെൺകഴുതയെ വാങ്ങി, എന്നാൽ ഒരു ആവശ്യത്തിനും അതിനെ ഉപയോഗിച്ചില്ല. അപ്പോൾ ഒരാൾ അദ്ദേഹത്തോട് അതിനെ പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ഗുഹ്യാവയവത്തെ സംരക്ഷിക്കാൻ (വികാരശമനത്തിന്) വേണ്ടി മാത്രമാണ് ഞാനിതിനെ വളർത്തുന്നത്!". മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

വെറുതെ ആത്മീയ ജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇൽമുൽ കലാം എന്ന വിഷയത്തിൽ നിങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയോ കൂടുതലായി അതിൽ മുഴുകുകയോ ചെയ്യരുത്. കാരണം ഈ അറിവ് കൊണ്ട് മാത്രം നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്നാൽ ആത്മീയ ജ്ഞാനത്തിൻ്റെ യഥാർത്ഥ തലത്തിലെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിൻ്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കണം.

ഊർജ്ജത്തിനും ഒഴിവുസമയത്തിനും അനുസരിച്ച് മാത്രമാകരുത് നമ്മുടെ പ്രവർത്തനം. മറിച്ച്, സൽകർമങ്ങളിൽ നമ്മുടേതായ ഒരു കൃത്യമായ അളവ് നിശ്ചയിക്കണം. ഉന്മേഷമുള്ള സമയങ്ങളിൽ അതിൽ കൂടുതൽ ചെയ്യാമെങ്കിലും, മടിയുള്ള സമയങ്ങളിൽ പോലും ആ നിശ്ചയിച്ച അളവിൽ യാതൊരു കുറവും വരുത്താൻ പാടില്ല.

ഏറ്റവും ശ്രേഷ്ഠമായ ദിക്ർ നാവുകൊണ്ടും ഹൃദയം കൊണ്ടും ഒന്നിച്ചു ചെയ്യുന്നതാണ്. നാവു കൊണ്ടുമാത്രം ചെയ്യുന്നത് നന്മയാണെങ്കിലും ഹൃദയം കൂടെ ചേരുമ്പോഴാണ് അത് പൂർണമാവുക. ശബ്ദം താഴ്ത്തി ചൊല്ലുന്നതാണോ ഉറക്കെ ചൊല്ലുന്നതാണോ ഉത്തമം എന്നത്, ചൊല്ലുന്നവന്റെ ഹൃദയസാന്നിധ്യത്തിന് ഏതാണോ കൂടുതൽ ഉതകുന്നത് എന്നതിനനുസരിച്ചാണിരിക്കുക

ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. ആർക്കാണോ അല്ലാഹു അതിലേക്കുള്ള വഴി തുറന്നുകൊടുത്തത്, അവൻ രാപകൽ ഭേദമന്യേ അത് പാരായണം ചെയ്താലും മതിവരില്ല. കാരണം, അവനതിൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്തുന്നു.

എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.

കാറ്റും കോളുമാടിയ ജീവിതക്കടലിൽ ഉലയുന്ന വിശ്വാസിയുടെ കപ്പലിന്, പ്രാർത്ഥനയെന്ന നങ്കൂരം നൽകുന്ന ആശ്വാസം ചെറുതല്ല. തന്റെ നിസ്സാരതയെയും കഴിവുകേടിനെയും അംഗീകരിച്ചുകൊണ്ട് സർവശക്തനായ രക്ഷിതാവിനോട് നടത്തുന്ന ഈ വിനീതമായ അപേക്ഷയെ കേവലം ഒരു പ്രവൃത്തി എന്നതിലുപരി, ഇസ്‌ലാം ദർശിക്കുന്നത് ജീവിതത്തിന്റെ തന്നെ സത്തയായാണ്.

അന്നത്തെ സ്വീകരണത്തിന്റെ ഓർമ പുതുക്കലായി തുടങ്ങിയ ഫാനൂസുകൾ ഇന്ന് ഈജിപ്തിനപ്പുറം ലോകമെമ്പാടുമുള്ള മുസ്‌ലിം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു. "റമളാൻ ഫീ മിസ്ർ ഹാഗ താനിയ" (ഈജിപ്തിലെ റമളാൻ വേറെ തന്നെയാണ്) എന്ന പാട്ടുമായി കുട്ടികൾ ഈ പ്രകാശഗോപുരങ്ങളുമായി നിരത്തിലിറങ്ങുന്നതോടെ അന്തരീക്ഷം ഒരാഘോഷമായി മാറും.

എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ്' (ഹൃദയം)."

മാലിന്യത്തെ കഴുകിയതുകൊണ്ട് കാര്യമില്ലാത്തതുപോലെ, പാപകൃത്യങ്ങളിൽ നല്ല നിയ്യത്ത് വെച്ചതുകൊണ്ട് ഫലമില്ല. ഒരു സുഹൃത്തിനെ ചിരിപ്പിക്കാനാണെന്ന പേരിൽ മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയുന്നവനെപ്പോലെയാണത്. തിന്മ കണ്ടിട്ടും 'അവന്റെ മനസ്സ് വിഷമിക്കണ്ട' എന്ന് കരുതി തിന്മ വിരോധിക്കാതെ മൗനം പാലിക്കുന്നവൻ ആ പാപത്തിൽ പങ്കാളിയാണ്.